നാദിര്‍ഷ അന്വേഷണ സംഘത്തിന് മുമ്പില്‍; ചോദ്യം ചെയ്യൽ തുടങ്ങി

നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരായി. രാവിലെ ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം നാദിര്‍ഷയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.
രാവിലെ 10 ന് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് നാദിര്‍ഷയോട് ആവശ്യപ്പെട്ടരിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണ സംഘം നാദിര്‍ഷയ്ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാര്‍ സി.ഐയുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം വ്യാഴാഴ്ച നാദിര്‍ഷ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരായിരുന്നു. എന്നാല്‍ ആരോഗ്യ നില തൃപ്തികരമാല്ലാത്തതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് നാദിര്‍ഷയോട് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടരിക്കുന്നത്.
നാദിര്‍ഷ നേരത്തെ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ സംബന്ധിച്ച് പൊലീസ് വിശദമായി ചോദിച്ചറിയും. ശാസ്ത്രീയ തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. ദിലീപിന്‍റെ നിര്‍ദ്ദേശ പ്രകാരം പണം നല്‍കിയതായി പള്‍സര്‍ സുനിയുടെ മൊഴി സംബന്ധിച്ചും വിശദീകരണം തേടും.

ആദ്യം വട്ട ചോദ്യം ചെയ്യലിന് ശേഷമുള്ള നാദിര്‍ഷയുടെ കൂടിക്കാഴ്ചകളെ കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിയും. ലഭിക്കുന്ന വിവരങ്ങള്‍ തിങ്കളാഴ്ച മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ധരിപ്പിക്കും. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha
























