ഒരു കുടുംബത്തിലെ പതിനൊന്ന് പേർ കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം ആള്‍ദൈവത്തിലേക്കും

സംഭവ സ്ഥലത്ത് നിന്ന് എങ്ങനെയാണ് മരിക്കേണ്ടെതെന്ന് എഴുതുവച്ചിരിക്കുന്ന ഡയറി പൊലീസ് കണ്ടെടുത്തിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ബുരാരിയില്‍ പലചരക്കു കട നടത്തിയിരുന്ന ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്് വിട്ടിനുളളില്‍ നിന്നും മരണക്കുറിപ്പെന്ന് സംശയിക്കുന്ന ഡയറി ലഭിച്ചത്.
ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഡയറിയില്‍ സംശയം ബലപ്പെടുത്തുന്ന നിരവധി തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. എങ്ങനെ മരിക്കണമെന്ന് വ്യക്തമാക്കുന്ന വിവരങ്ങളുള്ള ഡയറിയില്‍ മരിച്ച് എല്ലാപേരും എഴുതിയിട്ടുണ്ട്.
എഴുത്തിലെ താന്ത്രിക് സ്വഭാവം കണക്കിലെടുത്താണ് ഇതിന് പിന്നില്‍ ദുര്‍മന്ത്രവാദമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. എല്ലാവരുടെയും കണ്ണുകള്‍ ഒന്നും കാണാനാകാത്തവിധം കെട്ടണമെന്നും കയറിനൊപ്പം തുണിക്കഷ്ണമോ സാരിയോ ഉപയോഗിക്കാമെന്നും ഡയറിയില്‍ പറയുന്നു.
കൂട്ട മോക്ഷ പ്രാപ്തിക്കുള്ള ശ്രമമാകാം ഇതെന്നാണ് പൊലീസിന്റെ നിഗമനം. കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മരണപ്പെട്ട ഭാട്ടിയ കുടുംബം ഏതെങ്കിലും തരത്തിലുള്ള ദുര്‍മന്ത്രവാദത്തില്‍ ഏര്‍പ്പെട്ടിരുന്നോയെന്നും ആള്‍ദൈവങ്ങളുമായുള്ള അടുപ്പവും പൊലീസ് പരിശോധിക്കും.
https://www.facebook.com/Malayalivartha























