ജനവിധിയ്ക്കായി തയ്യാറെടുത്ത് അഞ്ച് സംസ്ഥാനങ്ങൾ; വിജയം ബി ജെ പിക്കൊപ്പമോ കോണ്‍ഗ്രസിനൊപ്പമോ ?

അഞ്ച് സംസ്ഥാനങ്ങള്‍ ഇനി തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്. ജനവിധിയറിയാന്‍ നടത്തിയ സര്‍വ്വേയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സര്‍വ്വെ ഫലങ്ങള്‍. അതേസമയം കോണ്‍ഗ്രസിന് പ്രതിക്ഷയേകിയാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
അഞ്ച് സംസ്ഥാനങ്ങളാണ് പോളിങ് ബുത്തിലേക്ക് എത്താന്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ ജനവിധി ആര്‍ക്കാെപ്പം നില്‍ക്കുമെന്നത് എറ്റവും നിര്‍ണായവുമാണ്. നിയമസഭ തിരഞ്ഞെടുപ്പിന്റെ പശാചത്തലത്തില്‍ നടത്തിയ സര്‍വ്വേകള്‍ സൂചിപ്പിക്കുന്ന ബി ജെ പി വിരുദ്ധ സമീപനമാണ്. സര്‍വ്വേ കണക്കുകള്‍ പ്രകാരം ബി ജെ പി യക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഏറ്റവും അവസാനത്തെ സി- വോട്ടറിന്റെ സര്‍വ്വെ ഫലവും സൂചിപ്പിക്കുന്നത് രാജസ്ഥാനിലും മധ്യപ്രദേശിലും തെലങ്കാനയിലും കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നാണ്
അതേസമയം ഛത്തിസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ മിസോറാമില്‍ സര്‍വ്വെ പ്രകാരം ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. നവംബര്‍ രണ്ടാം വാരം നടത്തിയ സര്‍വ്വെ പ്രകാരം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലെത്തും. രാജസ്ഥാനില്‍ 145 സീറ്റുകളില്‍ വിജയിച്ച് വന്‍ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബി.ജെ.പി 45 സീറ്റുകളില്‍ ചുരുങ്ങുമെന്നും സര്‍വ്വെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 116 സീറ്റുകള്‍ നേടി നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്താന്‍ സാധ്യതനിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. ഇവിടെ ബി.ജെ.പി 107 സീറ്റുകള്‍ നേടും. തെലങ്കാനയില്‍ കോണ്‍ഗ്രസ്- ടി.ഡി.പി സഖ്യം 64 സീറ്റുകളുമായി വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും സര്‍വ്വെ റിപ്പോര്‍ട്ട് പറയുന്നു.
ഛത്തിസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ബി.ജെ.പി 43ഉം കോണ്‍ഗ്രസ് 41ഉം സീറ്റുകള്‍ സ്വന്തമാക്കും. അതേസമയം മിസോറാമില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സര്‍വ്വെ പറയുന്നത്. മിസോ നാഷണല്‍ ഫ്രണ്ട് 17 സീറ്റുകളിലും കോണ്‍ഗ്രസ് 12 സീറ്റുകളിലും സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് 9 സീറ്റുകളിലും വിജയിക്കുമെന്നാണ് സര്‍വ്വെ ഫലം. നവംബര്‍ 12നും ഡിസംബര്‍ ഏഴിനുമിടയിലാണ് അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത് ഡിസംബര്‍ 11നാണ് വേട്ടെണ്ണല്‍.
https://www.facebook.com/Malayalivartha























