സി.ബി.ഐ ആസ്ഥാനത്തേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനെ തുടർന്ന് രാഹുല്‍ ഗാന്ധി അറസ്റ്റില്‍,രാഹുല്‍ ഗാന്ധിക്കു പുറമെ മാര്‍ച്ചിന് നേതൃത്വം കൊടുത്ത മറ്റു നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു
രാഹുൽ ഗാന്ധി അറസ്റ്റിൽ. സി.ബി.ഐ ആസ്ഥാനത്തേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലാണ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തത്.സി.ബി.െഎ മേധാവിയെ മാറ്റിയതിനെ തുടർന്നാണ് കോൺഗ്രസ്സ് മാർച്ച് സംഘടിപ്പിച്ചത് തന്നെ.രാഹുല്‍ ഗാന്ധിക്കു പുറമെ മാര്‍ച്ചിന് നേതൃത്വം കൊടുത്ത മറ്റു നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായിരുന്നു. സി.പി.എം അടക്കമുള്ള മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കളും പ്രതിനിധികളും മാർച്ചിൽ പങ്കെടുത്തു.
നേരത്തെ സിബിഐ ഡയറക്ടറെ അര്‍ധരാത്രി ചുമതലകളില്‍ നിന്നും നീക്കയതിനെ വിമര്‍ശിച്ച് രാഹുൽ ഗാന്ധി രംഗത്ത് വന്നിരുന്നു.റഫാൽ യുദ്ധ വിമാന ഇടപാടിനെ കുറിച്ചുള്ള അന്വേഷണം തടസപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണ് സർക്കാർ നടപടിയെന്നും രാഹുൽ ആരോപിച്ചു.
രാജ്യത്തെപ്രധാന കുറ്റാന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകർത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സി.ബി.ഐ നടത്തി വരുന്ന മുഴുവൻ അന്വേഷണങ്ങളും നിർത്തിവെക്കണം. സി.ബി.ഐയെ 'ക്ലോസ്ഡ് ബ്യൂറോ ഇൻവെസ്റ്റിഗേഷൻ' എന്ന് വിളിച്ച് പ്രതിഷേധക്കാർ പരിഹസിച്ചു.
ദയാൽ സിങ് കോളജിൽ നിന്ന് ആരംഭിച്ച മാർച്ച് ലോദി റോഡ് വഴി ജവഹർലാൽ നെഹ് റു മാർഗിലെ സി.ബി.ഐ ആസ്ഥാനത്തിന് മുമ്പിൽ സമാപിച്ചു. കോൺഗ്രസിലെ മുതിർന്ന നേതാക്കളായ അശോക് ഗലോട്ട്, അംബിക സോണി, ആനന്ദ് ശർമ, ഷെൽജ കുമാരി, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് എന്നിവരും മാർച്ചിൽ പങ്കെടുത്തു.
സി.പി.എം അടക്കമുള്ള പാർട്ടികളുടെ പ്രതിനിധികളും പിന്തുണ പ്രഖ്യാപിച്ചു മാർച്ചിൽ പങ്കാളികളായി. ലോക്താന്ത്രിക് ജനതാ ദൾ നേതാവ് ശരത് യാദവ്, സി.ബി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, തൃണമൂൽ കോൺഗ്രസ് നേതാവ് നദീമുൽ ഹഖ് എന്നിവരും ആം ആദ്മി പാർട്ടി, സി.പി.എം പ്രതിനിധികളും ആണ് പങ്കെടുത്തത്.
ഡൽഹിയിൽ കൂടാതെ രാജ്യവ്യാപകമായി സി.ബി.െഎ ഒാഫിസുകൾക്ക് മുന്നിലും കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha