Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

എന്താണ് സംഭവിച്ചതെന്ന് നിങ്ങളെല്ലാവരും അറിയണം, ഗൗരി മരിച്ചതിന് കാരണം ആശുപത്രി അധികൃതരല്ല, സ്ഥാപിത താല്‍പര്യക്കാര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ പല കഥകളും മെനഞ്ഞുണ്ടാക്കി, സത്യാവസ്ഥ ഇങ്ങനെയാണ്...

28 OCTOBER 2017 09:01 AM IST
മലയാളി വാര്‍ത്ത

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച സംഭവത്തില്‍ കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ വിശദീകരണം ഇങ്ങനെ. കുട്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് കൊല്ലം ബിഷപ്പ് ബന്‍സിഗര്‍ ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ജയകുമാരന്‍ ശിവശങ്കരന്‍ ഫേസ്ബുക്കിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കുഞ്ഞിന്റെ മരണശേഷം മതിയായ ചികിത്സ നല്‍കാത്തതാണ് മരണകാരണമെന്ന് പറയുന്നവര്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് അറിയണമെന്നും, സ്ഥാപിത താല്‍പ്പര്യക്കാരെയും കഥകള്‍ മെനഞ്ഞുണ്ടാക്കുന്നവരെയും തിരിച്ചറിയണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കൊല്ലം ട്രിനിറ്റി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹയാണ് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത്. അദ്ധ്യാപികമാരുടെ മാനസിക പീഡന സഹിക്കവയ്യാതെയാണ് ഗൗരി ആത്മഹത്യ ചെയ്തത്. ഗൗരിയുടെ മരണത്തിന് പിന്നാലെ ചികിത്സിച്ച ബെന്‍സിഗര്‍ ആശുപത്രിക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. ഡോക്ടര്‍ ജയകുമാരന്‍ ശിവശങ്കരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ കുഞ്ഞിന്റെ മരണം നമ്മെയെല്ലാപേരെയും വളരെയേറെ വേദനിപ്പിക്കുന്നു. അതേ സ്‌കൂളില്‍ തന്നെ പഠിക്കുന്ന രണ്ടു കുട്ടികളുടെ അച്ഛനെന്ന നിലയില്‍ എനിക്ക് ആ വേദന മറ്റുള്ളവരിലും ഏറെയാണ്. ആ മാതാപിതാക്കള്‍ക്ക് ഈ കഠിന വ്യഥ താങ്ങാനുള്ള മനശ്ശക്തി ഉണ്ടാകട്ടെ. അപകടശേഷം ആ കുഞ്ഞിനെ എത്തിച്ച ബിഷപ്പ് ബന്‍സിഗര്‍ ആശുപത്രിയിലെ ചികിത്സ നല്‍കിയ ഡോക്ടര്‍മാരുടെ ടീമിലെ ഒരംഗമാണ് ന്യൂറോ സര്‍ജനായ ഞാന്‍. അന്ന് ഉച്ചക്ക് രണ്ടേകാല്‍ മണിയോടെ അത്യാഹിത വിഭാഗത്തില്‍ നിന്ന് ഫോണ്‍ വന്നതനുസരിച്ച് ഞാന്‍ ഉടന്‍ തന്നെ അവിടെ എത്തി രോഗിയെ കാണുന്നു. 

തലയുടെ പിന്‍ഭാഗത്ത് രക്തസ്രാവം ഉണ്ടെന്ന് സ്‌കാനില്‍ ഉള്ളത് കുഞ്ഞിന്റെ അച്ഛനോട് പറഞ്ഞു. ഇത് സീരിയസാണോ എന്നു അദ്ദേഹം വ്യസന പൂര്‍വ്വം ചോദിച്ചു. കുഞ്ഞ് ഇപ്പോള്‍ അബോധാവസ്ഥയിലല്ല ഒരു മയക്കം മാത്രമേ കാണുന്നുള്ളൂ സ്‌കാനില്‍ തലച്ചോറില്‍ രക്തസ്രാവം കാണുന്നുണ്ട് . ഇനിയും മറ്റു പരിശോധനകള്‍ വേണ്ടിവരും അതെല്ലാം കഴിഞ്ഞേ എന്തെങ്കിലും ഉറപ്പ് പറയാന്‍ കഴിയൂ എന്നറിയിച്ചു. കുഞ്ഞിന്റെ അച്ഛന്റെ പൂര്‍ണ്ണ സമ്മത പ്രകാരം കുഞ്ഞിനെ ന്യൂറോ വിഭാഗം തീവ്രപരിചരണ വിഭാഗത്തില്‍ ഉടന്‍ തന്നെ പ്രവേശിപ്പിച്ചു.

വന്നപ്പോള്‍ തന്നെ കുട്ടിയുടെ രക്തസമ്മര്‍ദ്ധം താരതമ്യേന കുറവായത് കൊണ്ട് അത്യാഹിത വിഭാഗം ഡോക്ടര്‍ വയറിന്റെ സ്‌കാന്‍ എടുത്തിരുന്നു. അതില്‍ കരളിനോ സ്പ്ലീഹക്കോ വൃക്കകള്‍ക്കോ ഗുരുതരമായ പരിക്കോ വയറ്റിനുള്ളില്‍ രക്തസ്രാവമോ കാണുന്നില്ല എന്ന് കുറിച്ചിരുന്നു. വേദന കൊണ്ട് തിരിഞ്ഞു മറിഞ്ഞു കൊണ്ടിരുന്ന കുട്ടിക്ക് ഉടന്‍ തന്നെ വേദന കുറയാനുള്ള കുത്തിവയ്പുകളും ഡ്രിപ്പുകളും ജന്നിവരാതിരിക്കാനുള്ള മരുന്നുകളും മറ്റു അവശ്യ ചികിത്സകളും തുടങ്ങി.

ഉപകരണം വരുത്തി നെഞ്ചിന്റെയും നട്ടെല്ലിന്റെയും എടുത്തു. നെഞ്ചിനുള്ളില്‍ രക്തസ്രാവമോ വായു നിറഞ്ഞതായ ലക്ഷണങ്ങളോ ഇല്ല. നട്ടെല്ലിന്റെ ത ൃമ്യല്‍ പൊട്ടലുകള്‍ കാണുന്നുണ്ട്. കുട്ടിയുടെ രക്തസമ്മര്‍ദ്ധം പിന്നെയും കുറഞ്ഞ് വരുന്നുണ്ട്. ഇന്റ്റന്‍സിവിസ്റ്റ് ഡോക്ടര്‍ രണ്ട് മണി മുതലേ കുട്ടിയുടെ കൂടെ ഉണ്ട്. അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. ഡ്രിപ്പിന്റെ വേഗത കൂട്ടാനും വേണമെങ്കില്‍ രക്തസമ്മര്‍ദ്ധം കൂട്ടാനുള്ള മരുന്നുകള്‍ തുടങ്ങുവാനും തീരുമാനിച്ചു. രക്ത സ മ്മര്‍ദ്ധം വര്‍ദ്ധിക്കുന്ന മുറയ്ക്ക് വയറിന്റെയും നെഞ്ചിന്റേയും ഇഠ സ്‌കാന്‍ എടുക്കാനും തീരുമാനിച്ചു.

എല്ലു ഡോക്ടറെയും സര്‍ജറി ഡോക്ടറെയും ഉടന്‍ തന്നെ വിളിച്ചു വരുത്താനും ഏര്‍പ്പാടാക്കി. ഈ സമയത്തൊക്കെ കതവിന്റെ വാതിലില്‍ നിരന്തരം ആരൊക്കെയോ മുട്ടുകയും ചവിട്ടുകയും തുറക്കുകയും ചെയ്തു കൊണ്ടിരുന്നു. കണ്ടും കേട്ടും അറിഞ്ഞും വന്ന ജനക്കൂട്ടം ആശുപത്രി ജീവനക്കാരുമായും തമ്മില്‍ തമ്മിലും വഴക്കുണ്ടാക്കുകയും കഇഡ വിനകത്തേക്ക് കടക്കാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടുമിരുന്നു. മൂന്നു മണിക്കടുത്ത് സ്ഥലം സബ് ഇന്‍സ്പക്ടര്‍ കുഞ്ഞിന്റെ മൊഴി യെടുക്കാനായി എത്തിയെന്നറിയിച്ചു. കുഞ്ഞിന്റെ നില ഗുരുതരമായത് കൊണ്ട് ഇപ്പോള്‍ അതിന് കഴിയില്ല എന്ന് മറുപടി പറഞ്ഞു.

