Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

മോദിയുടെ വിള ഇന്‍ഷുറന്‍സ് 14 സ്വകാര്യ കമ്പനികളടക്കമുള്ള 18 കോർപ്പറേറ്റുകൾക്കുള്ള ലൈസൻസ്;ഒരു ജില്ലയില്‍ നിന്ന് മാത്രം കമ്പനിക്ക് ലഭിച്ച പ്രീമിയം 173 കോടി;കർഷകർക്ക് ലഭിച്ചത് വെറും 30 കോടി; കമ്പനി ഉണ്ടാക്കിയത് 143 കോടി

13 NOVEMBER 2018 01:54 PM IST
മലയാളി വാര്‍ത്ത

വിളനാശത്തിലും വിലയിടിവിലും പൊറുതിമുട്ടിയ രാജ്യത്തെ കര്‍ഷകരുടെ ഉന്നമനത്തിനു വേണ്ടി എന്ന് പറഞ്ഞുകൊണ്ട് പ്രഖ്യാപിച്ച ഫസല്‍ ബിമ യോജന എന്ന മോദിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതി ഇടിത്തീയായി.

പദ്ധതി രാജ്യത്തെ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് പണം പിടിച്ച് പറിക്കാനുള്ള ലൈസന്‍സാണെന്ന് രാജ്യമൊട്ടമാകെ വിമര്‍ശനമുയരുമ്പോള്‍ റഫേലിനേക്കാളും വലിയ അഴിമതിയെന്നാണ് ഗ്രാമീണ വാര്‍ത്ത റിപ്പോര്‍ട്ടിംഗ് മേഖലയിലെ രാജ്യത്തെ തന്നെ പ്രമുഖപത്രപ്രവര്‍ത്തകന്‍ സായിനാഥ് പറയുന്നത്.

രാജ്യത്തെ 14 സ്വകാര്യ കമ്പനികളടക്കമുള്ള 18 സ്ഥാപനങ്ങള്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. കര്‍ഷകനില്‍ നിന്ന് പ്രീമിയം പിരിച്ച് വിളകള്‍ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കുകയാണ് ഇവ. എന്നാൽ മഹാരാഷ്ട്രയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരൊറ്റ ഉദാഹരണം മതി കര്‍ഷകരെ എത്ര മാത്രം ഈ കമ്പനികള്‍ ചൂഷണം ചെയ്യുന്നുവെന്നറിയാൻ.

വിളനാശവും കൊടിയ വിലയിടിവും കൂലിചെലവുമെല്ലാം പ്രതിസന്ധിയിലാക്കിയ കര്‍ഷകരില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന്റെ അടുപ്പക്കാരായ ഒരു കമ്പനി സംസ്ഥാനത്തെ ഒരു ജില്ലയില്‍ നിന്ന് മാത്രം പിരിച്ച പ്രീമിയം തുക 173 കോടി രൂപയാണ്. എന്നാല്‍ ഇക്കാലയളവില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി കൊടുത്തത് വെറും 30 കോടിയും. ഒരു സംസ്ഥാനത്തെ ഒറ്റ ജില്ലയില്‍ നിന്ന് മാത്രം ഈ കമ്പനി ഉണ്ടാക്കിയത് 143 കോടി രൂപ ലാഭം. അങ്ങനെയെങ്കിൽ രാജ്യത്താകമാനം എല്ലാ ജില്ലകളിലും കൂടി ഈ സ്വകാര്യകമ്പനികള്‍ കര്‍ഷകരെ പിഴിഞ്ഞ് ഉണ്ടാക്കുന്നതെത്ര കോടി വരും- സായി നാഥ് ചോദിച്ചു . ഇത്തരത്തില്‍ രാജ്യത്തെ 600 ജില്ലകളിലായി വന്‍വെട്ടിപ്പ് നടന്നതായിട്ടാണ് പുറത്തുവരുന്ന വിവരങ്ങള്‍.

