ചാനൽ പരിപാടിയിൽ നിന്നും സിനിമയിൽ നിന്നും ഔട്ടായതിന് പിന്നാലെ തരികിട സാബുവിന് എട്ടിന്റെ പണി; വനിതാ നേതാവിനെ അപമാനിച്ച സംഭവത്തില്‍ സാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയായിരുന്ന ലസിത പാലക്കലിനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ തരികിട സാബുവെന്ന സാബു അബ്ദുസമദിനെതിരെ പാനൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. ജൂണ്‍ മൂന്നിനായിരുന്നു സാബു ഫെയ്‌സ്ബുക്കില്‍ തന്റെ ജീവിതസഖിയായി ക്ഷണിച്ചുകൊണ്ട് ലസിതയ്‌ക്കെതിരെ പോസ്റ്റിട്ടത്.
യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ലസിത പാലക്കലിനെതിരെ ലൈംഗികച്ചുവയുള്ള പോസ്റ്റുകളുമായി തരികിട സാബു എത്തിയത്. ലസിത പാലക്കല്‍, കുട്ടിയെ ഞാന്‍ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ് എന്ന് തുടങ്ങുന്ന പോസ്റ്റിലാണ് ലൈംഗികച്ചുവയുളള പരാമര്‍ശങ്ങള്‍ ഇയാള്‍ നടത്തിയിരിക്കുന്നത്. ഇത് കൂടാതെ വേറെയും സമാന നിലവാരത്തിലുള്ള പോസ്റ്റുകള്‍ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ രൂക്ഷമായ രീതിയില്‍ തെറിവിളിച്ചകൊണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു.
തലശ്ശേരി എഎസ്പിക്കാണ് ലസിത പരാതി നല്‍കിയത്. തുടരന്വേഷണത്തിനായി പാനൂര്‍ സിഐ ബെന്നിക്കു കൈമാറി. സാബുവിനെതിരെ 354, 354 എ, എന്നീ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പാനൂര്‍ സിഐ ബെന്നി പറഞ്ഞു. പരാതി പരിശോധിച്ചു വരികയാണ്. സംഭവം വിവാദമായതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇയാള്‍ പിന്‍വലിച്ചു. ഇതു വീണ്ടെടുക്കാനായി സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. കുറ്റം തെളിഞ്ഞു കഴിഞ്ഞാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് ബെന്നി പറഞ്ഞു.
തന്നെ അധിക്ഷേപിച്ച സിപിഎം പ്രവര്‍ത്തകനായ സാബുവിനെ ശിക്ഷിക്കുന്നത് വരെ ഏത് അറ്റം വരെ പോകാനും താന്‍ തയ്യാറാണെന്ന് ലസിത വീഡിയോയിലൂടെ പറഞ്ഞു. നിയമപരമായി പോരാടും നിയമപരമായി തന്നെ ഈ വിഷയം നേരിടും. ഇത്തരം കാര്യങ്ങളൊന്നും കണ്ട് ഞാന്‍ തളരില്ല. അങ്ങിനെയുള്ള ഒരു വ്യക്തിയല്ല. പിണറായി സര്‍ക്കാര്‍ ഭരിക്കുന്ന കാലഘട്ടത്തില്‍ നീതി ലഭിക്കില്ല എന്നത് വ്യക്തമാണെന്നും അവര്‍ പറഞ്ഞു. ചിരിക്കുന്ന കമ്മികളോട് ഒരു കാര്യമേ പറയാനുള്ളൂ. അവരുടെ വീട്ടില്‍അമ്മയും പെങ്ങളും ഉണ്ടാവില്ല. അവര്‍ ചിരിക്കട്ടെയെന്നും ലസിത പാലക്കല്‍ തന്റെ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു
സംഭവം വിവാദമായതോടെ ലസിതയ്‌ക്കെതിരെയുള്ള മുഴുവന്‍ പോസ്റ്റുകളും തരികിട സാബു ഡിലീറ്റ് ചെയ്തിട്ടുണ്ട്. ‘ആമയിഴഞ്ചാന്‍ തോട് കിളളിയാറിന് ഉള്ളതാണെങ്കില്‍ ലസിത കുട്ടൂസ് എനിക്കുള്ളതാണ്’. എന്നതായിരുന്നു മറ്റൊരു പോസ്റ്റ്. അതേസമയം തരികിട സാബുവിന്റെ വീട്ടുകാരെ അടക്കം തെറിവിളിച്ചുകൊണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
തരികിട സാബുവിനെതിരെ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണവും നടക്കുന്നുണ്ട്. ‘പേര് തന്നെ തരികിട എന്നാണ്. മലയാളികളുടെ പ്രിയങ്കരനായിരുന്ന കലാഭവന്‍ മണിയുടെ കൊലയാളികളെ ഇനിയും പിടികൂടിയിട്ടില്ല. കൊലയാളി എന്നു ജനം സംശയിക്കുന്ന തരികിടകളില്‍ ഒരാള്‍. ഇതിനെതിരെ ഇരട്ട ചങ്കന്റെ പോലീസില്‍ പരാതി നല്‍കണം എന്നാണ് എല്ലാവരും പറയുന്നത്.’ എന്നായിരുന്നു തരികിട സാബുവിന് മറുപടിയായി ലസിത പാലക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്.
വീട്ടില്‍ നിന്ന് പഠിച്ച സംസ്‌ക്കാരം സ്വന്തം വീട്ടില്‍ നിന്നും പഠിച്ചു വച്ചിട്ടുള്ള കാര്യം ചിലര്‍ കഞ്ചാവിന്റെ കിറുക്കില്‍ പറയും. അതിന് ഇയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാതാപിതാക്കളുടെ സംസ്‌കാരം മക്കള്‍ കാണിക്കുന്നു. യാതൊരു പിന്‍ബലവും ഇല്ലാതെ സുഡാപ്പി സാബു ഇങ്ങനെ ഒരു പോസ്റ്റിടും എന്ന് എനിക്ക് വിശ്വാസമില്ലെന്നും ലസിത പോസ്റ്റില്‍ പറഞ്ഞിരുന്നു. സമാന സംഭവങ്ങളില്‍ ഞാന്‍ കൊടുത്ത 12 പരാതിയിന്മേല്‍ മഹാരാജാവിന്റെ പോലീസ് അന്വേഷണം തുടങ്ങിയിട്ട് പോലും ഇല്ല.
അതുകൊണ്ട് കേസുകൊടുത്ത് സമയം കളയാം എന്ന് മാത്രമേയുള്ളൂവെന്നും ലസിത നേരത്തെ പറഞ്ഞിരുന്നു. പിന്തുണ നല്‍കുന്ന ഭരണാധികാരികള്‍ 4 എണ്ണം ആവാം എന്ന ഒറ്റ വാക്ക് കൊണ്ട് പൂര്‍ണ പിന്തുണ നല്‍കുന്ന ഒരു വിഭാഗം പിന്നെ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുമ്പോള്‍ ആര്‍ത്തു ചിരിക്കുന്ന ‘കോവാലന്റെ ശിങ്കിടികള്‍’ ഇതൊക്കെ ആണ് ഈ കീടത്തെ കൊണ്ട് ഇത് ചെയ്യിക്കുന്നത് എന്നും ലസിത തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. എന്ത് അക്രമം കാണിച്ചാലും അതിന് മൗനാനുവാദ കൊടുക്കുന്നവരാണ് ഇവിടുത്തെ ഭരാണികാരികളും പോലീസുമെന്നും ലസിത വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha























