തന്റെ നിലപാടുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ച് ചെങ്ങന്നുർ ഉപതെരഞ്ഞെടുപ്പിൽ അതിശക്തനായി മാറിയ മുഖ്യമന്ത്രി പിണറായി വിജയൻ... കെ. കരുണാകരന് ശേഷം കേരളം കണ്ട ഏറ്റവും ശക്തനായ ഭരണാധികാരി എന്നറിയപ്പെടാൻ ആഗ്രഹിക്കുന്ന പിണറായി ഇനി മിന്നൽപിണറായി മാറും...

ചെങ്ങന്നുർ ഉപതെരഞ്ഞെടുപ്പിൽ അതിശക്തനായി മാറിയ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ നിലപാടുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചു, കുറ്റം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കാനുമാണ് തീരുമാനം. കെ. കരുണാകരന് ശേഷം കേരളം കണ്ട ഏറ്റവും ശക്തനായ ഭരണാധികാരി എന്നറിയപ്പെടാനാണ് പിണറായി ആഗ്രഹിക്കുന്നത്. മിന്നൽപിണറായി മാറും പിണറായി വിജയൻ.
ആദ്യം കോൺഗ്രസ് നേതൃത്വം നൽകുന്ന പോലീസ് അസോസിയേഷനിൽ അംഗത്വമുള്ള ഗാന്ധിനഗർ എസ് ഐ ഷിബുവിനെ പിരിച്ചുവിട്ട് മാത്യക കാണിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പോലീസുകാരെയാണ് ആദ്യം പിടിക്കാൻ ആലോചിക്കുന്നത് . ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ അതിശക്തനായി മാറിയ മുഖ്യമന്ത്രിയുടെ തീരുമാനത്തിന് പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്. ശക്തമായി മുന്നോട്ടു പോകാൻ പിണറായിക്ക് സംസ്ഥാന കമ്മിറ്റിയുടെ പച്ചകാർഡുണ്ട്.
ആദ്യം വരാപ്പുഴ, കെവിൻ സംഭവങ്ങളിലെ പോലീസുകാരെ പിരിച്ചുവിടും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിയമ വിദഗ്ദ്ധരുമായി കൂടിയാലോചനകൾ തുടങ്ങി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ മനസിൽ ഇത് സംബന്ധിച്ച് വളരെ വ്യക്തമായ ഒരു ചിത്രമുണ്ട്. മുഖ്യമന്ത്രിക്ക് കഴിഞ്ഞ കുറെ നാളുകളായി ഏറ്റവും വലിയ തലവേദനയായി തീർന്നിരിക്കുന്നത് പോലീസുകാരാണ്. അവർക്കെതിരെയുള്ള കർശന നടപടികൾ തന്റെ പ്രതിഛായ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി കരുതുന്നു.
സർക്കാരിന്റെ സത്പേര് പോലീസുകാർ കാരണം നഷ്ടപ്പെട്ടു എന്ന ചിന്തയാണ് സർക്കാരിൽ മൊത്തത്തിലുള്ളത്. പോലീസുകാർക്ക് പല തവണ നിർദ്ദേശം നൽകിയിട്ടും അവർ അനുസരിക്കുന്നില്ല. കോട്ടയം സംഭവത്തിൽ പോലീസുകാർ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞതിൽ രാഷ്ട്രീയമുണ്ടെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ തിരുവഞ്ചൂർ രാധാകൃഷണന്റെ മണ്ഡലത്തിലാണ്. ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂരിന് തന്റെ മണ്ഡലത്തിൽ വേണ്ടപ്പെട്ടവരെ നിയമിക്കാനറിയാം. അത് കോട്ടയം എസ് പിയുമായി കൂടിയാലോചിച്ചായിരിക്കും. എം എൽ എ പറയുന്നത് എസ് പിക്ക് കേൾക്കാതിരിക്കാനാവില്ല. അതാണ് കോട്ടയത്ത് നടന്നത്. എസ് ഐ ഷിബുവിന് മുഖ്യമന്ത്രിയുടെ സുരക്ഷാ ജോലിക്ക് പോകണമായിരുന്നെങ്കിൽ തന്നെ അക്കാര്യം മാധ്യമങ്ങളോട് പറയാൻ പാടില്ലായിരുന്നുവെന്നും സർക്കാർ കരുതുന്നു.
സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയാണ് മുഖ്യമന്ത്രിയുടെ ചിന്ത. വലിയ ശമ്പളം വാങ്ങിയ ശേഷം പലരും വെറുതെയിരിക്കുന്നു. ഡി എ കൊടുക്കേണ്ട ഫയലുകളിൽ പോലും മുഖ്യമന്ത്രി തീരുമാനമെടുക്കുന്നില്ല. സർക്കാർ ഉദ്യോഗസ്ഥരെ നന്നാക്കിയിട്ട് തങ്ങൾക്കൊന്നും ലഭിക്കാനില്ലെന്നാണ് സർക്കാർ മതം. ജോലി ചെയ്യാത്ത സർക്കാർ ഉദ്യോഗസ്ഥരെ കുരുക്കാൻ വേണ്ടി കൊണ്ടുവന്ന പഞ്ചിംഗ് സംവിധാനത്തിൽ പലരും അസ്വസ്ഥരാണ്.
പഞ്ചിംഗ് നിർബന്ധമാക്കിയിട്ടും പഞ്ചിംഗ് മെഷീൻ സ്ഥാപിക്കാത്ത സർക്കാർ ഓഫീസുകൾ നിരവധിയുണ്ടെന്ന് മുഖ്യമന്ത്രി കരുതുന്നു. പഞ്ചിംഗ് മെഷീൻ ഇല്ലാത്ത സ്ഥാപനങ്ങളിൽ ശമ്പളം നൽകേണ്ടെന്നാണ് സർക്കാർ തീരുമാനമെന്ന് അറിയുന്നു.
പഴയതുപോലൊരു സർക്കാരിനെ ആയിരിക്കില്ല ഇനി മലയാളികൾ കാണാൻ പോകുന്നത്. കുറ്റം ചെയ്താൽ പണി പോകുമെന്ന് മനസിലാക്കിയാൽ മാത്രമേ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവർ കുറ്റം ചെയ്യാതിരിക്കുകയുള്ളു. അതിനാൽ സമസ്ത വിഭാഗം സർക്കാർ ഉദ്യോഗസ്ഥരും സൂക്ഷിക്കുക. ഇല്ലെങ്കിൽ പണിപോയെന്നിരിക്കും.
https://www.facebook.com/Malayalivartha























