വീട്ടില്‍ നിന്നും അധ്യാപക പരിശീലന പരിപാടിയില്‍ പങ്കെടുക്കാനെന്ന പേരില്‍ കുട്ടികാമുകനുമായി ചുറ്റിക്കറക്കം ഒടുവിൽ സംഭവിച്ചത്...

പ്ലസ്ടു വിദ്യാര്‍ത്ഥിയായ കാമുകനൊപ്പം വയനാട്ടിലേക്ക് കറങ്ങാന്‍ പോയ യുവതി ആയ അധ്യാപികയെ ഭര്‍ത്താവ് കയ്യോടെ പിടിച്ചു. വീട്ടില്‍ നിന്നും അധ്യാപക പരിശീലന പരിപാടിയില്‍ പങ്കെടുക്കാനെന്ന പേരില്‍ പോയ യുവതി കുട്ടികാമുകന് ഒപ്പം കഴിഞ്ഞത് 2 ദിവസം. ആലപ്പുഴ സ്വദേശികൾ ആയ വിദ്യാർത്ഥിയെയും അധ്യാപികയും ആണ് വയനാട്ടിലേക്ക് ചുറ്റാൻ പോയത്. യുവതിയെ ഭർത്താവ് കയ്യോടെ പിടികൂടി. ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് മൊബൈൽ ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്താണ് ഭാര്യയെയും കാമുകനെയും പിടികൂടിയത്. ഭർത്താവ് ഫോറസ്ററ് ഓഫീസർ കൂടി ആണ്.
തിരുവനന്തപുരത്തു വെച്ച് നടക്കുന്ന അധ്യാപികമാരുടെ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ എന്ന വ്യാജേനയാണ് ആലപ്പുഴയിലെ പ്രമുഖ സ്കൂളിലെ അദ്ധ്യാപിക പ്ലസ്‌ടു വിദ്യാർത്ഥിയെയും കൂട്ടി വയനാട്ടിലേക്ക് യാത്ര തിരിച്ചത്. രണ്ടു ദിവസത്തെ പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തിനു പോകുകയാണെന്ന് പറഞ്ഞാണ് അധ്യാപിക കഴിഞ്ഞ ബുധനാഴ്ച വീട്ടില്‍ നിന്നു ഇറങ്ങിയത്. ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അധ്യാപികയെ ഭര്‍ത്താവ് ട്രെയിന്‍ കയറ്റി വിടുകയും ചെയ്തു. എന്നാല്‍ അധ്യാപിക ട്രെയിനില്‍ നിന്നും കായംകുളത്ത് ഇറങ്ങിയ ശേഷം കാമുകനായ പ്ലസ്ടു വിദ്യാര്‍ഥിക്കൊപ്പം കാറില്‍ വയനാട്ടിലേക്കു യാത്ര തിരിച്ചു.
തുടര്‍ന്ന് രാത്രി തിരുവനന്തപുരത്ത് എത്തിയതായും, താമസ സൗകര്യം ഒപ്പം ജോലി ചെയ്യുന്ന അധ്യാപികക്കൊപ്പം ശരിയായതായും അധ്യാപിക ഭര്‍ത്താവിനെ വിളിച്ചു പറയുകയും ചെയ്തിരുന്നു. എന്നാല്‍ പിറ്റേന്ന് തിരുവനന്തപുരത്ത് ഭാര്യയ്‌ക്കൊപ്പമുണ്ടെന്നു പറഞ്ഞ അധ്യാപികയെ ആലപ്പുഴയില്‍ വച്ച് ഭര്‍ത്താവ് കണ്ടതോടെയാണ് സംഭവം പാളിയത്. പ്രകോപിതനായ ഭര്‍ത്താവ് പൊലീസ് ഉദ്യോഗസ്ഥനായ സുഹൃത്തിന്റെ സഹായത്തോടെ ഭാര്യയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്തു കണ്ടെത്തി. ഭാര്യ വയനാട്ടിലാണെന്ന് തിരിച്ചറിഞ്ഞ ഇയാള്‍ ഭാര്യയുടെ കോള്‍ ഹിസ്റ്ററിയും എസ്എംഎസ് സന്ദേശങ്ങളും വിശദമായ പരിശോധനയ്ക്കു വിധേയമാക്കി.
ഇതോടെ ഇരുവർ തമ്മിലുള്ള ബന്ധം വെളിപ്പെടുകയായിരുന്നു. ഇതേതുടർന്ന് ഭർത്താവ് സുഹൃത്തുക്കളോടൊപ്പം വയനാട്ടിൽ എത്തുകയും ഇവർ താമസിച്ച ഹോട്ടൽ കണ്ടെത്തുകയും ആയിരുന്നു. കാമുകനും ഭാര്യയ്ക്കും മർദ്ദനം ഏറ്റതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മോശപ്പേരു ഓർത്തു കേസ് ഫയൽ ചെയ്തിട്ടില്ല. എന്നാൽ സംഗതി പുറത്തായതോടെ സ്കൂൾ അധികൃതർ അധ്യാപികയെയും വിദ്യാർത്ഥിയെയും പുറത്താക്കിയതായി അറിയിച്ചു.
https://www.facebook.com/Malayalivartha























