മീ ടൂ വിവാദം കോടതികയറുന്നു; മാധ്യമ പ്രവര്‍ത്തക പ്രയാ രമണിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് എം.ജെ. അക്ബര്‍
മീ ടൂ കാന്പയിനിലൂടെ ലൈംഗികാരോപണം നേരിടുന്ന കേന്ദ്രസഹമന്ത്രി എം.ജെ. അക്ബര്‍ മാനനഷ്ടക്കേസ് സമര്‍പ്പിച്ചു. മാധ്യമ പ്രവര്‍ത്തക പ്രയാ രമണിക്കെതിരെയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അക്ബര്‍ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.
പ്രിയാ രമണിയാണ് അക്ബറിനെതിരെ ആദ്യം മീ ടൂ കാന്പയിനിലൂടെ ലൈംഗികാരോപണം ഉന്നയിച്ചത്. ഒക്ടോബര്‍ എട്ടിനാണ് രമണി ട്വീറ്റലൂടെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചത്. 1997 നടന്ന സംഭവമാണ് ഇതിലൂടെ രമണി പരാമര്‍ശിച്ചത്.
14 വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അക്ബര്‍ക്കെതിരേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ സിഎന്‍എന്‍ റിപ്പോര്‍ട്ടറായ മജ്ലീ ഡി പീകാംപ് എന്ന അമേരിക്കക്കാരിയാണ് ആരോപണമുന്നയിച്ചത്.
അതേസമയം നൈജീരിയന്‍ സന്ദര്‍ശനം മതിയാക്കി ഞായറാഴ്ച ഡല്‍ഹിയില്‍ മടങ്ങിയെത്തിയ അക്ബര്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha