നിര്മലന് വിദേശത്തും ഇടപാടുകൾ; വിദേശ മലയാളികളുടെ നിക്ഷേപം കൈക്കലാക്കിയത് മുന്‍മന്ത്രിയുടെ സഹായത്താൽ

സംസ്ഥാന അതിര്‍ത്തിപഞ്ചായത്തുകളിലെ ജനങ്ങളുടെ സമ്പാദ്യവുമായി മുങ്ങിയ നിര്‍മല്‍ ചിട്ടിക്കമ്പനി ഉടമ കെ നിര്‍മലന് വിദേശത്തും ഇടപാടുകള്‍. മുന്‍ കോണ്‍ഗ്രസ് മന്ത്രിക്ക് വിദേശമലയാളികളുമായുള്ള അടുപ്പം ഉപയോഗിച്ചാണ് വിദേശമലയാളികളുടെ നിക്ഷേപം കൈക്കലാക്കിയത്. വിദേശമലയാളികളുമായി ചേര്‍ന്ന് ദുബായിലും മലേഷ്യയിലും ചില വ്യാപാരങ്ങളില്‍ പങ്കാളിയാകുകയും ചെയ്തുവെന്ന് തമിഴ്നാട് പൊലീസ് ക്യു ബ്രാഞ്ച് വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് സൂചന.
കേരളത്തിലും തമിഴ്നാട്ടിലുമായുള്ള നിക്ഷേപകരുടെ പണം വിദേശരാജ്യങ്ങളിലെ കച്ചവടപങ്കാളിത്തത്തിനും ഉപയോഗിച്ചതിന് വ്യക്തമായ തെളിവ് ലഭിച്ചതായാണ് സൂചന. തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തവരെ ചോദ്യംചെയ്തപ്പോഴും വിദേശ ഇടപാടുകളെക്കുറിച്ച് സൂചന നല്‍കിയതായാണ് വിവരം. ഒട്ടേറെ പ്രവാസിമലയാളികള്‍ക്ക് പണം നഷ്ടപ്പെട്ടതായി പരാതിയുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മലന്‍ വിദേശത്തേക്ക് കടക്കാതിരിക്കാനുള്ള ജാഗ്രത തമിഴ്നാട്, കേരള പൊലീസ് നടത്തിയിട്ടുണ്ട്. നിര്‍മലന്‍ കേരളത്തിലോ തമിഴ്നാട്ടിലോ ഒളിവില്‍ കഴിയുകയായിരിക്കുമെന്ന സംശയത്തില്‍ വിമാനത്താവളങ്ങളില്‍ ലുക്കൌട്ട് നോട്ടീസ് പതിക്കുന്നതുള്‍പ്പെടെയുള്ള നടപടി പൊലീസ് സ്വീകരിച്ചിട്ടുണ്ട്. നിര്‍മലന്റെ തലസ്ഥാനജില്ലയിലെ ഇടപാടുകളെക്കുറിച്ചും ബിനാമികളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ഒരാഴ്ചയായി പൊലീസ്സംഘം രഹസ്യമായി ഇടപാടുകള്‍ അന്വേഷിക്കുന്നുണ്ട്. തലസ്ഥാനത്ത് പണം നിക്ഷേപിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പൊലീസിന് വിവരങ്ങള്‍ കൈമാറി. തട്ടിപ്പ് നടന്നത് തമിഴ്നാട്ടിലായതിനാലും കേരളത്തില്‍ ഓഫീസുകളൊന്നും ഇല്ലാത്തതിനാലും ഇവിടെ കേസെടുക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ട്. കേരള പൊലീസിന്റെ അന്വേഷണത്തില്‍ ലഭിക്കുന്ന തെളിവുകളും പണം നഷ്ടപ്പെട്ടവരുടെ വിശദാംശങ്ങളും തമിഴ്നാട് പൊലീസിന് കൈമാറും.
സംസ്ഥാന അതിര്‍ത്തിപഞ്ചായത്തുകളിലെ ജനങ്ങളുടെ സമ്പാദ്യവുമായി മുങ്ങിയ നിര്‍മല്‍ ചിട്ടിക്കമ്പനി ഉടമ കെ നിര്‍മലന് വിദേശത്തും ഇടപാടുകള്‍. മുന്‍ കോണ്‍ഗ്രസ് മന്ത്രിക്ക് വിദേശമലയാളികളുമായുള്ള അടുപ്പം ഉപയോഗിച്ചാണ് വിദേശമലയാളികളുടെ നിക്ഷേപം കൈക്കലാക്കിയത്. വിദേശമലയാളികളുമായി ചേര്‍ന്ന് ദുബായിലും മലേഷ്യയിലും ചില വ്യാപാരങ്ങളില്‍ പങ്കാളിയാകുകയും ചെയ്തുവെന്ന് തമിഴ്നാട് പൊലീസ് ക്യു ബ്രാഞ്ച് വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് സൂചന.
