സോളാര്‍ കേസില്‍ സരിത ജോസ്.കെ.മാണിയോട് കാണിച്ച മര്യാദയെങ്കിലും നിഷ എന്നോട് കാണിക്കണം; ഞാനല്ലെങ്കില്‍ ആ ആളുടെ പേര് പറയണം; ഷോണ്‍ ജോര്‍ജ്

ജോസ് കെ മാണിയുടെ ഭാര്യ നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിൽ നിഷ നേരിട്ട ഒരു അനുഭവം പങ്കുവച്ചത് കെട്ടടങ്ങിയിട്ടില്ല. ആ പരാമര്‍ശിക്കുന്നത് താനല്ലേ എന്ന ആശങ്കയോടെ പോലീസില്‍ പരാതി നല്‍കിയ പിസി ജോര്‍ജ് എംഎല്‍എയുടെ മകന്‍ അഡ്വ. ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി കേസെടുക്കാതെ പൊലീസ് തള്ളി. നിഷയുടെ പരാമര്‍ശത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ജോര്‍ജ് നല്‍കിയ പരാതി പൊലീസ് കാരണമൊന്നും വിശദമാക്കാതെ തള്ളുകയായിരുന്നു. ആത്മാഭിമാനമുള്ള ഒരു മലയാളിക്കും സ്വന്തം ഭാര്യയെ അപമാനിച്ചവന്റെ ചെകിട്ടത്ത് ഒന്ന് കൊടുക്കാതെ വീട്ടില്‍ കിടന്നുറങ്ങാനാവില്ലെന്നാണ് ഷോണ്‍ ജോര്‍ജ് തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരിക്കുന്നത്.
''ജോസ് കെ.മാണിക്ക് പകരം എന്റെ ഭാര്യ വന്ന് എന്നെ ഒരാള്‍ അപമാനിച്ചെന്ന് പറഞ്ഞാല്‍ അവന്റെ ചെവിക്കുറ്റിക്ക് ഒരടി കൊടുക്കാതെയോ കാല്‍ തല്ലിയൊടിക്കാതെയോ വീട്ടില്‍ പോയി കിടന്നുറങ്ങില്ല. നിഷ ആരോപണ വിധേയന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ കോടതിയില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യും. എന്നെയാണ് എല്ലാവരും മുള്‍മുനിയില്‍ നിര്‍ത്തുന്നത്. സോളാര്‍ കേസില്‍ സരിത ജോസ്.കെ.മാണിയോട് കാണിച്ച മര്യാദയെങ്കിലും നിഷ എന്നോട് കാണിക്കണം. ഞാനല്ലെങ്കില്‍ ആ ആളുടെ പേര് പറയണം. സംഭവത്തില്‍ ഉള്‍പ്പെട്ട ടി.ടി.ആറിനെ ചോദ്യം ചെയ്താല്‍ കാര്യങ്ങള്‍ വ്യക്തമാകും. ഇനി അഥവാ ഏതെങ്കിലും മുന്നണി താത്പര്യത്തിന് വേണ്ടി ജോസ്.കെ.മാണി ഭാര്യയെ അപമാനിച്ചവന്റെ പേര് വെളിപ്പെടുത്താതിരിക്കുന്നതാണോ എന്ന് എനിക്കറിയിള്ള''- ഷോണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























