വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയും മുൻപ് ഭാര്യയെ കൊന്നതിന് ശേഷം പണവും കവർന്ന് മറ്റൊരു വിവാഹം... രണ്ടാം ഭാര്യയ്‌ക്കൊപ്പം സുഖജീവിതം നയിച്ചു... അഞ്ച് വർഷത്തിന് ശേഷം പ്രതി പിടിയിലായപ്പോൾ പുറത്ത് വരുന്നത്
അഹമ്മദാബാദില്‍ 2013 ഫെബ്രുവരി 14 ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. ബാസ്ക്കറ്റ് ബോള്‍ പരിശീലകനായിരുന്ന തരുണ്‍ ഭാര്യയുടെ അക്കൗണ്ടിലെ 11,000 രൂപയും പിന്‍വലിച്ചാണ് കൊലപാതകത്തിനു ശേഷം രക്ഷപെട്ടത്.
കൊലപാതകത്തിന് ശേഷം മുങ്ങിയ ഭര്‍ത്താവ് അഞ്ച് വര്‍ഷത്തിന് ശേഷം ബംഗളൂരുവില്‍ പിടിയിൽ. തരുണ്‍ ജിനാരാജാണ് (42) പിടിയിലായത്. മൂന്നു മാസം മാത്രമായിരുന്നു ദാമ്പത്യത്തിൻെറ ആയുസ്. ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ ശേഷം വേറെ വിവാഹം കഴിച്ച് ബംഗളുരുവില്‍ താമസിച്ചു വരികയായിരുന്ന ഇയാള്‍ക്ക് രണ്ടാം ഭാര്യയില്‍ രണ്ടു കുട്ടികളുമുണ്ട്.
https://www.facebook.com/Malayalivartha