കേരളത്തിലും തമിഴ്നാട്ടിലുമായുള്ള നിക്ഷേപകരുടെ പണം വിദേശരാജ്യങ്ങളിലെ കച്ചവടപങ്കാളിത്തത്തിനും ഉപയോഗിച്ചതിന് വ്യക്തമായ തെളിവ് ലഭിച്ചതായാണ് സൂചന. തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തവരെ ചോദ്യംചെയ്തപ്പോഴും വിദേശ ഇടപാടുകളെക്കുറിച്ച് സൂചന നല്‍കിയതായാണ് വിവരം. ഒട്ടേറെ പ്രവാസിമലയാളികള്‍ക്ക് പണം നഷ്ടപ്പെട്ടതായി പരാതിയുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മലന്‍ വിദേശത്തേക്ക് കടക്കാതിരിക്കാനുള്ള ജാഗ്രത തമിഴ്നാട്, കേരള പൊലീസ് നടത്തിയിട്ടുണ്ട്. നിര്‍മലന്‍ കേരളത്തിലോ തമിഴ്നാട്ടിലോ ഒളിവില്‍ കഴിയുകയായിരിക്കുമെന്ന സംശയത്തില്‍ വിമാനത്താവളങ്ങളില്‍ ലുക്കൌട്ട് നോട്ടീസ് പതിക്കുന്നതുള്‍പ്പെടെയുള്ള നടപടി പൊലീസ് സ്വീകരിച്ചിട്ടുണ്ട്. നിര്‍മലന്റെ തലസ്ഥാനജില്ലയിലെ ഇടപാടുകളെക്കുറിച്ചും ബിനാമികളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

ഒരാഴ്ചയായി പൊലീസ്സംഘം രഹസ്യമായി ഇടപാടുകള്‍ അന്വേഷിക്കുന്നുണ്ട്. തലസ്ഥാനത്ത് പണം നിക്ഷേപിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പൊലീസിന് വിവരങ്ങള്‍ കൈമാറി. തട്ടിപ്പ് നടന്നത് തമിഴ്നാട്ടിലായതിനാലും കേരളത്തില്‍ ഓഫീസുകളൊന്നും ഇല്ലാത്തതിനാലും ഇവിടെ കേസെടുക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ട്. കേരള പൊലീസിന്റെ അന്വേഷണത്തില്‍ ലഭിക്കുന്ന തെളിവുകളും പണം നഷ്ടപ്പെട്ടവരുടെ വിശദാംശങ്ങളും തമിഴ്നാട് പൊലീസിന് കൈമാറും.
ചിട്ടിക്കമ്പനി ഉടമ നിര്‍മലനുപുറമെ മാനേജരായ പളുകല്‍ നഗക്കോട് സ്വദേശി രവീന്ദ്രന്‍, കൂട്ടാളികളായ പളുകല്‍ കുഴിവിളാകം സ്വദേശി ശേഖരന്‍, മൂലച്ചല്‍ സ്വദേശി അനില്‍കുമാര്‍, പളുകല്‍ സ്വദേശി ദിനേശ്, മത്തംപാലാ സ്വദേശി അനി, പത്മനാഭപുരം സ്വദേശി അജി എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ തമിഴ്നാട് പൊലീസ് കേരള പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ പേരില്‍ കേരളത്തില്‍ സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ആയിരം കോടിയിലേറെ രൂപയുടെ ആസ്തി നിര്‍മലനുണ്ടെന്നാണ് പ്രാഥമികനിഗമനം. അഞ്ചുവര്‍ഷത്തിനിടെ നിരവധി ഭൂമിയിടപാടാണ് ഇവര്‍ നടത്തിയിരിക്കുന്നത്. കൂടാതെ, ബാങ്കിലെ ഓരോ ജീവനക്കാരുടെ പേരിലും തമിഴ്നാട്ടില്‍ ഭൂമിയിടപാടുകള്‍ നടത്തിയിട്ടുണ്ട്. അതേസമയം, സ്ഥാപന ഉടമ കെ നിര്‍മലന്‍ തിരുവനന്തപുരം കോടതിയില്‍ നല്‍കിയ പാപ്പര്‍ ഹര്‍ജി തിരുവനന്തപുരം സബ്കോടതി 18ന് പരിഗണിക്കും.
https://www.facebook.com/Malayalivartha
























