തിരുവനന്തപുരം പോത്തന്‍കോടുള്ള ആയുര്‍വേദ ആശുപത്രിയില്‍ എത്തി അവിടെ നിന്നും കോവളം ചുറ്റികാണാനിറങ്ങിയ യുവതിയുടെ തിരോധനത്തിൽ ദുരൂഹത തുടരുന്നു...

തിരുവനന്തപുരം പോത്തന്‍കോടുള്ള ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ കാണാനില്ല എന്നു പരാതി. ലിത്വാനിയക്കാരി ലീഗ എന്ന 33കാരിയെ നാലു ദിവസമായി കാണാനില്ല എന്നു സഹോദരി ഇലീസ് പറയുന്നു. സംഭവം നടന്ന അഞ്ചു ദിവസം പിന്നിടുമ്പോഴും പോലീസ് ഈ സംഭവം ഗൗരവമായി എടുത്തിട്ടില്ലെന്നും അന്വേഷണം വേണ്ട രീതിയിൽ നടത്തുന്നില്ലന്നും ലീഗയുടെ സഹോദരി പറയുന്നു.
വിഷാദരോഗത്തിനുള്ള ചികിത്സയ്ക്കും യോഗ പഠനത്തിനും വേണ്ടിയാണ് തിരുവനന്തപുരം പോത്തന്‍കോടുള്ള ആയുര്‍വേദ ആശുപത്രിയില്‍ ലീഗയും സഹോദരി ഇലീസും എത്തിയത്. സാധനങ്ങള്‍ വാങ്ങാന്‍ എന്നു പറഞ്ഞു പുറത്തു പോയ ലീഗ പിന്നീട് തിരിച്ചെത്തിയില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇലീസ് മുറിയില്‍ എത്തുമ്പോള്‍ ലീഗ അവിടെ ഉണ്ടായിരുന്നില്ല എന്നു പറയുന്നു.
അധികമാരുമായി സംസാരിക്കാത്ത പ്രകൃതമാണ് ഇവരുടെത്. പാസ്‌പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ എന്നിവ എടുക്കാതെയാണ് ഇവര്‍ കോവളത്തേയ്ക്കു പോയത്. അയർലാന്റിൽ സ്ഥിരതാമസമാക്കിയതിനാല്‍ അയര്‍ലന്‍ഡ് ലിത്വേനിയന്‍ സ്ഥാനപതി കാര്യാലയങ്ങളുടെ സഹായം തേടാനാണു തന്റെ തീരുമാനം എന്ന് ഇലിസ് ഒരു മാധ്യമത്തോടു പറഞ്ഞു.
https://www.facebook.com/Malayalivartha
























