Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

ഹരിപ്പാടിനെ ഭീതിയിലാക്കി ക്വട്ടേഷന്‍ സംഘങ്ങള്‍

18 SEPTEMBER 2017 09:38 AM IST
മലയാളി വാര്‍ത്ത

More Stories...

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം... മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്

ഹരിപ്പാട് നഗരം ക്വട്ടേഷന്‍ സംഘങ്ങളുടെ പിടിയിലെന്ന് റിപ്പോര്‍ട്ട്. കൊലപാതകത്തിനു ദൃക്‌സാക്ഷിയാകുന്നവര്‍ ഇക്കാര്യം പുറത്തുപറയാന്‍ മടിക്കുന്നു. ഗുണ്ടകള്‍ കലിതുള്ളുന്ന ഇവിടെ കഴിഞ്ഞ ആറു മാസത്തിനിടെ കൊല്ലപ്പെട്ടത് ആറുപേരാണ്. ജനുവരി 31നു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കരുവാറ്റ തുണ്ടുകണ്ടത്തില്‍ ഉല്ലാസിനെ(28) നിസാര കാരണത്തിന്റെ പേരില്‍ കുത്തികൊന്നതിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമായിരുന്നു. ഈ മാസം ഒന്‍പതിന് അകംകുടി കറുകത്തറയില്‍ ലിജോ വര്‍ഗീസി(29) കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ഗുണ്ടകള്‍ തന്നെയെന്ന് പോലീസ് വ്യക്തമാക്കി.

മിണ്ടിയാല്‍ തലകാണില്ല. അതാണ് ഹരിപ്പാട് എന്ന ക്ഷേത്രനഗരിയില്‍ ഇന്നു നിലനില്‍ക്കുന്ന നിയമം. ഹരിപ്പാട് നിയോജകമണ്ഡലക്കാരനായ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോള്‍പ്പോലും ഗുണ്ടകളെ നിയന്ത്രിക്കാനായില്ല. മണല്‍ മാഫിയ മദിച്ചു നടന്ന പള്ളിപ്പാട്ടെ പുലിമട മുതല്‍ സ്പിരിറ്റുകടത്തുകാര്‍ കൂത്താടി നടന്ന കരീലകുളങ്ങരവരെയുള്ള മേഖലകളില്‍ കുലത്തൊഴിലിനു മീതെ സര്‍ക്കാര്‍ പിടിമുറുക്കിയപ്പോഴാണു പുതിയ ജീവിത മാര്‍ഗം എന്ന നിലയില്‍ ക്വട്ടേഷന്‍ സംഘം പിറവിയെടുക്കുന്നത്. 

രക്തക്കറപുരണ്ട ചുരിക ചുഴറ്റി ശാസ്താംമുറിക്കാരനായ അനീഷ് എന്ന യുവാവായിരുന്നു ആദ്യ പ്രതിനായകന്‍. ഇയാള്‍ ഏറെക്കാലം വിലസി. 2010ല്‍ എന്‍.ജി.ഒ അസോസിയേഷന്‍ നേതാവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായിരുന്ന വിജയകുമാറിനെ ഹരിപ്പാട് തൃപ്പക്കുടം റെയില്‍വേ ഗേറ്റിനു സമീപത്തുവച്ച് അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു വെട്ടികൊന്നത്. പോലീസ് പിടിമുറുക്കിയപ്പോള്‍ അനീഷിന് മനംമാറ്റം ഉണ്ടായി. അതോടെ ന്യൂ ജെന്‍ ക്വട്ടേഷന്‍ ഗുണ്ടകള്‍ രംഗത്തെത്തി. നങ്ങ്യാര്‍കുളങ്ങര റെയില്‍വേ ലവല്‍ ക്രോസിനു സമീപം ജലജാസുരനെ അജ്ഞാതന്‍ പട്ടാപകല്‍ വീട്ടില്‍ കയറി കഴുത്തു ഞെരിച്ചുകൊന്നത് രണ്ടുവര്‍ഷം മുമ്പാണ്. ആലപ്പുഴ എസ്. പിയുടെ വീടിന് സമീപം നടന്ന കൊലപാതകം സംബന്ധിച്ച് ലോക്കല്‍ പോലീസ് കിണഞ്ഞു പരിശ്രമിച്ചിട്ടും തുമ്പുണ്ടായില്ല. കേസ് െ്രെകംബ്രാഞ്ചിനു വിട്ടെങ്കിലും ഫലമുണ്ടായില്ല. ഇനി സി.ബി.ഐക്ക് കേസ് കൈമാറുമെന്നാണ് അറിയുന്നത്. 

