Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

ഹരിപ്പാടിനെ ഭീതിയിലാക്കി ക്വട്ടേഷന്‍ സംഘങ്ങള്‍

18 SEPTEMBER 2017 09:38 AM IST
മലയാളി വാര്‍ത്ത

More Stories...

തേക്കടി പുഷ്പമേളക്ക് ഒരുക്കങ്ങൾ തുടങ്ങി... ഏപ്രിൽ ഒന്നു മുതൽ മെയ് മൂന്ന് വരെ നടക്കുന്ന തേക്കടി പുഷ്പമേളയുടെ പന്തലിന്റെ കാൽനാട്ടുകർമം നടന്നു

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

വാഹനാപകടത്തിൽ മരിച്ച എടവനക്കാട് സ്വദേശിനി ജാസ്‌ലിയ ജോൺസണിന്റെ സംസ്കാരം ഇന്ന്...

ഹരിപ്പാട് നഗരം ക്വട്ടേഷന്‍ സംഘങ്ങളുടെ പിടിയിലെന്ന് റിപ്പോര്‍ട്ട്. കൊലപാതകത്തിനു ദൃക്‌സാക്ഷിയാകുന്നവര്‍ ഇക്കാര്യം പുറത്തുപറയാന്‍ മടിക്കുന്നു. ഗുണ്ടകള്‍ കലിതുള്ളുന്ന ഇവിടെ കഴിഞ്ഞ ആറു മാസത്തിനിടെ കൊല്ലപ്പെട്ടത് ആറുപേരാണ്. ജനുവരി 31നു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കരുവാറ്റ തുണ്ടുകണ്ടത്തില്‍ ഉല്ലാസിനെ(28) നിസാര കാരണത്തിന്റെ പേരില്‍ കുത്തികൊന്നതിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമായിരുന്നു. ഈ മാസം ഒന്‍പതിന് അകംകുടി കറുകത്തറയില്‍ ലിജോ വര്‍ഗീസി(29) കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ഗുണ്ടകള്‍ തന്നെയെന്ന് പോലീസ് വ്യക്തമാക്കി.

മിണ്ടിയാല്‍ തലകാണില്ല. അതാണ് ഹരിപ്പാട് എന്ന ക്ഷേത്രനഗരിയില്‍ ഇന്നു നിലനില്‍ക്കുന്ന നിയമം. ഹരിപ്പാട് നിയോജകമണ്ഡലക്കാരനായ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോള്‍പ്പോലും ഗുണ്ടകളെ നിയന്ത്രിക്കാനായില്ല. മണല്‍ മാഫിയ മദിച്ചു നടന്ന പള്ളിപ്പാട്ടെ പുലിമട മുതല്‍ സ്പിരിറ്റുകടത്തുകാര്‍ കൂത്താടി നടന്ന കരീലകുളങ്ങരവരെയുള്ള മേഖലകളില്‍ കുലത്തൊഴിലിനു മീതെ സര്‍ക്കാര്‍ പിടിമുറുക്കിയപ്പോഴാണു പുതിയ ജീവിത മാര്‍ഗം എന്ന നിലയില്‍ ക്വട്ടേഷന്‍ സംഘം പിറവിയെടുക്കുന്നത്. 

രക്തക്കറപുരണ്ട ചുരിക ചുഴറ്റി ശാസ്താംമുറിക്കാരനായ അനീഷ് എന്ന യുവാവായിരുന്നു ആദ്യ പ്രതിനായകന്‍. ഇയാള്‍ ഏറെക്കാലം വിലസി. 2010ല്‍ എന്‍.ജി.ഒ അസോസിയേഷന്‍ നേതാവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായിരുന്ന വിജയകുമാറിനെ ഹരിപ്പാട് തൃപ്പക്കുടം റെയില്‍വേ ഗേറ്റിനു സമീപത്തുവച്ച് അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു വെട്ടികൊന്നത്. പോലീസ് പിടിമുറുക്കിയപ്പോള്‍ അനീഷിന് മനംമാറ്റം ഉണ്ടായി. അതോടെ ന്യൂ ജെന്‍ ക്വട്ടേഷന്‍ ഗുണ്ടകള്‍ രംഗത്തെത്തി. നങ്ങ്യാര്‍കുളങ്ങര റെയില്‍വേ ലവല്‍ ക്രോസിനു സമീപം ജലജാസുരനെ അജ്ഞാതന്‍ പട്ടാപകല്‍ വീട്ടില്‍ കയറി കഴുത്തു ഞെരിച്ചുകൊന്നത് രണ്ടുവര്‍ഷം മുമ്പാണ്. ആലപ്പുഴ എസ്. പിയുടെ വീടിന് സമീപം നടന്ന കൊലപാതകം സംബന്ധിച്ച് ലോക്കല്‍ പോലീസ് കിണഞ്ഞു പരിശ്രമിച്ചിട്ടും തുമ്പുണ്ടായില്ല. കേസ് െ്രെകംബ്രാഞ്ചിനു വിട്ടെങ്കിലും ഫലമുണ്ടായില്ല. ഇനി സി.ബി.ഐക്ക് കേസ് കൈമാറുമെന്നാണ് അറിയുന്നത്. 

