അര്‍ഹതപ്പെട്ട തൊഴിലവസരങ്ങള്‍ ഉണ്ടായിട്ടും ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുന്നില്ല ; നാളിതുവരെ ജോലി ലഭിച്ചത് വിരലില്ലെണ്ണാവുന്നവർക്ക് ; ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന നിലപാടുമായി എംപ്ലോയ്മെന്റ് എകസ്ചേഞ്ച്

ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച് എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകൾ. അര്‍ഹതപ്പെട്ട തൊഴിലവസരങ്ങള്‍പോലും ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുന്നില്ലന്ന് വിവരവകാശ രേഖകള്‍ വ്യക്തമാക്കുന്നു. കൊല്ലം ജില്ലയില്‍നിരവധി അപേക്ഷകളാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ഉണ്ടായിട്ടും എംപ്ലോയിമെന്റ് എകസ്ചേഞ്ചില്‍നിന്ന് മടക്കി അയച്ചത്.
തൊഴില്‍രഹിതർക്ക് തൊഴില്‍ലഭ്യമാക്കാനുള്ള സ്ഥാപനമെന്നാണ് എംപ്ലോയിമെന്റ് എകസ്ചേഞ്ചുകളുടെ വിശേഷണം. എന്നാല്‍എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍വഴി വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് നാളിതുവരെ ജോലി ലഭിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ജില്ലാ ഓഫീസുകളില്‍ പേര് രജിസ്റ്റര്‍ചെയ്ത് ഇപ്പോഴും പതിറ്റാണ്ടുകളായി ഉദ്യോഗാര്‍ത്ഥികള്‍ കാത്തുനിൽക്കുന്നു. വിവരവകാശ രേഖകളില്‍നിന്ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നടക്കുന്ന ക്രമക്കേട് വ്യക്തമാകും.
ക്രെയിൻ ഓപ്പറേറ്റര്‍ ലൈസൻസ് ഉൾപ്പടെ എകസ്ചേഞ്ചില്‍ പേര് രജിസ്റ്റർ ചെയ്ത സതീഷ് എന്ന ഉദ്യോഗാര്‍ത്ഥിക്ക് ഒരു തൊഴിലവസരത്തിന്റെ അറിയിപ്പുപോലും സ്ഥാപനം നല്കിയിട്ടില്ല. ഒഴിവു സംബന്ധിച്ച വിവിധ സ്ഥാപനങ്ങള്‍ നൽകിയ അറിയിപ്പുകള്‍ക്ക് യോഗ്യരായ ഉദ്യാഗാര്‍ത്ഥികള്‍ ഇല്ലന്ന് കാണിച്ച് മടക്കി അയച്ചു.
അതേസമയം അർഹരായ ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കി അനർഹരെ തിരുകി കയറ്റാനുള്ള ഏജൻസി മാത്രമായി എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകള്‍ അധപതിക്കുകയാണെന്ന ആക്ഷേപം ശകതമാണ്.
https://www.facebook.com/Malayalivartha

























