നഷ്ടപ്പെട്ടത് കൂടപ്പിറപ്പുകളെ, ഈ വേദനയ്ക്ക് ഭാഷ ഒരു തടസമല്ല!! കാഞ്ഞിരപ്പള്ളിയിൽ നിന്നു കാണാതായ കോളേജ് വിദ്യാർഥിനി ജെസ്ന മരിയയുടെ വീട്ടിൽ സഹോദരിയുടെ വേർപാട് അറിയാതെ ഒരിറ്റ് ആശ്വാസം നൽകാൻ എലിസ എത്തിയപ്പോൾ...

തിരുവനന്തപുരത്ത് കാണാതായ ലിത്വാനിയന്‍ സ്വദേശി ലീഗയ്ക്കായി നടത്തിയ തിരച്ചിലുകളെല്ലാം വിഫലമായപ്പോൾ ലിഗയുടെ ഭർത്താവിനും സഹോദരിക്കുമൊപ്പം കേരളവും ഒരു പോലെ തേങ്ങി. ലിഗയെ കാണാതായി ഒരു മാസം പിന്നിട്ടപ്പഴാണ് മൃതദേഹം കാണപ്പെട്ടത്. കാണാതായതിനു ശേഷം അന്വേഷണം ശക്തമാക്കിയിരുന്നെങ്കിലും പോലീസിന് ഒരു തുമ്ബുപോലും കിട്ടിയിരുന്നില്ല.
ലിഗയുടെ ഭര്‍ത്താവും സഹോദരിയും ഓടി നടന്ന് പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നു. പോത്തന്‍കോട്ടെ ആയുര്‍വേദ ചികില്‍സാ കേന്ദ്രത്തില്‍ നിന്നു നടക്കാനിറങ്ങി അപ്രത്യക്ഷയായ ലിഗയെ കുറിച്ചുള്ള പോലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനു ശേഷമാണ് ലിഗയുടെ ചിത്രം പതിച്ച പോസ്റ്റര്‍ ഒട്ടിക്കാന്‍ ബന്ധുക്കള്‍ തയ്യാറായത്.
മന്ത്രിമാര്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും സംസ്ഥാനം മുഴുവന്‍ നടന്നു പോസ്റ്ററുകള്‍ പതിച്ചിട്ടും പോലീസ് കൃത്യമായി അന്വേഷിച്ചില്ലെന്നാണ് ആരോപണം. തുടര്‍ന്നാണ് തിരുവല്ലത്തെ കണ്ടല്‍ക്കാടില്‍ മൃതദേഹം കാണപ്പെട്ടത്. ഇതോടെ ലിഗയുടെ മരണം കേരളത്തിന് നാണക്കേടായി മാറിയിരിക്കുകയാണ്.
ലിഗയുടെ സഹോദരി ഇലീസ് ലിഗയ്ക്ക് വേണ്ടി കേരളം മുഴുവന്‍ അരിച്ചു പെറുക്കുകയായിരുന്നു. ഇത്തരം യാത്രയിലാണ് കൊല്ലമുള സന്തോഷ്‌കവല കുന്നത്തു വീട്ടില്‍ ജെസ്‌നയെ കാണാതായ വിവരം അറിഞ്ഞത്. ലിഗയെ പോലെ സമാനമായ സാഹചര്യത്തിലാണ് ജസ്‌നയെയും കാണാതായത്. ഈ തിരിച്ചറിവിലാണ് ജസ്‌നയുടെ കുടുംബത്തിന്റെ വേദന പങ്കിടാന്‍ എലിസ കാഞ്ഞിരപ്പള്ളിയില്‍ എത്തിയത്.
എലിസയ്ക്കും ജെസിക്കും നഷ്ടപ്പെട്ടതു സഹോദരിമാരെയാണ്. എലീസയ്ക്ക് ലിഗയെ, ജെസിക്കു ജെസ്ന മരിയയെ. കഴിഞ്ഞ മാസം കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽനിന്നാണു ജെസ്നയെ കാണാതായത്. സഹോദരിയെ നഷ്ടമാകുന്നതിന്റെ വേദന ഏതു നാട്ടിലും ഒന്നുതന്നെ. അതുകൊണ്ടു ലിഗയ്ക്കായി അലയുന്നതിനിടയ്ക്കും ജെസിയെ കാണാൻ ഇലീസ് പോയി. ലിഗയെ കാണാതായ ഇക്കാലയളവിൽ അതുപോലെ അപ്രത്യക്ഷരായവരുടെ വിവരങ്ങൾ ഇലീസ് തേടിപ്പിടിച്ചിരുന്നു. അങ്ങനെയാണു ജെസ്നയെക്കുറിച്ചറിഞ്ഞത്. ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണു കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ ഇലീസെത്തിയത്.
