Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ഇനി വീട്ടിലും രക്ഷയില്ല, 10 മാസത്തോളമായി കുളിമുറിയില്‍ കോഡ്‌ലസ്‌ ക്യാമറ, ഇയാള്‍ പണിചെയ്‌ത വീട്ടുകാര്‍ അങ്കലാപ്പില്‍

18 FEBRUARY 2013 04:14 AM IST
മലയാളി വാര്‍ത്ത.

More Stories...

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍

ആകെ മനസമാധാനമായി ഒന്നു കുളിക്കാനോ ബാത്ത്‌റൂമില്‍ പോകാനോ പറ്റിയൊരിടമായിരുന്നു വീട്‌. നാട്ടിലെ ഒളി ക്യാമറകള്‍ ഭയന്ന്‌ പുറത്തിറങ്ങിയാല്‍ ഒന്ന്‌ ബാത്ത്‌റൂമില്‍ പോകാന്‍ പോലും മടിക്കുന്നവരാണ്‌ അധികവും. കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ നിന്നും കണ്ടെടുത്ത ഒളി ക്യാമറ കഥ നമ്മുടെ മനസ്‌ തുറപ്പിച്ചതാണ്‌. എല്ലാവരുടെ കൈയ്യിലും ക്യാമറ ഫോണുകള്‍. ആര്‍ക്കും ആരെയും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ.
സ്വകാര്യത ഏറ്റവും കൂടുതല്‍ കിട്ടുന്നതും വീട്ടില്‍ നിന്നു തന്നെ. എന്നാല്‍ ഇന്ന്‌ കഥയാകെ മാറി. തിരുവനന്തപുരം ജില്ലയിലെ മുട്ടടയിലുള്ള വീട്ടിലെ കുളിമുറിയില്‍ നിന്നാണ്‌ ഒളി ക്യാമറ കണ്ടെടുത്തത്‌. എട്ടുമാസം മുമ്പ്‌ ഹീറ്റര്‍ ഘടിപ്പിക്കാനായാണ്‌ ഇലക്‌ട്രീഷ്യന്‍ വീട്ടിലെത്തിയത്‌. ആരോരുമറിയാതെ കുളിമുറിയുടെ മേല്‍ക്കൂരയിലാണ്‌ വയറില്ലാത്ത ഒളിക്യാമറ ഘടിപ്പിച്ചത്‌. വൈഫൈ സംവിധാനത്തോടെയുള്ള ക്യാമറ ദൃശ്യങ്ങള്‍ ഇലക്‌ട്രീഷ്യന്റെ കമ്പ്യൂട്ടറിലെത്തിക്കൊണ്ടിരുന്നു. ഇലക്‌ട്രീഷ്യന്‍ ലൈവായി എല്ലാം കണ്ടുകൊണ്ടിരുന്നു. ഇയാള്‍ പണിചെയ്‌തിട്ടുള്ള വീടുകളിലും അന്വേഷണം നടക്കുന്നുണ്ട്‌. മരപ്പാലം ഗാര്‍ഡന്‍ റസിഡന്‍റ്‌സ് അസോസിയേഷന്‍ ഹൗസ് നമ്പര്‍ - 95 ല്‍ രഘുനാഥ് ആണ് പിടിയിലായത്. ഇയാള്‍ മരപ്പാലം സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറിയാണ്. അയല്‍പക്കത്തെ വീട്ടില്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്യാനെത്തിയ രഘുനാഥ് കുളിമുറിയില്‍ ക്യാമറ ഘടിപ്പിച്ച 'വോള്‍ട്ടാ മീറ്റര്‍' വച്ചാണ് കുളിമുറിയിലെ ദൃശ്യങ്ങള്‍ കമ്പ്യൂട്ടറിലേയ്ക്ക് പകര്‍ത്തിയത്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഇയാള്‍നടത്തിയ കുറ്റകൃത്യം പോലീസിനെയും ആശയക്കുഴപ്പത്തിലാക്കി.  തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കുളിമുറിയില്‍ ക്യാമറ ഘടിപ്പിച്ചുവെന്ന പരാതിയുമായി രഘുനാഥിന്റെ അയല്‍വീട്ടുകാര്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെത്തുന്നത്. ഈ വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ സഹോദരിയാണ് കുളിമുറിയില്‍ വാട്ടര്‍ഹീറ്ററിനൊപ്പം ഘടിപ്പിച്ച വോള്‍ട്ടാമീറ്ററില്‍ സംശയം പ്രകടിപ്പിക്കുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വോള്‍ട്ടാമീറ്ററില്‍ ക്യാമറ ഘടിപ്പിച്ചിട്ടുള്ളതായി കണ്ടത്.
പോലീസ് നടത്തിയ പരിശോധനയില്‍ വോള്‍ട്ടാമീറ്റര്‍ വ്യാജമാണെന്ന് കണ്ടെത്തി. ക്യാമറ ഘടിപ്പിക്കാനായി പ്രത്യേകം സജ്ജമാക്കിയ വോള്‍ട്ടാമീറ്റര്‍ ഒറ്റനോട്ടത്തില്‍ ആരും വ്യാജമാണെന്ന് പറയുകയുമില്ല. സൂചിയും മീറ്റര്‍ മാര്‍ക്കിങ്ങും ഉണ്ടായിരുന്നതിനാല്‍ ആര്‍ക്കും സംശയം തോന്നുകയുമില്ല.
വീട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് അയല്‍പക്കത്തെ ഇലക്ട്രീഷ്യന്‍ രഘുനാഥിന്റെ വീട്ടില്‍ പോലീസെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കുറ്റകൃത്യത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: പത്തുമാസം മുമ്പാണ് അയല്‍വാസിയുടെ വീട്ടിലെ കുളിമുറിയില്‍ അവരുടെ ആവശ്യപ്രകാരം രഘുനാഥ് വാട്ടര്‍ ഹീറ്റര്‍ സ്ഥാപിക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കകം വാട്ടര്‍ ഹീറ്റര്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് വൈദ്യുതി സംവിധാനം തകരാറിലായെന്ന പരാതിയുമായി രഘുനാഥിനെ വീട്ടുടമ സമീപിച്ചു. വാട്ടര്‍ ഹീറ്റര്‍ അമിതവൈദ്യുതിയെടുക്കുന്നുവെന്നും മീറ്റര്‍ അമിതവേഗത്തില്‍ റീഡ് ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പോംവഴിയെന്ന നിലയിലാണ് വോള്‍ട്ടാമീറ്റര്‍ ഘടിപ്പിക്കാമെന്ന് രഘുനാഥ് പറയുന്നത്. തുടര്‍ന്ന് ഇയാള്‍ വോള്‍ട്ടാമീറ്റര്‍ കൊണ്ടുവന്ന് സ്ഥാപിക്കുകയായിരുന്നു. വീട്ടുടമയും ഭാര്യയും മകളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
കുളിമുറിയില്‍ വെച്ച ക്യാമറയിലൂടെ ഇയാള്‍ ദീര്‍ഘകാലമായി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഭാര്യയും രണ്ട് കുട്ടികളുമുള്ള രഘുനാഥ് ആധുനികസൗകര്യങ്ങളാണ് ഇതിനായി വീട്ടിനുള്ളില്‍ ഒരുക്കിയിരുന്നത്. ഒളിക്യാമറയിലൂടെ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ റേഡിയോതരംഗങ്ങള്‍ മുഖേന സ്വീകരിച്ച് വീട്ടിലെ കമ്പ്യൂട്ടറിലേക്ക് മാറ്റുകയായിരുന്നു.
ഇത്രയും ആധുനിക സജ്ജീകരണങ്ങള്‍ ഉണ്ടാക്കാനുള്ള സാമ്പത്തികസ്ഥിതി രഘുനാഥിനില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ 3000 രൂപയ്ക്കുള്ളില്‍ ഇത്തരം സജ്ജീകരണങ്ങളുണ്ടാക്കിയെന്നാണ് ഇയാള്‍ പറഞ്ഞിട്ടുള്ളത്. കമ്പ്യൂട്ടറും അനുബന്ധസാമഗ്രികളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് പോലീസ് ആസ്ഥാനത്തെ ഡിജിറ്റല്‍ ഫോറന്‍സിക് ലാബിന് അടുത്തദിവസം നല്‍കും. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തതോടെ സമീപവാസികളെല്ലാം തങ്ങളുടെ വീടുകളിലും പരിശോധന നടത്തണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ചു. തുടര്‍ന്ന് ചില വീടുകളില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. അയല്‍പക്കത്തെ സ്ത്രീയുടെ കുളിമുറി രംഗങ്ങള്‍ പകര്‍ത്തിയ രഘുനാഥ് സി.പി.ഐ മരപ്പാലം ബ്രാഞ്ച് സെക്രട്ടറിയാണ്. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും നല്ല ഇലക്ട്രീഷ്യന്‍ എന്ന പേരിലും ഇയാള്‍ പ്രദേശത്ത് സ്വീകാര്യനായിരുന്നു. അതുകൊണ്ട് തന്നെ ഇയാള്‍ ചെയ്ത കുറ്റകൃത്യം അറിഞ്ഞ നാട്ടുകാര്‍ ഞെട്ടി. 
ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ ഉന്നതങ്ങളില്‍ നിന്ന് പോലീസിന് വിളിയെത്തി. തുടര്‍ന്ന് വി.ഐ.പി പരിഗണനയാണ് ഇയാള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ ലഭിച്ചത്. സാധാരണ കുറ്റവാളികളെ കിട്ടിയാല്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിലത്തിരുത്തുന്ന പേരൂര്‍ക്കട പോലീസ് രഘുനാഥനെ സെല്ലിനകത്ത് കസേരയിട്ടിരുത്തി. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (11 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (12 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (13 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (13 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (13 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (13 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (13 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (14 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (18 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (18 hours ago)

ആസ്തി ഇങ്ങനെ  (19 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (19 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (19 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (19 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (19 hours ago)

Malayali Vartha Recommends