പ്രസവ വേദനയിൽ പുളയുമ്പോൾ യുവതിയുടെ സ്വകാര്യത സംരക്ഷിച്ച് കെ എസ് ആർ ടി സിയിലെ പുരുഷ കണ്ടക്ടറും, ഡ്രൈവറും; നിറഞ്ഞ കൈയ്യടിയുമായി സോഷ്യൽ മീഡിയ

ഓടുന്ന ബസിൽ യുവതി പ്രസവിച്ചു. പ്രസവ വേദനയും വിഷമവും എല്ലാം അറിഞ്ഞത് അടുത്തിരുന്ന ഏതാനും യാത്രക്കാരും കണ്ട്കടറും മാത്രം.. അദ്ദേഹം അത് ഡ്രൈവറോടും സ്വകാര്യമായി പറഞ്ഞു. പിന്നെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ഒന്നും ആരോടും പറയാതെ അറിയിക്കാതെ നേരേ ആശുപത്രിയിലേക്ക്.
ഇതിനിടെ കണ്ടക്ടർ യുവതിയുടെ സ്വകാര്യത 100 % ഉറപ്പുവരുത്തി. യാത്രക്കാരികൾ പോലും ഒന്നും അറിഞ്ഞില്ല. ഇതിനിടെയിൽ ബസിൽ തന്നെ യുവതി പ്രസവിച്ചു. പ്രസവ വിവരം സമീപത്ത് ഇരുന്നവരിൽ മാത്രം ഒതുങ്ങി..അല്ല കണ്ടക്ടർ ഒതുക്കി നിർത്തി. കൽപറ്റ ലിയോ ആശുപത്രിയിലെത്തുമ്പോൾ രാവിലെ 9.30. ഒരു യുവതിയുടെ സ്വകാര്യത സംരക്ഷിക്കാൻ ഈ ജീവനക്കാർക്ക് സാധിച്ചു. അതും പുരുഷ ജീവനക്കാർ,ഇപ്പോൾ ഇവർ തന്നെയാണ് സോഷ്യൽ മീഡിയയിലെ താരങ്ങളും .
സംഭവത്തെക്കുറിച്ച് ബാനിഷ് പറയുന്നത്: കോഴിക്കോടു നിന്ന് രാവിലെ 7.30 നാണ് ബത്തേരിയിലേക്ക് ബസ് പുറപ്പെട്ടത്. അവിടെ സ്റ്റാന്റിൽ നിന്നു തന്നെ യുവതിയുൾപ്പെട്ട നാലംഗ കുടുംബം കയറിയിരുന്നു. ഏറ്റവും പുറകിലത്തെ സീറ്റിന് മുൻപിലായാണ് ഇരുന്നിരുന്നത്. പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയിരുന്നില്ല. വെള്ളാരം കുന്ന് കഴിഞ്ഞ് കൽപറ്റ എത്താറായപ്പോൾ കെഎസ്ആർടിസി ഗാരിജിന് സമീപം വച്ച് പൊലീസുകാരനായ ഒരു യാത്രക്കാരൻ മുന്നോട്ടു വന്ന് ചെറുതായി പ്രശ്നം സൂചിപ്പിച്ചു.
പുറകിലെത്തി യുവതിയോട് കാര്യങ്ങൾ ആരുമറിയാതെ ചോദിച്ചു.വൈകതെ യുവതി പ്രസവിച്ചു . പൊക്കിൾ കൊടി വേർപെടുത്താത്ത ചോരക്കുഞ്ഞിനെ ഒപ്പമുള്ളവർ എടുത്തിട്ടുണ്ട്. ഉടൻ ഡ്രൈവർ സുനിൽകുമാറിനോട് കാര്യം പറഞ്ഞു. പിന്നൊന്നും ചിന്തിച്ചില്ല ആദ്യമെത്താവുന്ന ആശുപത്രിയിലേക്ക് കുതിച്ചു. കൽപറ്റ ലിയോ ആശുപത്രിയിലെത്തുമ്പോൾ രാവിലെ 9.30. അവിടെ അവർ വേണ്ടതെല്ലാം ചെയ്തതു കൊണ്ട് പ്രശ്നങ്ങളുണ്ടായില്ല. കണ്ടക്ടർ പറഞ്ഞു.ബസിൽ നിറയേ ആളുകൾ ഉണ്ടായിട്ടും ഇത്ര സീക്രട്ടായി കാര്യങ്ങൾ കൈകാര്യം ചെയ്തതിൽ മുഴുവൻ യാത്രക്കാരും ജീവനക്കാരേ അഭിനന്ധിച്ചു
എസ്ആർടിസി ബസിൽ പിറന്ന കുഞ്ഞിന് ഉടുപ്പുകളും സമ്മാനങ്ങളും മധുരപലഹാരങ്ങളുമായി ബത്തേരി ഡിപ്പോയിലെ ജീവനക്കാർ ആശുപത്രിയിലെത്തി. ബത്തേരി ഡിപ്പോ സൂപ്രണ്ട് ഷീബ ബിജു, ഡിപ്പോ എൻജിനീയർ പ്രശാന്ത് കൈമൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ആശുപത്രിയിൽ ആശംസകളുമായെത്തിയത്.
https://www.facebook.com/Malayalivartha
























