മുംബൈയിൽ ലൈംഗികബന്ധത്തിനിടെ കാമുകി ശ്വാസം മുട്ടി മരിച്ചു; ഇസ്രയേലി പൗരനായ യുവാവിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പോലീസ്

മുംബൈയിലെ ഹോട്ടലില്‍ വച്ച് ലൈംഗികബന്ധത്തിനിടയില്‍ കാമുകി മരിക്കാനിടയായ സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തു. ഇസ്രയേലി പൗരനായ ഒറിറോണ്‍ യാക്കോവ് (23) നെതിരെയാണ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്.
യുവാവുമായുള്ള ലൈംഗിക ബന്ധത്തിനിടെ ശ്വാസം മുട്ടിയാണ് ഇസ്രായേലുകാരിയായ യുവതി മരിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ യാര്‍ക്കോവും തന്റെ കാമുകിയും സന്ദര്‍ശക വിസയില്‍ ഇന്ത്യയിലെത്തിയിരുന്നു. തുടര്‍ന്ന് തെക്കന്‍ മുംബയിലെ ഒരു ഹോട്ടലില്‍ ഒരുമിച്ച് താമസിക്കുന്നതിനിടെയാണ് യുവതി മരിക്കുന്നത്. ഇരുവരും തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യാക്കോവ്, കാമുകിയുടെ കഴുത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഇവര്‍ ബോധരഹിതയാവുകയുമായിരുന്നു. ഉടന്‍ തന്നെ യാക്കോവ് ഹോട്ടല്‍ ജീവനക്കാരെ വിവരമറിയിച്ചു.
എന്നാൽ പൊലീസ് സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് പെണ്‍കുട്ടിയുടെ ബന്ധുക്കളെത്തി മൃതദേഹം ഇസ്രയേലിലേക്ക് കൊണ്ടു പോയി.
എന്നാല്‍ മൃതദേഹത്തില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയുടെ ഫലം അടുത്തിടെയാണ് പുറത്ത് വന്നത്. തുടര്‍ന്ന് ഇപ്പോള്‍ ഇസ്രായേലിലുള്ള യാര്‍ക്കോവിനെതിരെ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























