Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഇത് മറ്റൊരു കേഡലോ..? പ്രൊഫഷണൽ സ്റ്റൈലിലെ കൊല അക്ഷയ് പരീക്ഷിച്ചതെങ്ങനെ? ദുരൂഹതകളേറുന്നു...

28 DECEMBER 2017 02:37 PM IST
മലയാളി വാര്‍ത്ത

പേരൂര്‍ക്കട മണ്ണടി ലൈനിലെ വീട്ടുവളപ്പില്‍ വീട്ടമ്മയെ കൊലപ്പെടുത്തി കത്തിച്ചത് മകനെന്ന് തെളിഞ്ഞതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. അക്ഷയിന് ബ്ലാക് മാസ് ശക്തികളുമായി ബന്ധമുണ്ടെന്നാണ്‌ റിപ്പോർട്ടുകൾ. ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു. കോളജില്‍ ചാത്തന്‍സ് എന്ന ഗ്രൂപ്പിന്റെ നേതാവും ഇയാളായിരുന്നു. കോളജില്‍ ഇവര്‍ക്ക് സ്ഥിരമായി മയക്കുമരുന്ന് എത്തിച്ചു നല്കിയിരുന്ന സംഘത്തില്‍ ചിലര്‍ ബ്ലാക്മാസ് സംഘവുമായി അടുത്ത ബന്ധമുള്ളവരാണെന്ന സൂചന പുറത്തുവരുന്നുണ്ട്.

പട്ടാപ്പകൽ വീട്ടിനുള്ളിൽ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുക.വീട്ടുപറമ്പിൽ പട്ടാപ്പകൽ മണ്ണെണ്ണയും കൊതുകും ചൂട്ടും മടലുമുപയോഗിച്ച് മൃതദേഹം കത്തിച്ചാമ്പലാക്കുക.ഒന്നും സംഭവിക്കാത്തപോലെ ഒരു ദിവസം മുഴുവൻ മാംസ ഗന്ധം മാറാത്ത വീട്ടിൽ കഴിയുക. സഹോദരിയോടും അച്ഛനോടും അമ്മയെ കാണാതായെന്നറിയിക്കുക. സ്വബോധത്തോടെ ആർക്കും ചെയ്യാനാകാത്ത ക്രൂര കൃത്യമാണ് ക്രിസ്മസ് പകൽ നഗരമദ്ധ്യത്തിൽ പേരൂർക്കട അമ്പലമുക്കിലുണ്ടായത്. പേരൂർക്കട അമ്പലമുക്ക് മണ്ണടി ലൈൻ ബി 11ൽ ദ്വാരകയിൽ ദീപ അശോകാണ് (45) സ്വന്തം മകന്റെ ക്രൂരതയിൽ പ്രാണൻ പിടഞ്ഞ് അരും കൊലയ്ക്കിരയായത്.

സംഭവത്തിൽ തുടക്കം മുതൽ സംശയനിഴലിലായിരുന്ന മകനെ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ ക്രൂരകൃത്യത്തിന്റെ ചുരുളഴിഞ്ഞു. നന്തൻകോട്ടെ വീട്ടിൽ ആസ്ട്രൽ പൊജക്ഷന്റെ പേരിൽ മാതാപിതാക്കളേയും ബന്ധുക്കളേയും അരും കൊലനടത്തി ചുട്ടെരിച്ച കേഡൽ ജിൻസൺ രാജയെപ്പോലെ അക്ഷയും സ്വമാതാവിനെ അരുംകൊലയ്ക്കിരയാക്കി യമപുരിക്ക് അയക്കുകയായിരുന്നു.

