ബിജെപിക്കെതിരെ ചേരി തിരിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ മഹാ സഖ്യം രൂപം കൊള്ളുന്നു

വരാനിരിക്കുന്ന ലോക്‌സഭ തെരെഞ്ഞെടുപ്പിനു മുന്നോടിയായി ബി .ജെ.പിക്കെതിരായി മഹാസഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കുള്ള ആദ്യ യോഗം നവംബർ 22ന് ചേരുമെന്ന് പ്രതിപക്ഷ പാർട്ടികൾ . അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തിെൻറ ശക്തിയറിയിക്കുക എന്നതാണ് യോഗത്തിലുടെ ലക്ഷ്യമിടുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് തന്നെ നടക്കാനിരിക്കുകയാണ്. ഇതിന് മുമ്പായി പ്രതിപക്ഷത്ത് െഎക്യം ഉറപ്പിക്കലും യോഗത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോൺഗ്രസ് ജനറൽ സെക്രട്ടറി അശോക് ഗെഹ്ലോട്ടുമായി അമരാവതിയിൽ കൂടികാഴ്ച നടത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഗെഹ്‌ലോട്ട് ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തിയത്. ‘ ഈ ചര്‍ച്ചയില്‍ നേതൃപരമായ പങ്ക് വഹിക്കണമെന്ന് ഞാന്‍ രാഹുല്‍ജിയോട് ആവശ്യപ്പെടുകയാണ്.’ -നായിഡു പറഞ്ഞു.
പ്രതിപക്ഷനിരയിലുള്ള ഒരോ നേതാക്കളുമായും ഇതിനോടകം ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തിക്കഴിഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി നവംബര്‍ 19 ന് ചര്‍ച്ച നടത്തുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.മമതയുമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നും മഹാസഖ്യത്തില്‍ അവരും പങ്കാളിയാക്കും.
രാജ്യത്തിന്റെ നന്മ മാത്രമാണ് ലക്ഷ്യം വെക്കുന്നതെന്നും മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല ‘ ഞങ്ങള്‍ കോണ്‍ഗ്രസിനോടൊപ്പം ചേരുന്നു.എല്ലാ പാര്‍ട്ടികളോടും എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് നമ്മള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ മാറ്റിവെക്കണമെന്നാണ്. വിശാലതാല്‍പ്പര്യത്തിനായി നമ്മള്‍ ഒരുമിക്കണം. ജനാധിപത്യത്തെ സംരക്ഷിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
അതേസമയം, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ ഉന്മൂലനം ചെയ്യാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡയുമായും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുമായും നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.
2019 ല്‍ 1996 ആവര്‍ത്തിക്കും എന്നായിരുന്നു കുമാരസ്വാമി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത്. ബി.എസ്.പി നേതാവ് മായാവതി, എസ്.പി നേതാവ് അഖിലേഷ് യാദവ്, ആം ആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുമായി നായിഡു കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























