കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം; നാലു പേര്‍ക്ക് നാളെ നിര്‍ണായക ദിനം

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് ഏഴ് മാസം തികയുമ്പോള്‍ കേസില്‍ നാളെ നിര്‍ണായക ദിവസം. കേസില്‍ നാല് ജാമ്യാപേക്ഷകളാണ് തിങ്കളാഴ്ച പരിഗണിക്കുന്നത്. പള്‍സര്‍ സുനിയുടേയും കേസില്‍ സംശയത്തിന്റെ മറവില്‍ നില്‍ക്കുന്ന താരങ്ങളുടെയും ജാമ്യാപേക്ഷയാണ് കോടതിയില്‍ പരിഗണിക്കുന്നത്. മൂന്ന് ജാമ്യാപേക്ഷ തള്ളിയശേഷം നാലാം തവണ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയിലുള്ള വിധി തിങ്കളാഴ്ച വരും.
രണ്ട് വട്ടം ഹൈക്കോടതി തള്ളിയ ഹര്‍ജി നാളെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്. അതിനിടെയില്‍ കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജിയും ഹൈക്കോടതിയില്‍ പരിഗണിക്കും. കേസില്‍ കുടുക്കിയതാണെന്നും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും പറഞ്ഞാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അറസ്റ്റിലായ ശേഷം ആദ്യം അങ്കമാലി കോടതിയില്‍ നിഷേധിച്ചിരുന്നു.
നേരത്തെ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിര്‍ഷയുടേയും ഭാര്യ കാവ്യ മാധവന്റെയുടെയും മുന്‍കൂര്‍ ജാമ്യം ഹൈക്കോടതിയില്‍ നാളെത്തന്നെയാണ് പരിഗണിക്കുന്നത്. കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാദിര്‍ഷായ്ക്ക് അറിയാമെന്ന നിഗമനത്തിലാണ് നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത്.

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് പണം നല്‍കിയതെന്ന് സുനിയുടെ മൊഴിയെത്തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നത്. വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ കേസിലെ പ്രധാന പ്രതിയായ സുനില്‍ കുമാര്‍ എത്തിയെന്ന് കണ്ടതിനെതുടര്‍ന്നാണ് കാവ്യയെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്ന് കേട്ടത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചലച്ചിത്രരംഗത്തെ പ്രബലരായ ചെറിയൊരു വിഭാഗവും ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനും അടങ്ങുന്ന സംഘം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ കേസെന്നും കാവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മൊഴിയിലെ വൈരുദ്ധ്യം മനസ്സിലാക്കുവാന്‍ പോലീസ് നാദിര്‍ഷയെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ്. ആരോഗ്യ നില പരിശോധിച്ച ശേഷമാണ് നാദിര്‍ഷയെ ചോദ്യം ചെയ്തത്.

https://www.facebook.com/Malayalivartha