ലിഗയുടെയും ജെസ്‌നയുടെയും തിരോധാനം സമാന രീതിയിലായിരുന്നു. വീട്ടിലെത്തും മുന്‍പ് ഇലീസ് ജസ്‌നയുടെ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ട് അനുമതി തേടിയിരുന്നു. ജെസ്‌നയുടെ പിതാവ് ജയിംസ്, സഹോദരി ജെസി എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. വീണ്ടും ബന്ധപ്പെടാമെന്ന് അറിയിച്ചാണ് ഇലീസ് മടങ്ങിയത്. മാര്‍ച്ച് 22ന് രാവിലെ 10.30ന് ആണ് ജെസ്‌നയെ കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കു പോയ ജെസ്‌ന എരുമേലി വരെ എത്തിയതായി അറിയാം. പിന്നീട് വിവരങ്ങളൊന്നുമില്ല. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
അതേസമയം മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നുവെന്ന് പിതാവും സഹോദരനും ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. പ്രേമബന്ധങ്ങളോ മറ്റു സൗഹൃദങ്ങളോ ഇല്ലാത്ത പെണ്‍കുട്ടിയാണ് ജസ്‌ന. മൊബൈല്‍ ഫോണ്‍ കാള്‍ ലിസ്റ്റും ബുക്കും പുസ്തകവുമൊക്കെ പരിശോധിച്ചിട്ടും മറ്റൊരു ബന്ധത്തിന്റെ നേരിയ സൂചന പോലുമില്ല. ജെസ്നയെ കാണാതായ കേസ് വനിതാ പൊലീസ് ഉള്‍പ്പെടുന്ന പ്രത്യേക സ്‌ക്വാഡ് അന്വേഷിക്കുന്നുണ്ട്.
22 ന് രാവിലെ 9.30 നാണ് ജെസ്നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാം വര്‍ഷ ബി. കോം വിദ്യാര്‍ത്ഥിനിയാണ് ജെസ്ന. പതിഞ്ഞ സ്വഭാവം. അധികം ആരോടും സംസാരിക്കാറില്ല. അടുത്ത കൂട്ടുകാരികളും കുറവും. പൊതുവേ റിസര്‍വ്ഡ് ടൈപ്പ്. കഴിഞ്ഞ ജൂലൈ അഞ്ചിന് അമ്മ പനി ബാധിച്ച് മരിച്ചതും അവളെ തളര്‍ത്തിയിരുന്നു. പക്ഷേ, അതത്ര തീവ്രമായി അവള്‍ ആരോടും അവതരിപ്പിച്ചിരുന്നുമില്ല.
കോളജിലേക്ക് പോകുന്നത് സഹോദരന്‍ ജെയ്സ് ജോണിന്റെ ബൈക്കിന്റെ പിന്നിലിരുന്നാണ്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലാണ് ജെയ്സ് പഠിക്കുന്നത്. ജെസ്ന വൈകിട്ട് നേരത്തേ ഇറങ്ങുന്നതിനാല്‍ ബസിന് വീട്ടിലേക്ക് മടങ്ങൂം. ജെസ്നയ്ക്ക് മൂത്ത ഒരു സഹോദരി കൂടിയുണ്ട്-ജെഫിമോള്‍. ഇതാണ് പശ്ചാത്തലം.
ജെസ്നയ്ക്ക് സ്റ്റഡി ലീവായിരുന്നതിനാല്‍ കാണാതായ ദിവസം പുസ്തകവുമായി വീടിന്റെ വരാന്തയില്‍ ഇരുന്ന ജെസ്ന പഠിക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. ഒമ്ബതു മണിയോടെ ജെസ്ന ഒരു ഓട്ടോറിക്ഷയില്‍ കയറി മുക്കൂട്ടുതറ ടൗണിലേക്ക് പോയി. മുക്കൂട്ടുതറയില്‍ തന്നെയുള്ള അമ്മാവിയുടെ വീട്ടിലേക്ക് പോകുന്നുവെന്നാണ് ജെസ്ന ഓട്ടോഡ്രൈവറോടും അടുത്ത വീട്ടുകാരോടും പറഞ്ഞത്. മുക്കൂട്ടുതറ ടൗണില്‍ ജെസ്നയെ ഡ്രൈവര്‍ ഇറക്കി വിടുകയും ചെയ്തു. കുട്ടി ഓട്ടോയില്‍ വന്ന് ടൗണില്‍ ഇറങ്ങുന്നത് ചിലര്‍ കണ്ടിരുന്നു. പിന്നെയാണ് ജെസ്നയെ കാണാതായത്.
https://www.facebook.com/Malayalivartha






