കഴിഞ്ഞ ജനുവരിമുതല്‍ ഗുണ്ടാ സംഘത്തിന്റെ കത്തിക്ക് വിശ്രമമുണ്ടാകാഞ്ഞതിന്റെ കാരണം പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണ് ആക്ഷേപം. ജനുവരിയില്‍ കരുവാറ്റ തുണ്ടുകണ്ടത്തില്‍ ഉല്ലാസ് കൊല്ലപ്പെട്ടു. ഫെബ്രുവരി 10നു ഡി.െവെ.എഫ്.ഐ പ്രവര്‍ത്തകന്‍ കരുവാറ്റ വടക്ക് വിഷ്ണുഭവനത്തില്‍ ജിഷ്ണു (24)വിനെ വടിവാള്‍ സംഘം വെട്ടിക്കൊന്നു. ഊട്ടുപറമ്പ് ലവല്‍ ക്രാസിന് സമീപം പട്ടാപകലായിരുന്നു അക്രമം. സമീപമുള്ള വീട്ടില്‍ അഭയം തേടി വിഷ്ണു ഓടിയെങ്കിലും പിന്നാലെ എത്തിയവര്‍ ക്രൂരമായി വെട്ടുകയായിരുന്നു. ഉല്ലാസ് വധത്തിനു പ്രതികാരമായിരുന്നു ജിഷ്ണുവിനെ വധിച്ചതെന്നായിരുന്നു പോലീസ് ഭാഷ്യം. സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട 16 പേരെ അറസ്റ്റ് ചെയ്‌തെങ്കിലും മുഖ്യ സൂത്രധാരന്‍ സുഷിഷ് (34) ഗള്‍ഫിലേക്കു കടന്നു.

ഫെബ്രുവരി 11നു ക്വട്ടേഷന്‍ സംഘത്തിന്റെ കുടിപ്പകയ്ക്കു കണ്ടല്ലൂര്‍ തെക്ക് ശരവണ ഭവനത്തില്‍ സുമേഷ് (30) ഇരയായി. നിരവധി ക്വട്ടേഷന്‍ കേസുകളിലെ പ്രതിയായിരുന്നു ഇയാള്‍. കരവാറ്റ വടക്ക് കാരമുട്ട് വാലുചിറയില്‍ പുഷ്പാംഗദന്റെ മകന്‍ സുജിത് കൊല്ലപ്പെടുന്നത് മാര്‍ച്ച് ആറിനാണ്. ഇതിനുപിന്നിലും ക്വട്ടേഷന്‍ സംഘമാണെന്നു പോലീസ് പറയുന്നു. വടിവാള്‍ പ്രയോഗം ന്യൂജെന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ പൂര്‍ണമായി ഉപേക്ഷിച്ചെന്നാണു പോലീസ് പറയുന്നത്. 

ഇരുവശത്തും വായ്ത്തലയുള്ള കോടാലിയാണ് ഇപ്പോഴത്തെ കൊലയായുധം. ഇത് ഉപയോഗിക്കാനുള്ള പരിശീലനവും ഇവര്‍ നേടിയിട്ടുണ്ട്. സംഘത്തിലെ ആളുകളുടെ ശരീരഘടന അനുസരിച്ചുള്ള ആയുധങ്ങളാണ് ഇവര്‍ തെരഞ്ഞെടുക്കുന്നത്. നീളമുള്ളവര്‍ നീണ്ടതും കൂര്‍ത്തതുമായി കമ്പി പ്രയോഗിക്കും. ആധുനിക കശാപ്പ് ഉപകരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്നവരും ഹരിപ്പാട്ടും സമീപപ്രദേശങ്ങളിലുമുണ്ട്. കൂട്ടമായി കൊലപാതകത്തിനായി ഇറങ്ങുമ്പോള്‍ സംഘത്തിലെ ഓരോരുത്തര്‍ക്കും കൃത്യമായ ജോലി വീതിച്ചുനല്‍കുക പതിവാണ്. ഇര രക്ഷപെടാതിരിക്കാന്‍ ആസൂത്രണം കൃത്യമായി നിര്‍വഹിക്കും. ആദ്യ ശ്രമം പാളിയാല്‍ പകരമുള്ള വഴിയും ഇവര്‍ മുന്‍കൂട്ടി കണ്ടെത്തിയിരിക്കും. 

കൃത്യത്തിന് ശേഷം രക്ഷപെടാനുള്ള വഴിയും ഇവര്‍ നേരത്തെ തന്നെ നിശ്ചയിക്കും. കൃത്യനിര്‍വഹണത്തിനുശേഷം ഇവര്‍ ഒന്നിച്ചു രക്ഷപ്പെടാറില്ല. അതുപോലെ മൊെബെല്‍ ഫോണ്‍, സ്വിംകാര്‍ഡ് എന്നിവ കൊണ്ടുനടക്കാറുമില്ല. ചില അവസരങ്ങളില്‍ ഒരുഫോണ്‍ ഇവര്‍ െകെയില്‍വയ്ക്കാറുണ്ട്. കൂട്ടാളികളുമായി സംസാരിക്കാന്‍ മാത്രമേ ഇത് ഉപയോഗിക്കൂ. പുതിയ സി.ഐ. ഹരിപ്പാട്ട് എത്തിയതോടെ ക്വട്ടേഷന്‍ സംഘം തലവലിച്ച മട്ടാണ്. എങ്കിലും ഇവര്‍ തക്കം പാര്‍ത്തിരിക്കും. ഇവരെ സംരക്ഷിക്കുന്ന ചില വമ്പന്മാര്‍ പകല്‍മാന്യന്മാരും സാംസ്‌ക്കാരിക രാഷ്ട്രീയ ലോകത്തെ നക്ഷത്രങ്ങളുമാണ്. ഗുണ്ടകളെ നേരിടാനായി കഴിഞ്ഞ 13നാണു പോലീസ് ഓപ്പറേഷന്‍ തണ്ടര്‍ എന്നപേരില്‍ ദ്രുതകര്‍മ സേനയ്ക്ക് രൂപംനല്‍കിയത്. ജില്ലയിലെ ക്രിമിനല്‍ സ്വഭാവമുള്ള എല്ലാവരുടെയും പേരുവിവരങ്ങള്‍ ഇവര്‍ ശേഖരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും വിവരം അറിയിക്കാം.

ദ്രുതകര്‍മസേനയ്ക്കു രൂപംനല്‍കി ഒരു ദിവസം കഴിഞ്ഞപ്പോള്‍ മുപ്പതില്‍പരം ക്രിമിനലുകളെപ്പറ്റിയുള്ള വിവരങ്ങളാണു പൊതുജനം ഇവര്‍ക്ക് നല്‍കിയത്. കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ വന്‍ നഗരങ്ങളില്‍ ഗുണ്ടാവിളയാട്ടം പുതുമയുള്ള സംഭവമല്ല. എന്നാല്‍ ഗുണ്ടാ ആക്രമണങ്ങളില്‍ മുന്നില്‍ ആലപ്പുഴയാണെന്ന കാര്യം പലര്‍ക്കും അറിയില്ല. ആലപ്പുഴയില്‍ ഏറ്റവും അധികം ഗുണ്ടകളുള്ളത് ഹരിപ്പാട്ടാണെന്നുള്ളതാണു മറ്റൊരു സത്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (3 minutes ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (13 minutes ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (25 minutes ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (36 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (47 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (6 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (7 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (9 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (10 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (10 hours ago)

Malayali Vartha Recommends