ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു

പശ്ചിമേഷ്യയെ സ്തംഭിപ്പിച്ച ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന. ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു.
ഹോർമുസ് പ്രതിസന്ധി അവസാനിച്ചെന്ന് പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാനു നന്ദിയും രേഖപ്പെടുത്തി. യു.എസിന്റെ സഹായത്തോടെ ഹോർമുസിലെ നാവിക മൈനുകൾ ഇറാൻ നീക്കിത്തുടങ്ങിയെന്നും ട്രംപ് .
അധികം വൈകാതെ ഇരുരാജ്യങ്ങളും സമാധാന കരാറിൽ എത്തിച്ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകളുള്ളത്. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനടുത്തേക്ക് എത്തിയെന്ന് ട്രംപ് അറിയിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഇറാൻ ഹോർമുസ് തുറന്നത്.
സൗദി, യു.എ.ഇ, ഖത്തർ എന്നിവയുടെ ഇടപെടൽ നിർണായകമായി.ഈ മാസം 8ന് നിലവിൽ വന്ന ഇറാൻ- യു.എസ് വെടിനിറുത്തലിന്റെ കാലാവധി 21ന് അവസാനിക്കുകയും ചെയ്യും.
അതിനുമുമ്പേ കരാറിലെത്താനായി മദ്ധ്യസ്ഥ രാജ്യങ്ങൾ തീവ്രശ്രമം തുടരുന്നു. വെടിനിറുത്തൽ കാലയളവിൽ എല്ലാ വാണിജ്യ കപ്പലുകൾക്കും ഹോർമുസ് കടക്കാമെന്നാണ് ഇറാന്റെ പ്രഖ്യാപനം.
അതേസമയം, അന്തിമ കരാറിലെത്തുന്നതു വരെ ഇറാന്റെ തുറമുഖങ്ങൾക്കും കപ്പലുകൾക്കും യു.എസ് ഏർപ്പെടുത്തിയ നാവിക ഉപരോധം തുടരുന്നതാണ്.
"https://www.facebook.com/Malayalivartha


























