പട്ടേൽ പ്രതിമയ്ക്കായി ചട്ടം ലംഘിച്ച് എണ്ണ കമ്പനികളുടെ ഫണ്ട്;ഗുരുതര ആരോപണവുമായി സി.എ.ജി

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമക്കായി പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഫണ്ട് ദുരുപയോഗം ചെയ്തതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലിന്റെ കണ്ടെത്തല്‍. ചട്ടം ലംഘിച്ച് വകമാറ്റിയാണ് ഫണ്ടുകള്‍ ഉപയോഗിച്ചതെന്നാണ് ആരോപണം.ദാരിദ്രനിര്‍മാർജനത്തിനടക്കമുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനുള്ള കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ടാണ് (സിഎസ‌്ആർ) പ്രതിമയുണ്ടാക്കാന്‍ നല്‍കിയതെന്ന് കംപ‌്ട്രോളർ ആൻഡ‌് ഓഡിറ്റ‌് ജനറൽ (സിഎജി) വ്യക്തമാക്കി.
മുപ്പതിനായിരം കോടി രൂപ ചെലവിലാണ് പ്രതിമ നിർമ്മിച്ചത്, എന്നാൽ പ്രതിമയുടെ ചെലവിനായി ഒ.എന്‍.ജി.സി, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍, ഓയില്‍ ഇന്ത്യ കമ്പനികള്‍ സി.എസ്.ആര്‍ ഫണ്ടില്‍നിന്ന് 150 കോടിയോളം രൂപയാണ് ചട്ടം ലംഘിച്ച് നല്‍കിയതെന്നാണ് റിപ്പോർട്ട്.ഗുജറാത്തിലെ 14 പൊതുമേഖലാസ്ഥാപനങ്ങള്‍ ഇത്തരത്തില്‍ 104.88 കോടി വകമാറ്റിയെന്നാണ് കണ്ടെത്തല്‍.
ഇത്തരം നടപടികള്‍ അസാധാരണമെന്ന് സി.എ.ജി ചൂണ്ടിക്കാട്ടി. കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് സി.എസ്. ആര്‍ ഫണ്ടില്‍ നിന്ന് പ്രതിമ നിര്‍മിക്കാന്‍ പണം നല്‍കിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.എന്നാൽ ,സ്ഥാപനങ്ങളുടെ ഡയറക്ടർമാരോ ഓഡിറ്റ‌് കമ്മിറ്റിയോ പ്രതിമാനിർമാണത്തിന‌് തുക വകമാറ്റിയ അസാധാരണനടപടിയെ ചോദ്യം ചെയ്യാന്‍ തയ്യാറായില്ല എന്ന് സി ഐ ജി ചൂണ്ടിക്കാട്ടി.
കമ്പനീസ‌് ആക്ട‌് 135, 149 വകുപ്പുകൾ പ്രകാരം, പ്രതിമ നിർമിക്കാന്‍ സിഎസ‌്ആർ ഫണ്ട‌് വഴിമാറ്റുന്നത് ഗുരുതരപിഴവാണ്. സിഎസ‌്ആർ ഫണ്ട‌് എന്തൊക്കെ പദ്ധതികൾക്ക‌് വിനിയോഗിക്കാമെന്ന‌് കമ്പനീസ‌് ആക്ട‌് ഏഴാം ഷെഡ്യൂളിൽ വ്യക്തമാക്കുന്നു. പട്ടിണി, ദാരിദ്രം, പോഷകാഹാരക്കുറവ‌് തുടങ്ങിയവ പരിഹരിക്കാനുള്ള പദ്ധതികൾക്ക‌് സിഎസ‌്ആർ ഫണ്ടിൽനിന്ന‌് സംഭാവന നൽകാം. സ‌്ത്രീകൾ, കുട്ടികൾ, ഭിന്നശേഷി വിഭാഗക്കാർ തുടങ്ങിയവർക്ക‌് വിദ്യാഭ്യാസവും തൊഴിൽപരിശീലനവും നൽകുന്ന പദ്ധതികൾക്കും ഈ ഫണ്ടിൽനിന്ന‌് സഹായം നൽകാം. ഗ്രാമ വികസനപദ്ധതികൾ, ചേരി നിർമാർജന യജ്ഞങ്ങൾ, പരിസ്ഥിതിയും വന്യജീവി വൈവിധ്യവും സംരക്ഷിക്കാനുള്ള പദ്ധതികൾ തുടങ്ങിയവയ‌്ക്കും സിഎസ‌്ആർ ഫണ്ടിൽനിന്ന‌് സഹായം അനുവദിക്കാറുണ്ട‌്.
കേന്ദ്ര, സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍ പൊതുധന ചട്ടം ലംഘിച്ച്ഫണ്ട‌് വകമാറ്റിയത‌് തെറ്റാണെന്ന‌് സാമ്പത്തിക കാര്യവിഭാഗം സെക്രട്ടറിയായിരുന്ന ഡോ. ഇ എ എസ‌് ശർമ, കോർപറേറ്റ‌് മന്ത്രാലയം സെക്രട്ടറി ഐ ശ്രീനിവാസിന‌് കത്ത‌് നൽകി. സ്ഥാപനങ്ങൾ പൊതുധനം ചട്ടം ലംഘിച്ച‌് വകമാറ്റി ചെലവിട്ടതിനെ കുറിച്ച‌് നിഷ‌്പക്ഷ അന്വേഷണം നടത്തി ഉത്തരവാദികൾക്ക‌് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ശർമ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