68000 കോടി രൂപയാണ് വിള ഇന്‍ഷുറന്‍സിന്റെ പേരില്‍ 18 കോര്‍പ്പറേറ്റ് കമ്പനികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.പ്രീമിയത്തിന്റെ 2 ശതമാനം കര്‍ഷകനും എട്ട് ശതമാനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമാണ് വഹിച്ചത്.ഈ തുകയാണ് കമ്പനികള്‍ക്ക് നല്‍കിയത്.വരള്‍ച്ചാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി നിസാര തുക മാത്രമേ നഷ്ടപരിഹാരയിനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കുകയുള്ളു എന്നതാണ് വാസ്തവം.

മോദി സര്‍ക്കാര്‍ നിലവിലുണ്ടായിരുന്ന കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി പരിഷ്‌കരിച്ചാണ് 2016-ല്‍ ഫസല്‍ ബീമ യോജന ആരംഭിച്ചത് . പദ്ധതി ആരംഭിച്ചതിന് പിന്നാലെ 2016-17-ലും 2017-18-ലുമായി 47,408 കോടി രൂപ പ്രീമിയം തുകയായി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കര്‍ഷകരില്‍ നിന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ലഭിച്ചു.

എന്നാൽ ഈ പദ്ധതി തുടങ്ങുന്നതിനു മുമ്പുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 4.85 കോടി കര്‍ഷകരുണ്ടായിരുന്നു. എന്നാല്‍ വര്‍ദ്ധനയുടെ തോത് കുറഞ്ഞു. ഫസല്‍ ബീമ യോജന തുടങ്ങിയ ശേഷം 2017-18-ല്‍ പദ്ധതിയില്‍ രണ്ടു ലക്ഷം അംഗങ്ങളുടെ വര്‍ദ്ധനയേ ഉള്ളൂ.പ്രീമിയം വന്‍തോതില്‍ കൂടുമ്പോള്‍ ഈ കമ്പനികള്‍ക്കാണ് അതിന്റെ ഗുണം ലഭിക്കുന്നത്.

ഇന്‍ഷുറന്‍സ് പരിരക്ഷയിലായ കൃഷിയിടം 2016-17ല്‍ 4.6 കോടി ഹെക്ടറായിരുന്നെങ്കില്‍ 2017-18ല്‍ 4.9 കോടി ഹെക്ടറായി വര്‍ദ്ധിച്ചു. ഈ സാമ്പത്തിക വര്‍ഷമാവുമ്പോഴേയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള കൃഷിയിടം പത്തുകോടി ഹെക്ടറാക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.

ഫസല്‍ ബീമ യോജന തുടങ്ങുന്നതിനു മുമ്പ് 28,564 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം നല്‍കിയിരുന്നു. അതിനു ശേഷം ഈ വര്‍ഷം ഒക്ടോബര്‍ പത്തു വരെയുള്ള കണക്കില്‍ 31,613 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമാണ് നല്‍കിയിട്ടുള്ളത്. രണ്ടു വര്‍ഷത്തിനിടെ ഇന്‍ഷുറന്‍സ് തുകയുടെ വിതരണത്തില്‍ പത്തു ശതമാനം വര്‍ദ്ധനയേ ഉണ്ടായിട്ടുള്ളൂവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ക്ലെയിം അപേക്ഷയില്‍ വിളവെടുപ്പു കഴിഞ്ഞു രണ്ടു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നാണ് മാര്‍ഗരേഖയെങ്കിലും പലപ്പോഴും ഇത് നടപ്പായില്ല. കാലതാമസം വരുത്തിയാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു മേല്‍ 12 ശതമാനം പിഴ ചുമത്തണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍, നാലു മാസത്തിലേറെ സമയമെടുത്താണ് ഇപ്പോഴുള്ള ക്ലെയിം നല്‍കിയത്. വ്യവസ്ഥാലംഘനമുണ്ടായിട്ടും കമ്പനികള്‍ക്കെതിരെ യാതൊരുവിധ നടപടിയൊട്ടെടുത്തതുമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (3 minutes ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (7 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (7 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (7 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (8 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (9 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (10 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (10 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (10 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (12 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (12 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (12 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (12 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (12 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (13 hours ago)

Malayali Vartha Recommends