വീണ്ടും ആള്‍കൂട്ട ആക്രമണം ; പോലിസിന്റെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത് അഞ്ചംഗകുടുംബം; ആക്രമിക്കപെട്ടവരിൽ രണ്ടുവയസുകാരനും

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നാരോപിച്ച് മഹാരാഷ്ട്രയിലെ ധൂലെയില്‍ ആൾക്കൂട്ടം അഞ്ചുപേരെ തല്ലിക്കൊന്നതിന് പിന്നാലെ മറ്റൊരു ആൾക്കൂട്ട ആക്രമണം കൂടി . മലേഗാവിലാണ് സമാനമായ ആക്രമണം ഉണ്ടായത് .ഒരുകുടുംബത്തിലെ അഞ്ചുപേർക്കെതിരെയാണ് ആൾക്കൂട്ടം ആക്രമണം അഴിച്ചുവിട്ടത് .ആക്രമിക്കപെട്ടവരിൽ രണ്ട് വയസുള്ള കുട്ടിയും ഉൾപ്പെടുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട് . ആക്രമണത്തിന് ഇരയായവരെ പോലീസ് രക്ഷപ്പെടുത്തി .പോലീസിന്റെ ആമയോചിതമായ ഇടപെടലാണ് ആൾക്കൂട്ട ആക്രമണത്തിൽ നിന്നും കുടുംബത്തെ മോചിപ്പിക്കാൻ ഇടയാക്കിയത് .ലാത്തിച്ചാർജിനോടുവിലാണ് ആൾകൂട്ടം ആക്രമണത്തിൽ നിന്നും പിന്മാറിയത് .
ആള്‍ക്കൂട്ടം പൊലിസിന് നേരെയും ആമ്രകണം അഴിച്ചുവിട്ടു. കലാപം നടത്തിയതിനും കൃത്യനിര്‍വഹണത്തില്‍ നിന്ന് തടഞ്ഞതിലും നാട്ടുകാര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളിലെ അഭ്യൂഹമാണാ ആമ്രകണത്തിന് പിന്നിലെന്ന് പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. പര്‍ഭണിയില്‍ നിന്നുള്ള കുടുംബമാണ് ആക്രമണത്തിന് ഇരയായത്.
ജീവന്‍ പണയംവെച്ചാണ് കുടുംബത്തെ പൊലീസുകാര്‍ രക്ഷിച്ചതെന്ന് മാലെഗാവ് അഡീഷണല്‍ സൂപ്രണ്ട് ഹര്‍ഷ് പൊഡ്ഡാര്‍ പറഞ്ഞു. ഞായറാഴ്ച ഉച്ചക്കാണ് ധൂലെയില്‍ സക്രി താലൂക്കിലെ റെയിന്‍പാഡയില്‍ വാരാന്ത്യ ചന്തക്കിടെ അഞ്ച് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവര്‍ ഇറങ്ങിയിട്ടുണ്ടെന്ന വാട്സ് ആപ്പ് അഭ്യൂഹത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ബസ്സില്‍ വന്നിറങ്ങിയ അഞ്ച് പേരാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ 35 പേര്‍ക്ക് എതിരെ കേസെടുക്കുകയും 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 20 വയസ്സില്‍ താളെയുള്ളവരാണ് അറസ്റ്റിലായവര്‍.
https://www.facebook.com/Malayalivartha