അമ്പലമുക്ക് ജംഗ്ഷനിൽ നിന്ന് വിളിപ്പാടകലെ നാലുവശവും വീടുകളുള്ള സ്ഥലത്ത് ദ്വാരകയുടെ മതിൽക്കെട്ടിനുള്ളിൽ സംഭവിച്ചതെന്താണെന്ന അമ്പരപ്പിലാണ് പരിസരവാസികൾ ഇപ്പോഴും. കാർ പോർച്ചിൽ ഒരു നീല ആൾട്ടോ കാർ. തൊട്ടടുത്തായി അക്ഷയിന്റെ ബൈക്ക്. കാവലായി രണ്ട് പൊലീസുകാർ. വീടിന്റെ പിന്നിലേക്ക് പോകുന്നിടത്ത് കുളിമുറിയുൾപ്പെടെയുള്ള ഭാഗത്ത് പൊലീസിന്റെ ക്രോസ് റിബൺ. കുളിമുറിയോട് ചേർന്ന് ചപ്പുചവറുകൾ പതിവായി കത്തിച്ചിരുന്ന സ്ഥലം നീല ടാർപോളിൻ മൂടിയിരിക്കുന്നു. അവിടെയാണ് ദീപയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ടിൻ ഷീറ്റ് മേഞ്ഞ കുളിമുറിയുടെ ഭിത്തി കരിയും പുകയും മൂടിയിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന പുളിഞ്ചിമരവും മറ്റ് ചെടികളും ക്രിസ്മസ് ദിവസം വൈകുന്നേരമുണ്ടായ തീയിൽ ഏറെക്കുറെ കത്തിക്കരിഞ്ഞിരിക്കുന്നു. ചൂടേറ്റ് വാടിയ തെങ്ങിന്റെ പുറം മടലുകളും ഓലയും ദുർമരണത്തിന്റെ ശേഷിപ്പായുണ്ട്. ദ്വാരകയുടെ കോമ്പൗണ്ടിൽ തീയും പുകയും ഉയരുന്നത് കണ്ടെങ്കിലും പതിവായി ചപ്പുചവറുകൾ കത്തിക്കുന്ന സ്ഥലത്തായതിനാൽ അസ്വാഭാവികതയൊന്നും തോന്നിയില്ലെന്ന് ചില പരിസരവാസികൾ പറയുന്നു. അസാധാരണമായ ഒച്ചയോ വിളിയോ കേട്ടില്ല. ചൊവ്വാഴ്ച പകൽ ദ്വാരകയിലേക്ക് പൊലീസെത്തുമ്പോഴാണ് വിവരം നാടാകെ അറിഞ്ഞത്. വീട്ടിൽ പുറത്തുനിന്നാരും എത്തിയതായി ആർക്കും അറിവില്ല. ദീപയ്ക്ക് പുറമേ മകൻ അക്ഷയ് മാത്രമാണ് അവിടെയുണ്ടായിരുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നിന്ന് 200 മീറ്റര്‍ അകലെയായിരുന്നു ആസ്ട്രല്‍ പ്രൊജക്ഷനിലെ കൊല. ഒരു കുടുംബത്തിലെ നാല് പേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊന്നു തള്ളിയത്. മന്ത്രി മന്ദിരങ്ങള്‍ക്ക് തൊട്ടടുത്ത കൊല. ഇതേ മാനസികാവസ്ഥയിലാണ് അക്ഷയ് അശോകും അമ്മ ദീപയെ കൊന്നത്. അക്ഷയ് അശോക് കോളേജില്‍ ചാത്തന്‍ എന്ന ഗ്രൂപ്പില്‍ അംഗമായിരുന്നു. പിതാവിന്റെ സ്വഭാവദൂക്ഷ്യമായിരുന്നു കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നാണ് ജിന്‍സണ്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നതെങ്കിൽ അമ്മയുടെ പെരുമാറ്റത്തില്‍ സംശയം ഉണ്ടായിരുന്നെന്നും അമ്മയുടെ ബന്ധുക്കളും ഇങ്ങനെ പറഞ്ഞിരുന്നെന്നും സഹോദരിയെയും അച്ഛനെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു അക്ഷയ്. തുടർന്നായിരുന്നു കൊലപാതകത്തിലേയ്ക്ക് ചുവടുമാറ്റിയതും.


