അയോദ്ധ്യ -ബാബ്‌റി മസ്ജിദ് കേസ്; തുടർനടപടികൾ ജനുവരിയിൽ പരിഗണിക്കുമെന്ന് സുപ്രീംകോടതി

അയോധ്യയിലെ രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. 2019 ജനുവരി ആദ്യ വാരമാണ് കേസിൽ തുടർനടപടികൾക്കായിയുള്ള വാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചത്.ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റീസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
കേസിൽ എന്ന് വാദം കേൾക്കണമെന്ന് ജനുവരിയിൽ കേസ് പരിഗണിക്കുമ്പോൾ അറിയിക്കാമെന്നും ഏത് ബെഞ്ച് വാദം കേൾക്കണമെന്ന കാര്യത്തിലും അന്ന് തീരുമാനമാകുമെന്നും കോടതി വ്യക്തമാക്കി.തർക്കഭൂമി മൂന്നുവിഭാഗങ്ങൾക്കായി വിഭജിച്ചു നൽകിയ 2010ലെ അലഹബാദ് ഹൈകോടതി വിധിക്കെതിരായ ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
1994ലെ ‘ഇസ്ലാമിൽ പള്ളി അവിഭാജ്യ ഘടകമല്ല’ എന്ന സുപ്രീംകോടതി വിധി വിപുലമായ ഭരണഘടന ബെഞ്ച് പുനഃപരിശോധിച്ചശേഷം കേസ് പരിഗണിച്ചാൽ മതിയെന്ന ആവശ്യം ശനിയാഴ്ച കോടതി തള്ളിയിരുന്നു.
https://www.facebook.com/Malayalivartha























