ഹെൽമറ്റ് പരിശോധനയ്ക്കിടെ വാഹനം നിർത്താതെപ്പോയ യുവാവിനോട് ട്രാഫിക് പൊലീസ് കാട്ടിയ ക്രൂരത...

ഹെൽമറ്റ് പരിശോധനയ്ക്കിടെ ബൈക്ക് നിർത്താതെപ്പോയ യുവാവിനെ ട്രാഫിക് പൊലീസ് ക്രൂരമായി മർദിച്ചു. വെള്ളായണി മേലെ കുഴിവിളാകത്ത് വീട്ടിൽ ബാലചന്ദ്രൻ നായരുടെ മകൻ അർജുനാണ് (21) പൊലീസിന്റെ മർദ്ദനമേറ്റത്.
ഡിസംബർ 24നായിരുന്നു സംഭവം നടന്നത്. അർജുനും ബന്ധുവായ മനോജും ബൈക്കിൽ കിള്ളിപ്പാലം വഴി പോകുന്ന സമയത്താണ് ട്രാഫിക് പൊലീസ് വണ്ടി നിർത്താൻ കൈകാണിച്ചത്. എന്നാൽ പോലീസ് കൈകാണിച്ചത് അർജുൻ കണ്ടില്ല.
അർജുനും ബന്ധുവായ മനോജും ബൈക്കിൽ കിള്ളിപ്പാലം വഴി പോകുമ്പോഴാണ് ട്രാഫിക് പൊലീസ് കൈകാണിച്ചത്. ബൈക്ക് നിർത്താത്തതിനെ തുടർന്ന് ട്രാഫിക് പൊലീസ് ജീപ്പിൽ അർജുൻ പിന്തുടരുകയും അട്ടക്കുളങ്ങരയിൽ വച്ച് ബൈക്ക് തടഞ്ഞു നിർത്തുകയും ചെയ്തു. ശേഷം ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത ശേഷം അർജുനെ ബലമായി ജീപ്പിൽ കയറ്റി പട്ടം ട്രാഫിക് സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിക്കുകയും ചെയ്തു.
അർജുന്റെ കൂടെയുണ്ടായിരുന്ന ബന്ധു അപേക്ഷിച്ചെങ്കിലും അർജുനെ പൊലീസ് വിട്ടയച്ചില്ല. പൊലിസിന്റെ ക്രൂരമർദ്ദനത്തെ തുടർന്ന് ശ്വാസംമുട്ടലുണ്ടായ യുവാവിനു വീട്ടിൽ നിന്നുമാണ് മരുന്നെത്തിച്ചത്. ഒടുവിൽ വീട്ടുകാർ ഇടപെടുകയും രാത്രിയോടെ അർജുനെ വിട്ടയക്കുകയും ചെയ്തു. വയറിൽ ശസ്ത്രക്രിയ ചെയ്ത അർജുന് മർദ്ദനംമൂലം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. യുവാവിനെ ശാന്തിവിള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ നടപടിയാവശ്യപ്പെട്ട് അർജുന്റെ അമ്മ അജിതകുമാരി ഡി.ജി.പിക്കും കമ്മിഷണർക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























