കോട്ടയം മാന്നാനം കെ.ഇ കോളജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം പടരുന്നു; മൂന്നു മാസത്തിനിടെ രോഗം ബാധിച്ചത് 150പേർക്ക്: അനാസ്ഥയിൽ ഒരു ജീവൻ പൊലിഞ്ഞിട്ടും രോഗം തടയാൻ നടപടി എടുക്കാതെ അധികൃതർ

കോട്ടയം മാന്നാനം കെ.ഇ കോളജിലെ ഹോസ്റ്റലിലെ താമസക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം പടരുന്നു. മൂന്ന് മാസത്തിനിടെ രോഗം ബാധിച്ചത് അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 150 ലേറെപ്പേര്‍ക്കാണ്. ഇവരില്‍ ഒന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥി പ്രേംസാഗര്‍ ഇന്നലെ മരണമടഞ്ഞിരുന്നു. കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.
കഴിഞ്ഞ ജനുവരിയിലായിരുന്നു മാന്നാനം കെ ഇ കോളജ് ഹോസ്റ്റലിലെ താമസക്കാരായ വിദ്യാര്‍ത്ഥികൾക്ക് ആദ്യം മഞ്ഞപിത്തം പിടിപ്പെട്ടത്. ഹോസ്റ്റലില്‍ ഉപയോഗിച്ച വെള്ളത്തില്‍ നിന്നായിരുന്നു രോഗം പടര്‍ന്നത്. പിന്നീട് അത് കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് ബാധിച്ചു.
നിലവില്‍ അധ്യാപകരും കോളജ് ജീവനക്കാരുള്‍പ്പെടെ ഇതിനകം 150 പേര്‍ക്ക് മഞ്ഞപ്പിത്തം പിടിപ്പെട്ടിട്ടുണ്ട്. ഇവരില്‍ ഗുരുതരാവസ്ഥയിലായിരുന്ന ഒന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥി പ്രേം സാഗര്‍ ഇന്നലെ മരണമടഞ്ഞിരുന്നു. കോളജ് അധികൃതരുടേ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
മഞ്ഞപ്പിത്തം ബാധിച്ചതിനാല്‍ മിക്ക വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയെഴുതാനും കഴിഞ്ഞിട്ടില്ല. എന്നാല്‍ 100 പേര്‍ക്ക് മാത്രമാണ് മഞ്ഞപ്പിത്തം സ്ഥീരികരിച്ചതെന്നും ജലസ്രോതസുകളില്‍ ക്ലോറിന്‍ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും പ്രിന്‍സിപ്പല്‍ ഡോ. ആന്റണി തോമസ് പറഞ്ഞു.
മെഡിക്കല്‍ കോളജില്‍ നിന്നുള്ള മാലിന്യങ്ങള്‍ ജലസ്രോതസുകളിലെത്തുന്നതാണ് രോഗം പകരാന്‍ കാരണമായിട്ടുള്ളത്. ഇതു തടയാൻ ഇനിയും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























