വാട്ട്‌സ്ആപ്പ് വഴി പെണ്‍കുട്ടികളുടെ ഫോട്ടോ അയച്ചു കൊടുത്ത ശേഷം കാര്യങ്ങള്‍ പറഞ്ഞ് ഉറപ്പിക്കും ; ഇടപാടുകള്‍ സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്താന്‍ ഓരോ ആറുമാസം കൂടുമ്പോള്‍ ഫ്‌ളാറ്റ് മാറും ; അറസ്റ്റിലായത് കേരളത്തിലെ പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന കണ്ണി

സൈബര്‍ പോലീസിന്റെ വലയില്‍വീണ ശാസ്തമംഗലം ഈയംങ്കുളം തങ്കനിവാസില്‍ പ്രദീപ് കുമാര്‍ കേരളത്തിലെ പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന കണ്ണി. മലയാളികള്‍ നടത്തുന്ന പെണ്‍വാണിഭ റാക്കറ്റിലേയ്ക്കു പെൺകുട്ടികൾ എത്തുന്നത് ബംഗ്ലൂര്, ഗോവ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും.
പേരൂര്‍ക്കട ഫ്‌ളാറ്റില്‍ നിന്നു പെണ്‍കുട്ടികളെ എത്തിച്ചശേഷം പുറത്തേയ്ക്കു പോകുന്നതിനിടയിൽ പെൺവാണിഭ സംഘത്തിലെ പ്രധാനി പ്രദീപ് കുമാറിനെ പോലീസ് അറസറ്റ് ചെയ്യുകയായിരുന്നു. നവമാധ്യമങ്ങളിലൂടെ വന്‍ പരസ്യം നല്‍കിയാണ് ഇയാളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഭാര്യഭര്‍ത്താക്കന്മാര്‍ എന്നു പരിചയപ്പെടുത്തി നടത്തിപ്പുകാരനും സംഘത്തിലെ ഒരു പെണ്‍കുട്ടിയും ചേര്‍ന്നാണു ഫ്‌ളാറ്റ് എടുക്കുന്നത്. തുടര്‍ന്ന് ഇവിടേയ്ക്കു പെണ്‍കുട്ടികളെ എത്തിക്കും.
2015 ലും ഇയാളെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തിലെ പ്രമുഖ ഓണ്‍ലൈന്‍ പെണ്‍വാണിഭ റാക്കറ്റുകളുമായി ഇയാള്‍ക്കു ബന്ധമുണ്ട് എന്നു പോലീസ് കണ്ടെത്തി. ഇത്തരത്തില്‍ 100 ല്‍ അതികം സംഘങ്ങള്‍ നഗരത്തില്‍ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ടൂറിസ്റ്റ് ബസിലാണു പെണ്‍കുട്ടികളെ എത്തിക്കുന്നത്. ഇവരെ ഫ്‌ളാറ്റില്‍ എത്തിച്ച് ശേഷം കുറച്ചു ദിവസം കഴിയുമ്പോള്‍ വീണ്ടും പുതിയ സംഘത്തെ എത്തിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ പണത്തിനായി ശരീരം വില്‍പ്പന നടത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതര ജില്ലകളില്‍ നിന്നു വീട്ടു ജോലിക്കായി വരുന്നവരും പെണ്‍വാണിഭ സംഘത്തിന്റെ ഇരയാകുന്നതായി പറയുന്നു. വാട്ട്‌സ്ആപ്പ് വഴി പെണ്‍കുട്ടികളുടെ ഫോട്ടോ അയച്ചു കൊടുത്ത ശേഷമാണ് കാര്യങ്ങള്‍ പറഞ്ഞ് ഉറപ്പിക്കുന്നത്. തുടര്‍ന്ന് ഫ്‌ളാറ്റിനു പുറത്തു വച്ച് ഡീല്‍ ഉറപ്പിക്കും. മണിക്കൂര്‍ കണക്കിനാണ് പ്രതിഫലം നിശ്ചയിക്കുന്നത്. ഇടപാടുകള്‍ സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്താന്‍ ഓരോ ആറുമാസം കൂടുമ്പോള്‍ ഇവര്‍ ഫ്‌ളാറ്റ് മാറുന്നു. ഫോണ്‍ നമ്പര്‍ മാറ്റി പുതിയ ഫോണ്‍നമ്പര്‍ എടുക്കുക്കുകയും ചെയ്യുന്നു . പേരൂര്‍ക്കട ഫ്‌ളാറ്റില്‍ നിന്നു പെണ്‍കുട്ടികളെ എത്തിച്ചശേഷം പുറത്തേയ്ക്കു പോകുന്നതിനിടയിലാണ് പ്രദീപ് കുമാറിനെ പോലീസ് അറസറ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























