ചൂട് അളവില്‍ കുറവ്...എന്നാൽ അനുഭവപ്പെടുന്നത് അതി ഭീകരമായ ചൂട്; അന്തരീക്ഷത്തിലെ ഇൗര്പ്പമാണ് വന്‍ ചൂട് അനുഭവപ്പെടാന്‍ കാരണം

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ചൂടിന്റെ അളവ് കുറവാണെങ്കിലും അതിഭീകരമായ ചൂടാണ് അനുഭവപ്പെടുന്നത്. പരക്കെ കിട്ടുന്ന വേനല്‍മഴയാണ് ചൂട് കുറക്കുന്നത്. അന്തരീക്ഷത്തിലെ ഇൗര്പ്പമാണ് വന്‍ ചൂട് അനുഭവപ്പെടാന്‍ കാരണം. കഴിഞ്ഞ വര്‍ഷം ഇതേസമയം ഉഷ്ണതരംഗങ്ങളുടെ കാലമായിരുന്നു. ഒപ്പം ചൂട് 37 ഡിഗ്രി സെല്‍ഷ്യസില്‍ അധികം എത്തിനില്ക്കുകയും ചെയ്തിരുന്നു. നിലവില്‍ പുനലൂര്‍ ഒഴികെ കാലാവസ്ഥ വകുപ്പിന്റെ ഉഷ്ണമാപിനിയില്‍ എവിടെയും 36 കടന്നിട്ടില്ല. പുനലൂരില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ 36.4 ഡിഗ്രി സെല്‍ഷ്യസാണ് കൂടിയ താപനില. കുറവ് കണ്ണൂരിലും- 32.9. ചൂട് ഏറെ പ്രശ്നം സൃഷ്ടിക്കാറുള്ള പാലക്കാട് പോലും 34.7 ആണ്.
കാലാവസ്ഥ വകുപ്പിന് കേരളത്തില്‍ ഒമ്ബത് ജില്ലകളില്‍ മാത്രമാണ് ഉഷ്ണമാപിനിയുള്ളത്. തിരുവനന്തപുരം (35.2), കോട്ടയം (34), ആലപ്പുഴ (33.3), എറണാകുളം (33.8), തൃശൂര്‍ (34.9), കോഴിക്കോട് (33.6) എന്നിങ്ങനെയാണ് ഇവിടെ ചൂട് രേഖപ്പെടുത്തിയത്. കാലാവസ്ഥ വകുപ്പിന്റെ സഹായത്തോടെ വിവിധ സ്ഥാപനങ്ങള്‍ ബാക്കി അഞ്ചുജില്ലകളിലും രേഖപ്പെടുത്തിയ ചൂടും അതിനപ്പുറമില്ല. ഏതാണ്ട് ഇതേ സാഹചര്യമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉള്ളത്. കാര്യങ്ങള്‍ ഇങ്ങനെയാെണങ്കിലും രാവിലെ 11ന് ശേഷം പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. 40 ഡിഗ്രി സെല്‍ഷ്യസിന് സമാനമായ കനത്ത ചൂടാണ് മിക്ക ജില്ലകളിലും അനുഭവപ്പെടുന്നത്.
പരക്കെ ലഭിക്കുന്ന മഴ തന്നെയാണ് ഇതിന് കാരണം. മഴയുടെ പശ്ചാത്തലത്തില്‍ അന്തരീക്ഷത്തില്‍ ഇൗര്‍പ്പം നിറയുന്നതാണ് കലശമായ ചൂട് അനുഭവപ്പെടാന്‍ കാരണം. ചൂടിനപ്പുറം പുഴുക്കാണ് ദുരിതം കൂട്ടുന്നത്. ഹരിതഗൃഹവാതകങ്ങളില്‍ പെടുന്ന ഇൗര്‍പ്പം ചൂടിനെ പിടിച്ചുവെക്കുന്ന പ്രവണത വല്ലാതെ പ്രകടിപ്പിക്കും. ഇങ്ങനെ പിടിച്ചുവെക്കുന്നത് കുറഞ്ഞ ചൂടാണെങ്കിലും കൂടുതലായി അനുഭവപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ചൂടിന്റെ പ്രയാസങ്ങള്‍ പാരമ്യത്തില്‍ എത്തുകയും ചെയ്യും. മാത്രമല്ല അന്തരീക്ഷ ഇൗര്‍പ്പത്തിന്റെ പശ്ചാത്തലത്തില്‍ ശരീരത്തില്‍ നൈസര്‍ഗികമായ ബാഷ്പീകരണ തടസ്സവും ഉണ്ടാവും.
കഴിഞ്ഞ വര്‍ഷം എപ്രില്‍ അവസാനത്തില്‍ പാലക്കാടും കോഴിക്കോടും ഉഷ്ണതരംഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊതുവെ ശൈത്യമാസങ്ങളായി കണക്കാക്കുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തന്നെ ഇക്കുറി ചൂട് ഏറിയിരുന്നു. ഫെബ്രുവരിയില്‍ 37 ഡ്രിഗ്രി സെല്‍ഷ്യസില്‍ അധികം എത്തുകയും ചെയ്തു. അതിനിടെയാണ് വേനല്‍മ ഴ ഭേദപ്പെട്ട രീതിയില്‍ പെയ്ത് കേരളത്തെ ഉഷ്ണതരംഗത്തില്‍ നിന്നും രക്ഷിച്ചത്.
https://www.facebook.com/Malayalivartha
