നന്തൻകോട്ടെ സംഭവത്തിൽ അറസ്റ്റിലായ കേഡൽ കൂട്ടക്കൊലയ്ക്ക് ബാത്ത് റൂമാണ് ഉപയോഗിച്ചതെങ്കിൽ ഇവിടെ വീടിന് പുറത്തെ കുളിമുറിക്ക് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കത്തിക്കാനുപയോഗിച്ചതെന്ന് കരുതുന്ന കൊതുമ്പ്, ചൂട്ട് , മടൽ എന്നിവ കെട്ടഴിച്ച് വാരിവലിച്ചിട്ട നിലയിലാണ്. കേഡൽ വിറകും മെത്തയും പെട്രോളുമുപയോഗിച്ചാണ് ഉറ്റവരുടെ ജഡം കത്തിച്ചത്. കൊലപാതകത്തിന് മുമ്പ് കേഡൽ ഉറ്റവരെ തലയ്ക്കടിച്ച് വീഴ്ത്തിയാണ് കൊലപാതകം നടത്തിയത്.അതേ രീതിയായിരുന്നു അക്ഷയ്‌യും കൊലക്ക് മുമ്പ് പ്രയോഗിച്ചത്. കേഡലിനെപ്പോലെ പരിസരവാസികളുമായോ പ്രദേശത്തെ സമപ്രായക്കാരുമായോ അധിക സമ്പർക്കമില്ലാത്ത പ്രകൃതമാണ് അക്ഷയിന്റേതും

മൂന്നുമാസമായി അമ്മ ദീപയുമായി അക്ഷയ് സംസാരിക്കാറില്ലായിരുന്നു. കഴക്കൂട്ടത്തെ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് പഠനം പൂർത്തിയാക്കിയെങ്കിലും അഞ്ച് വിഷയങ്ങൾക്ക് തോറ്റു. ഇതിനിടെ ഹ്രസ്വകാല കോഴ്സായ എം.ഇ.പിക്ക് ചേർന്നു. തോറ്റ വിഷയങ്ങൾക്ക് ട്യൂഷനു പോവാൻ അമ്മയോട് 18000രൂപ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതിൽ പ്രകോപിതനായി 25ന് ൈവകിട്ട് മൂന്നിന് കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന ദീപയെ, അക്ഷയ് പിന്നിലൂടെ നിലത്തേക്ക് തള്ളിയിട്ടു. ദീപ തലയിടിച്ച് നിലത്തുവീണയുടൻ കഴുത്തിലും മുഖത്തും തലയിലും ബെഡ്ഷീറ്റുകൊണ്ട് വരിഞ്ഞുമുറുക്കി. ഏറെനേരമെടുത്ത് ദീപയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. അല്പനേരം കാത്തിരുന്നശേഷം മൃതദേഹം തൂക്കിയെടുത്ത് വീടിനു പുറത്തേക്ക് കൊണ്ടുപോയി.

വീട്ടിലെ ചവറും മാലിന്യങ്ങളും പതിവായി കത്തിക്കുന്ന കുഴിയിൽ മൃതദേഹം തള്ളി. ചവറുകൾ കത്തിക്കാൻ അമ്മ വാങ്ങിവച്ചിരുന്ന മണ്ണെണ്ണ കൊണ്ടുവന്ന് മൃതദേഹം കത്തിക്കാൻ തുടങ്ങി. കൊലപ്പെടുത്താനുപയോഗിച്ച ബെഡ്ഷീറ്റും തീയിലിട്ടു. വിറകുകഷണങ്ങളും പറമ്പിലെ ഓലയും ചവറുമെല്ലാം കുഴിയിലേക്കിട്ട് കത്തിച്ചു. ഏറെ സമയമെടുത്താണ് മൃതദേഹം കുറേശെയായി കത്തിച്ചത്. 25ന് ൈവകിട്ട് നാലോടെ കത്തിക്കാൻ തുടങ്ങിയെങ്കിലും പിറ്റേന്ന് രാവിലെ 11മണിയായിട്ടും മൃതദേഹം ഭാഗികമായേ കത്തിയിരുന്നുള്ളൂ. ആത്മഹത്യയാണെന്ന് വരുത്തിതീർക്കാനാണ് ബന്ധുക്കളെയും കൂട്ടുകാരെയും വിവരമറിയിച്ചതെന്നാണ് അക്ഷയ് പൊലീസിന് നൽകിയ മൊഴി.

എൽ.ഐ.സി ഏജന്റായ അമ്മയെക്കുറിച്ച് തനിക്ക് സംശയമുണ്ടായിരുന്നുവെന്നും ബന്ധുക്കൾക്കും അമ്മയെക്കുറിച്ച് മോശം അഭിപ്രായമാണുള്ളതെന്നും അക്ഷയ് മൊഴിനൽകിയിട്ടുണ്ട്. മൂന്നുമാസം മുൻപ് അമ്മയ്ക്കെതിരായ ചില തെളിവുകൾ സഹോദരിക്ക് അക്ഷയ് ഇമെയിലിലൂടെ അയച്ചെന്ന മൊഴികൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സഹോദരി അനഘയെയും പൊലീസ് ചോദ്യംചെയ്യും.

തികഞ്ഞ ഭക്തയായിരുന്ന ദീപ പേരൂർക്കട അമ്പലമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, വെള്ളയമ്പലം ആൽത്തറ യക്ഷിയമ്മൻ കോവിൽ, തൈയ്ക്കാട് ധർമ്മശാസ്താ ക്ഷേത്രം തുടങ്ങിയ അമ്പലങ്ങളിൽ ആഴ്ചയിലെ ഓരോ ദിവസങ്ങളിലും കൃത്യമായി ദർശനത്തിന് എത്തിയിരുന്നു. സമീപവാസികളും അയൽക്കാരുമൊക്കെയായി കൂട്ടുകൂടിയാണ് യാത്ര. എസ്.എൻ.ഡി.പി യോഗം വനിതാ സംഘം, റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു

മക്കളായ അനഘയും അക്ഷയയും നഗരത്തിലാണ് പഠിച്ചത്. വീട്ടമ്മയായിരുന്ന ദീപ ഇവിടെ എത്തിയതോടെ എൽ.ഐ.സി ഏജൻസി എടുത്തു. രണ്ടുവർഷം മുമ്പായിരുന്നു മകൾ അനഘയുടെ വിവാഹം. മകളുടെ വിവാഹശേഷം ഗൾഫിലേക്ക് പോയ അശോകൻ മകളുടെ പ്രസവവും പേരക്കുട്ടിയുടെ നൂലുകെട്ട് ചടങ്ങുമായി ബന്ധപ്പെട്ടാണ് ഒടുവിൽ നാട്ടിലെത്തിയത്. ഏതാനും മാസങ്ങൾക്കുശേഷം നാട്ടിലെത്താനിരിക്കെയാണ് ഭാര്യയെ കത്തിക്കരിഞ്ഞ നിലയിൽ വീട്ടുവളപ്പിൽ കണ്ടെത്തിയെന്ന വിവരം അറിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (41 minutes ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (1 hour ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (1 hour ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (1 hour ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (1 hour ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (2 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (2 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (2 hours ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (2 hours ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (2 hours ago)

"ധർമ്മടത്ത് പിണറായിയുടെ തലയ്ക്ക് മുകളിലൂടെ SG.. വിരണ്ട്‍ മുഖ്യൻ..ജനങ്ങൾ നിറഞ്ഞ് കവിഞ്ഞു..പേടിയിൽ വിജയൻ "  (2 hours ago)

രാഹുലിന്റെ ചൂണ്ട് വിരൽ ഒടിച്ച് പിണറായി..!പാതാളത്തിൽ നിന്ന് SIT പൊങ്ങി.!മാങ്കൂട്ടത്തിനെതിരെ പുതിയ കേസ്...17 ന് കോടതിയിൽ എത്തണം  (2 hours ago)

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (2 hours ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (4 hours ago)

Malayali Vartha Recommends