കഴിഞ്ഞ ജനുവരിമുതല്‍ ഗുണ്ടാ സംഘത്തിന്റെ കത്തിക്ക് വിശ്രമമുണ്ടാകാഞ്ഞതിന്റെ കാരണം പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണ് ആക്ഷേപം. ജനുവരിയില്‍ കരുവാറ്റ തുണ്ടുകണ്ടത്തില്‍ ഉല്ലാസ് കൊല്ലപ്പെട്ടു. ഫെബ്രുവരി 10നു ഡി.െവെ.എഫ്.ഐ പ്രവര്‍ത്തകന്‍ കരുവാറ്റ വടക്ക് വിഷ്ണുഭവനത്തില്‍ ജിഷ്ണു (24)വിനെ വടിവാള്‍ സംഘം വെട്ടിക്കൊന്നു. ഊട്ടുപറമ്പ് ലവല്‍ ക്രാസിന് സമീപം പട്ടാപകലായിരുന്നു അക്രമം. സമീപമുള്ള വീട്ടില്‍ അഭയം തേടി വിഷ്ണു ഓടിയെങ്കിലും പിന്നാലെ എത്തിയവര്‍ ക്രൂരമായി വെട്ടുകയായിരുന്നു. ഉല്ലാസ് വധത്തിനു പ്രതികാരമായിരുന്നു ജിഷ്ണുവിനെ വധിച്ചതെന്നായിരുന്നു പോലീസ് ഭാഷ്യം. സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട 16 പേരെ അറസ്റ്റ് ചെയ്‌തെങ്കിലും മുഖ്യ സൂത്രധാരന്‍ സുഷിഷ് (34) ഗള്‍ഫിലേക്കു കടന്നു.

ഫെബ്രുവരി 11നു ക്വട്ടേഷന്‍ സംഘത്തിന്റെ കുടിപ്പകയ്ക്കു കണ്ടല്ലൂര്‍ തെക്ക് ശരവണ ഭവനത്തില്‍ സുമേഷ് (30) ഇരയായി. നിരവധി ക്വട്ടേഷന്‍ കേസുകളിലെ പ്രതിയായിരുന്നു ഇയാള്‍. കരവാറ്റ വടക്ക് കാരമുട്ട് വാലുചിറയില്‍ പുഷ്പാംഗദന്റെ മകന്‍ സുജിത് കൊല്ലപ്പെടുന്നത് മാര്‍ച്ച് ആറിനാണ്. ഇതിനുപിന്നിലും ക്വട്ടേഷന്‍ സംഘമാണെന്നു പോലീസ് പറയുന്നു. വടിവാള്‍ പ്രയോഗം ന്യൂജെന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ പൂര്‍ണമായി ഉപേക്ഷിച്ചെന്നാണു പോലീസ് പറയുന്നത്. 

ഇരുവശത്തും വായ്ത്തലയുള്ള കോടാലിയാണ് ഇപ്പോഴത്തെ കൊലയായുധം. ഇത് ഉപയോഗിക്കാനുള്ള പരിശീലനവും ഇവര്‍ നേടിയിട്ടുണ്ട്. സംഘത്തിലെ ആളുകളുടെ ശരീരഘടന അനുസരിച്ചുള്ള ആയുധങ്ങളാണ് ഇവര്‍ തെരഞ്ഞെടുക്കുന്നത്. നീളമുള്ളവര്‍ നീണ്ടതും കൂര്‍ത്തതുമായി കമ്പി പ്രയോഗിക്കും. ആധുനിക കശാപ്പ് ഉപകരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്നവരും ഹരിപ്പാട്ടും സമീപപ്രദേശങ്ങളിലുമുണ്ട്. കൂട്ടമായി കൊലപാതകത്തിനായി ഇറങ്ങുമ്പോള്‍ സംഘത്തിലെ ഓരോരുത്തര്‍ക്കും കൃത്യമായ ജോലി വീതിച്ചുനല്‍കുക പതിവാണ്. ഇര രക്ഷപെടാതിരിക്കാന്‍ ആസൂത്രണം കൃത്യമായി നിര്‍വഹിക്കും. ആദ്യ ശ്രമം പാളിയാല്‍ പകരമുള്ള വഴിയും ഇവര്‍ മുന്‍കൂട്ടി കണ്ടെത്തിയിരിക്കും. 

കൃത്യത്തിന് ശേഷം രക്ഷപെടാനുള്ള വഴിയും ഇവര്‍ നേരത്തെ തന്നെ നിശ്ചയിക്കും. കൃത്യനിര്‍വഹണത്തിനുശേഷം ഇവര്‍ ഒന്നിച്ചു രക്ഷപ്പെടാറില്ല. അതുപോലെ മൊെബെല്‍ ഫോണ്‍, സ്വിംകാര്‍ഡ് എന്നിവ കൊണ്ടുനടക്കാറുമില്ല. ചില അവസരങ്ങളില്‍ ഒരുഫോണ്‍ ഇവര്‍ െകെയില്‍വയ്ക്കാറുണ്ട്. കൂട്ടാളികളുമായി സംസാരിക്കാന്‍ മാത്രമേ ഇത് ഉപയോഗിക്കൂ. പുതിയ സി.ഐ. ഹരിപ്പാട്ട് എത്തിയതോടെ ക്വട്ടേഷന്‍ സംഘം തലവലിച്ച മട്ടാണ്. എങ്കിലും ഇവര്‍ തക്കം പാര്‍ത്തിരിക്കും. ഇവരെ സംരക്ഷിക്കുന്ന ചില വമ്പന്മാര്‍ പകല്‍മാന്യന്മാരും സാംസ്‌ക്കാരിക രാഷ്ട്രീയ ലോകത്തെ നക്ഷത്രങ്ങളുമാണ്. ഗുണ്ടകളെ നേരിടാനായി കഴിഞ്ഞ 13നാണു പോലീസ് ഓപ്പറേഷന്‍ തണ്ടര്‍ എന്നപേരില്‍ ദ്രുതകര്‍മ സേനയ്ക്ക് രൂപംനല്‍കിയത്. ജില്ലയിലെ ക്രിമിനല്‍ സ്വഭാവമുള്ള എല്ലാവരുടെയും പേരുവിവരങ്ങള്‍ ഇവര്‍ ശേഖരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും വിവരം അറിയിക്കാം.

ദ്രുതകര്‍മസേനയ്ക്കു രൂപംനല്‍കി ഒരു ദിവസം കഴിഞ്ഞപ്പോള്‍ മുപ്പതില്‍പരം ക്രിമിനലുകളെപ്പറ്റിയുള്ള വിവരങ്ങളാണു പൊതുജനം ഇവര്‍ക്ക് നല്‍കിയത്. കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ വന്‍ നഗരങ്ങളില്‍ ഗുണ്ടാവിളയാട്ടം പുതുമയുള്ള സംഭവമല്ല. എന്നാല്‍ ഗുണ്ടാ ആക്രമണങ്ങളില്‍ മുന്നില്‍ ആലപ്പുഴയാണെന്ന കാര്യം പലര്‍ക്കും അറിയില്ല. ആലപ്പുഴയില്‍ ഏറ്റവും അധികം ഗുണ്ടകളുള്ളത് ഹരിപ്പാട്ടാണെന്നുള്ളതാണു മറ്റൊരു സത്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആയിരക്കണക്കിന് പുഷ്പ, ഫല,സസ്യങ്ങളുടെ പ്രദർശനവും വിൽപ്പനയും വിവിധ കലാ, സാംസ്കാരിക പരിപാടികളും ഉൾപ്പെടുന്നതാണ് മേള  (32 minutes ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (46 minutes ago)

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (55 minutes ago)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക  (59 minutes ago)

ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  (1 hour ago)

നാലുപേർക്ക് പുതുജീവനേകിയാണ് ജാസ്‍ലിയയുടെ മടക്കം....  (1 hour ago)

ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി  (2 hours ago)

ഒറ്റമിനിട്ടിൽ 4 മിസൈൽ ഇറാൻ വിമാനം കത്തി ചിത്രം പുറത്ത്..! ഒടുവിൽ ട്വിസ്റ്റ്  (2 hours ago)

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (2 hours ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (2 hours ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (2 hours ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (2 hours ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (3 hours ago)

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ  (3 hours ago)

കനത്ത ഇടിവ് നേരിട്ട് സെൻസെക്‌സും നിഫ്റ്റിയും  (3 hours ago)

Malayali Vartha Recommends