സന്ദര്‍ശകരുടെ ബഹളവും ശല്യവും കാരണം, ഗുരുതരമായ രക്തസ്രാവവുമായി പ്രവേശിപ്പിച്ച് ഇപ്പോള്‍ നില മെച്ചപ്പെട്ടു വന്നുകൊണ്ടിരുന്ന മറ്റൊരു രോഗിയുടെ രക്തസമ്മര്‍ദ്ധം കൂടി സ്ഥിതി വഷളായി. അദ്ദേഹത്തിനെ സമാധാനിപ്പിച്ച് മരുന്നുകള്‍ തുടങ്ങി. മൂന്ന് മണിയായപ്പോള്‍ കുഞ്ഞിന്റെ തലച്ചോറിലെ പരിക്കുകള്‍ക്ക് മറ്റു ശസ്ത്രക്രിയയൊന്നും ആവശ്യമില്ലാത്തതു കൊണ്ട് ഇന്റ്റന്‍സിവിസ്റ്റിന് വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കി മറ്റു രോഗികളെ കാണാന്‍ ഞാന്‍ പോയി.

പിന്നെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഏതോ ശിശുസമിതിയുടെ പ്രവര്‍ത്തകരും ആള്‍ക്കൂട്ടത്തില്‍ ചിലരും ചേര്‍ന്ന് കുട്ടിയുടെ അച്ഛനെ, ആശുപത്രിയും സ്‌കൂളും നടത്തുന്നത് ഒരേ മാനേജ്‌മെന്റായതു കൊണ്ട് ഇവര്‍ വിവരങ്ങള്‍ മറച്ചു വെയ്ക്കും എന്ന് തെറ്റിദ്ധരിപ്പിച്ച് ഈ ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ പ്രേരിപ്പിക്കുകയായിരുന്നു എന്ന്. ഈ ദാരുണ സംഭവത്തില്‍ മാനസിക ആഘാതത്തില്‍ നില്‍ക്കുന്ന അദ്ദേഹത്തിന് ഈ കുബുദ്ധികളുടെ പ്രേരണ സംശയങ്ങള്‍ക്കും ആകാംഷയ്ക്കും കാരണമായി. അദ്ദേഹം നിര്‍ബന്ധപൂര്‍വ്വം കഇഡ വാതില്‍ ചവിട്ടി തുറന്ന് കുഞ്ഞിനടുത്ത് നിലയുറപ്പിച്ചു. മറ്റാളുകളും കഇഡ വിന് ഉള്ളില്‍ കയറി ഇറങ്ങാന്‍ തുടങ്ങി. ഇതിനിടക്ക് ശിശു സമിതി പ്രവര്‍ത്തകന്‍ മൊബൈല്‍ കാമറ ഉപയോഗിച്ച് വീഡിയോ എടുക്കാന്‍ തുടങ്ങി.

മൂന്നര മണിയായപ്പോള്‍ ആശുപത്രിയില്‍ നിന്ന് എനിക്ക് ഒരു ഫോണ്‍ വരുന്നു. കുഞ്ഞിന്റെ അച്ഛന് എന്നോട് സംസാരിക്കണം. ഞാന്‍ സംസാരിച്ചു. അദ്ദേഹം പറഞ്ഞു ഡോക്ടറെക്കുറിച്ച് ഞങ്ങള്‍ക്കറിയാം ഞങ്ങള്‍ക്ക് വിശ്വാസവുമാണ്. പക്ഷേ മറ്റു വിഷയങ്ങള്‍ ഉണ്ട്. ഞങ്ങള്‍ക്ക് ഉടന്‍ തന്നെ കുഞ്ഞിനെ മറ്റൊരാശുപത്രിയിലേക്ക് മാറ്റണം. ഞാന്‍ പറഞ്ഞു അത് റിസ്‌കാണല്ലോ. എന്താണ് കാര്യം എന്ന് അന്വേഷിച്ചു. അത് നേരില്‍ കാണുമ്പോള്‍ പറയാം എന്നദ്ദേഹം പറഞ്ഞു. ഇത്രയും ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ വിലപ്പെട്ട ഒന്നൊന്നര മണിക്കൂര്‍ ആംബുലന്‍സില്‍ ചിലവഴിക്കുന്നത് ഒട്ടും ശരിയല്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്റെ മോളെ എങ്ങനെയെങ്കിലും ജീവനോടെ ഒന്ന് നഗരത്തിലെ ആശുപത്രിയില്‍ എത്തിച്ചു തരൂ ഡോക്ടര്‍ എന്ന് അപേക്ഷിച്ചപ്പോള്‍ മറുത്തു പറയാന്‍ തോന്നിയില്ല. വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെ ചികിത്സിച്ചിട്ടെന്തു കാര്യം? കഇഡ വിലേക്ക് വീണ്ടും ഫോണ്‍ ചെയ്തു. അപ്പോഴേക്കും കുഞ്ഞിന് ആജ കൂടാനുള്ള ഡോപ്പമിന്‍ മരുന്നു തുടങ്ങിയിരുന്നു. ഞാന്‍ ഡോക്ടറിനോട് കാര്യം പറഞ്ഞു. സാര്‍ ഇവിടെ ആകെ ബഹളമാണ്. ഒന്നിനും ആരും സമ്മതിക്കുന്നില്ല. രക്തം അടപ്പിക്കാനെങ്കിലും പറ്റുമോ എന്നു ഞാന്‍ ചോദിച്ചു. ഇല്ല അവര്‍ ഒന്നിനും സമ്മതിക്കുന്നില്ല എന്നാണ് മറുപടി.

എന്നാല്‍ ഉടന്‍ തന്നെ കഇഡ ആംബുലന്‍സ് വരുത്തി രോഗിയെ ഓക്‌സിജനും ഡോപ്പമിനുമുള്‍പ്പെടെ സുരക്ഷിതമാക്കി വിട്ടു കൊള്ളാന്‍ പറഞ്ഞു. അപ്പോള്‍ ബന്‍സിഗര്‍ ആശുപത്രിയില്‍ കഇഡ ആംബുലന്‍സ് ലഭ്യമല്ലാത്തതു കൊണ്ട് മറ്റൊരിടത്തു നിന്ന് അതു വിളിപ്പിച്ചു. നഗരത്തിലെ ആശുപത്രിയില്‍ വിളിച്ച് അവിടെ കഇഡ വില്‍ ബഡ്ഡ് ഉണ്ടെന്ന് ഉറപ്പാക്കി. ഗുരുതരമായ രോഗിയെ അങ്ങോട്ടേക്ക് അയക്കുന്നു എന്ന് അറിയിച്ചു.

നിര്‍ഭാഗ്യമെന്നു പറയട്ടെ ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സ്ഥാപിത താല്‍പര്യക്കാര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ പല കഥകളും മെനഞ്ഞുണ്ടാക്കി. മസാലക്കഥകളില്‍ അഭിരമിക്കുന്നവര്‍ക്കായി മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് കഥകള്‍ എഴുതി. ചികിത്സ നിഷേധിച്ചു, അസുഖം കണ്ട് പിടിച്ചില്ല, വച്ചു താമസിപ്പിച്ചു, ന്യുറോ സര്‍ജന്‍ വന്നതേയില്ല, ന്യൂറോ സര്‍ജന്‍ ഉണ്ടായിരുന്നിട്ടും വന്നില്ല അങ്ങനെ എന്തൊക്കെ കഥകകള്‍.. ഗുരുതര പരിക്ക് തലക്കില്ലാഞ്ഞിട്ടും മറ്റ് സെപഷ്യലിസ്റ്റ് ഡോക്ടര്‍മാരെത്തുന്നതിനും മുന്നെ എത്തി ആ കുഞ്ഞിനെ കാണാനുള്ള അബോധമായ ഒരുള്‍പ്രേരണ ഒരു പക്ഷേ എന്റെ പതിനാലുകാരിയായ മകളും അതേ സ്‌കൂളില്‍ തന്നെ പഠിക്കുകയാണല്ലോ എന്നതാവാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (14 minutes ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (2 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (2 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (3 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (3 hours ago)

റബർ വില തിരിച്ചുകയറി...  (3 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (3 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (4 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (4 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (4 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (4 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (4 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (4 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (5 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends