ഭർത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്... ഭാര്യയുടെ വാട്‌സ് ആപ്പ് പരിശോധിച്ച യുവാവ് പെട്ടുപോയി

ഭാര്യയുടെ വാട്‌സ് ആപ്പ് പരിശോധിക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍. ആ ഭര്‍ത്താവ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആഗ്രയിലെ ഭിലവാലി സ്വദേശി നേത്രപാല്‍ സിംഗ് (21) ആണ് ശനിയാഴ്ച രാത്രി ഭാര്യ നീതു സിംഗിന്റെ (19) മൊബൈല്‍ ഫോണ്‍ എടുത്ത് പരിശോധിച്ചത്. ഇത് ഇഷ്ടപ്പെടാത്ത ഭാര്യയാകട്ടെ വീട്ടിലുണ്ടായിരുന്ന അരിവാള്‍ എടുത്ത് ഭര്‍ത്താവിനെ നേരിട്ടു. തലയ്ക്ക് വെട്ടേറ്റ നേത്രപാല്‍ സിംഗ് നിരവധി മുറികളുമായി ആശുപത്രിയിലാണ്.
സംഭവത്തിനു ശേഷം കാമുകനൊപ്പം നാടുവിടാന്‍ ശ്രമിച്ച നീതുവിനെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പിടികൂടി മര്‍ദിച്ചു. കാമുകനും മര്‍ദനമേറ്റു. പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയപ്പോഴാകട്ടെ തന്നെ കുടുക്കാന്‍ ഭര്‍ത്താവ് സ്വയം വെട്ടിമുറിവേല്‍പ്പിച്ചതാണെന്ന് നീതി മൊഴി നല്‍കി. ഇതോടെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസും വിസമ്മതിച്ചു. നേത്രപാലിന്റെ കുടുംബം പരാതി എഴുതി നല്‍കിയാല്‍ കേസെടുക്കാമെന്ന നിലപാടിലാണ് പോലീസ്.
2014ല്‍ ആണ് ഇവര്‍ വിവാഹിതരായത്. എന്നാല്‍ ഇവര്‍ വേറിട്ടാണ് താമസിച്ചിരുന്നത്. അടുത്തകാലത്ത് നീതുവിന് പുതിയ പ്രണയം ഉണ്ടായതായി നേത്രപാലിന് സംശയമുണ്ടായിരുന്നു. കഴിഞ്ഞ മാസം അവസാനത്തോടെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയതായിരുന്നു നീതു. ശനിയാഴ്ച രാത്രി മറ്റൊരു യുവാവുമായി ഭാര്യ വാട്‌സ് ആപ്പില്‍ ചാറ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ട നേത്രപാല്‍ ഭാര്യയോട് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. അവര്‍ വിസമ്മതിച്ചതോടെ ഫോണ്‍ പിടിച്ചുപറിച്ച് പരിശോധിച്ചു. ഇതിനിടെ അരിവാളുമായി പിന്നിലൂടെ എത്തിയ നീതു ആക്രമിക്കുകയായിരുന്നുവെന്ന് നേത്രപ്രാല്‍ പറയുന്നു.
നീതുവിന് വിവാഹ സമയത്ത് മറ്റൊരു സമുദായത്തില്‍പെട്ട യുവാവുമായി പ്രണയമുണ്ടായിരുന്നുവെന്ന് നേത്രപാലിന്റെ പിതാവ് രാജീവ് സിംഗ് പറഞ്ഞു. ആ ബന്ധത്തെ കുറിച്ച് അറിയാതെയാണ് വിവാഹം നടത്തിയത്. ഇക്കാര്യം അറിഞ്ഞതോടെ പ്രണയത്തില്‍ നിന്ന് പിന്മാറാനും കുടുംബത്തിനൊപ്പം ജീവിക്കാനും ഉപദേശിച്ചുവെങ്കിലും അവള്‍ വഴങ്ങിയില്ല. അയാളുമായുള്ള ബന്ധം തുടരുകയാണെന്നും രാജീവ് സിംഗ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























