ആൽമരത്തിന്റെ വേരുകൾ പോലെ താഴേക്ക് തൂങ്ങിക്കിടക്കുന്ന ബാധ് തപസ്യ; മരിച്ചുപോയ പിതാവിന്റെ ആത്മശാന്തിക്ക് വേണ്ടിയുള്ള ആചാരം കൂട്ടമരണത്തിൽ കലാശിച്ചോ? കുടുംബത്തെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത് താനാണെന്ന വെളിപ്പെടുത്തലുമായി ആള്‍ദൈവം ഗീത മാ

ബുരാരിയിലെ ഭാട്ട്യ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട് ആള്‍ദൈവം ഗീത മായെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത് താനാണെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്നാണ് വിവരം. ഭാട്ട്യ കുടുംബത്തിന്റെ വീട് നിര്‍മിച്ച കരാറുകാരന്റെ മകളാണ് ഗീതാ മാ. വീട്ടിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന 11 പൈപ്പുകൾ കണ്ടെത്തിയിരുന്നു. ഇത് നിർമിച്ച് നൽകിയതും ഈ കോൺട്രാക്ടറാണ്. പോലീസ് ഈ കോൺട്രാക്ടറെയും ചോദ്യം ചെയ്തിരുന്നു.
മതിഭ്രമവും ദുർമന്ത്രവാദത്തിൽ താൽപര്യവുമുണ്ടെന്ന് കരുതുന്ന ഭാട്ടിയ കുടുംബത്തിലെ ഇളയ മകൻ ലളിത് ഒരു ആൾ ദൈവവുമായി രണ്ട് മണിക്കൂർ കൂടിക്കാഴ്ച നടത്തിയതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ജൂലൈ പത്താം തീയതി കാണാമെന്ന് പറഞ്ഞാണ് ഇവർ പിരിഞ്ഞതെന്നും പോലീസിന് സൂചന ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗീതാ മായെ പോലീസ് ചോദ്യം ചെയ്തത്. രാജസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ആൾ ദൈവവും അനുയായികളും നേരത്തെ പോലീസ് നിരീക്ഷണത്തിലായിരുന്നു.
കുടുംബത്തിലുള്ളവരെ തനിക്ക് നേരിട്ട് പരിചയമില്ല. പിതാവ് പറഞ്ഞുള്ള അറിവ് മാത്രമാണ് തനിക്കുള്ളത്. താൻ താന്ത്രികക്രിയകൾ ചെയ്യുന്നതിനെപ്പറ്റി പിതാവിൽ നിന്ന് അറിഞ്ഞ കുടുംബം നേരിൽ കാണാൻ താൽപര്യം ഉണ്ടെന്ന് അറിയിച്ചിരുന്നു. കൂട്ട മരണം നടന്ന ശനിയാഴ്ച വന്നു കാണ്ടുകൊള്ളാൻ അവർക്ക് അനുവാദം കൊടുത്തതായും ഗീതാ മാ പറയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മന്ത്രവാദത്തിനെന്ന് നടിച്ച് ഇവരെ സമീപിച്ചവർ ഒളിക്യാമറയിൽ ഇവർ പറയുന്നത് പകർത്തുകയായിരുന്നു.
ഭാട്ടിയ കുടുംബാഗങ്ങൾ മരിക്കുന്നതിന് ഒരാഴ്ച മുമ്പായി ബാധ് തപസ്യയെന്ന ചടങ്ങ് ചെയ്തതായി പോലീസിന് സൂചന ലഭിച്ചു. ആത്മാവിനെ സ്വതന്ത്രമാക്കുന്ന ചടങ്ങാണിത്. എഴ് ദിവസം നീണ്ടു നിൽക്കുന്ന ബാധ് തപസ്യ കുടുംബം അനുഷ്ഠിച്ചിരുന്നതായി ലളിതിന്റെ ഡയറിക്കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. ഏഴ് ദിവസം തുടർച്ചയായി ആൽ മരത്തിന് പൂജ ചെയ്യണം. മരിച്ചുപോയ പിതാവിന്റെ ആത്മശാന്തിക്ക് വേണ്ടിയാണ് ഇതെന്നും ഡയറിക്കുറിപ്പിൽ പറയുന്നുണ്ട്.
ബാധ് തപസ്യയുടെ അവസാന നിമിഷം ആൽമരത്തിന്റെ വേരുകൾ പോലെ കുടുംബാഗങ്ങൾ താഴേക്ക് തൂങ്ങിക്കിടക്കണമെന്ന് ഡയറിക്കുറിപ്പിൽ പറയുന്നുണ്ട്. ഈ ആചാരമാണോ കൂട്ടമരണത്തിൽ കലാശിച്ചതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. തനിക്കൊപ്പമുള്ള നാല് ആത്മാക്കൾക്കും മോഷം നൽകണമെന്ന് പിതാവ് ആവശ്യപ്പെട്ടതായി ലളിതിന്റെ ഡയറിക്കുറിപ്പിൽ പറയുന്നുണ്ട്. നാല് പേരുകളും ഡയറിയിൽ കുറിച്ചിട്ടുണ്ട്. കുടുംബവുമായി എന്തെങ്കിലും ബന്ധം ഉള്ളവരാണോ ഇവരെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കൂട്ട ആത്മഹത്യയ്ക്ക് ഒരാഴ്ച മുമ്ബായിരുന്നു ഏഴ് ദിവസം നീണ്ടുനിന്ന ഈ ചടങ്ങ്. ലളിത് ഭാട്ട്യ എഴുതിയിരുന്ന ഡയറികളില്‍ നിന്നാണ് ഇതേക്കുറിച്ചുള്ള വിവരം ലഭിച്ചത്. മരിച്ച 11 പേരുടെയും കഴിഞ്ഞ അഞ്ച് മാസത്തെ ഫോണ്‍വിളികള്‍ പരിശോധിക്കാന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കൂടാതെ ഇവരുമായി ഫോണിലൂടെ സംസാരിച്ചവരെയും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























