വിഴിഞ്ഞം കരാറില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി; കരാറിലൂടെ പൊതുമുതല്‍ വില്‍പ്പനയാണോ നടക്കുന്നതെന്ന് കോടതി

വിഴിഞ്ഞം തുറമുഖ കരാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിഴിഞ്ഞം കരാറിലൂടെ പൊതുമുതല്‍ വില്‍പ്പനയാണോ നടക്കുന്നതെന്നു ചോദിച്ച കോടതി സംസ്ഥാനത്തിന്റെ സ്വത്ത് ഒരു സ്വകാര്യ കമ്ബനിക്ക് പണയം വയ്ക്കുകയല്ലേയെന്നും ചോദ്യമുയര്‍ത്തി. കരാര്‍ പരിശോധിച്ച സിഎജി അമ്ബരന്ന്‌പോയെന്നും കോടതി നിരീക്ഷിച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അദാനി ഗ്രൂപ്പുമായി ഒപ്പുവച്ച വിഴിഞ്ഞം കരാറിനെക്കുറിച്ചു സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ. സലിം നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ നിരീക്ഷണം. വിഴിഞ്ഞം തുറമുഖ കരാര്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്കു വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ഹര്‍ജിക്കാരന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
വിഴിഞ്ഞം കരാറിലൂടെ പൊതുമുതല്‍ വില്‍പ്പനയാണോ നടക്കുന്നത് സംസ്ഥാനത്തിന്റെ സ്വത്ത് പണയം വയ്ക്കുന്ന കരാറിലൂടെ സര്‍ക്കാരിനു കോടികളുടെ നഷ്ടമാണുണ്ടാകുന്നത്. 40 വര്‍ഷം കൊണ്ടു സംസ്ഥാനത്തിനു കിട്ടുന്ന തുകയേക്കാള്‍ കൂടുതല്‍ കരാര്‍ കമ്ബനിക്ക്തിരിച്ചു നല്‍കേണ്ടിവരുന്നു. 40 വര്‍ഷത്തിനുശേഷം 13947 കോടി ലഭിക്കുന്നിടത്ത് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന അദാനി ഗ്രൂപ്പിന് സംസ്ഥാനം 19555 കോടി രൂപ തിരികെ നല്‍കേണ്ടിവരുന്നു. ഇത്തരത്തില്‍ 5000 കോടി രൂപയിലധികമാണ് കമ്ബനിക്ക്‌കൊടുക്കേണ്ടിവരുന്നത് തുടങ്ങി കരാറിനെ സംബന്ധിച്ചു ഗുരുതരമായ നിരീക്ഷണങ്ങളാണ് കോടതി നടത്തിയിട്ടുള്ളത്.
കരാറിലെ സര്‍ക്കാര്‍ നിലപാടിനെതിരേയും കോടതി ചോദ്യങ്ങളുയര്‍ത്തി. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണ കമ്മിഷന്‍ കടലാസില്‍ മാത്രമാണോയെന്നു ഹൈക്കോടതി ചോദിച്ചു. ആറു മാസ കാലാവധിയിലാണ് സര്‍ക്കാര്‍ ജുഡീഷല്‍ കമ്മിഷനെ രൂപീകരിച്ചത്. പ്രഖ്യാപനം നടത്തി നാലുമാസം കഴിഞ്ഞിട്ടും ജുഡീഷല്‍ കമ്മിഷനു സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കരാറില്‍ സംസ്ഥാന സര്‍ക്കാരിനോടു വിശദീകരണം തേടാനും കോടതി തീരുമാനിച്ചു. സര്‍ക്കാരിന്റെ മടുപടി ലഭിച്ചശേഷം ഹര്‍ജിയില്‍ ഹൈക്കോടതി വിധി പുറപ്പെടുവിക്കും.
വിഴിഞ്ഞം തുറമുഖ കരാറിലൂടെ സംസ്ഥാനത്തിന് എന്തു വാണിജ്യനേട്ടമാണ് ഉണ്ടാവുകയെന്നും സംസ്ഥാനത്തിന്റെ താത്പര്യം ഈ കരാറിലൂടെ എങ്ങനെ സംരക്ഷിക്കപ്പെടുമെന്നും വ്യക്തമാക്കണമെന്നു ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികളില്‍ സാമ്ബത്തിക ഇളവനുവദിക്കുന്നത് 30 വര്‍ഷത്തേക്കാണെന്നിരിക്കെ വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ അദാനി ഗ്രൂപ്പിന് 40 വര്‍ഷത്തേക്കാണ് ഇളവ് നല്‍കുന്നതെന്നും സംസ്ഥാനത്തിന് ഇതുമൂലം 29,217 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും സിഎജി റിപ്പോര്‍ട്ടിലുണ്ട്.
https://www.facebook.com/Malayalivartha
























