Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

മോദിയുടെ വിള ഇന്‍ഷുറന്‍സ് 14 സ്വകാര്യ കമ്പനികളടക്കമുള്ള 18 കോർപ്പറേറ്റുകൾക്കുള്ള ലൈസൻസ്;ഒരു ജില്ലയില്‍ നിന്ന് മാത്രം കമ്പനിക്ക് ലഭിച്ച പ്രീമിയം 173 കോടി;കർഷകർക്ക് ലഭിച്ചത് വെറും 30 കോടി; കമ്പനി ഉണ്ടാക്കിയത് 143 കോടി

13 NOVEMBER 2018 01:54 PM IST
മലയാളി വാര്‍ത്ത

More Stories...

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്നേ മമതയുടെ വമ്പന്‍ പ്രഖ്യാപനം

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കി..അയല്‍വാസികളായ അഞ്ചംഗ യുവാക്കളുടെ സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി..

മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

വിളനാശത്തിലും വിലയിടിവിലും പൊറുതിമുട്ടിയ രാജ്യത്തെ കര്‍ഷകരുടെ ഉന്നമനത്തിനു വേണ്ടി എന്ന് പറഞ്ഞുകൊണ്ട് പ്രഖ്യാപിച്ച ഫസല്‍ ബിമ യോജന എന്ന മോദിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതി ഇടിത്തീയായി.

പദ്ധതി രാജ്യത്തെ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് പണം പിടിച്ച് പറിക്കാനുള്ള ലൈസന്‍സാണെന്ന് രാജ്യമൊട്ടമാകെ വിമര്‍ശനമുയരുമ്പോള്‍ റഫേലിനേക്കാളും വലിയ അഴിമതിയെന്നാണ് ഗ്രാമീണ വാര്‍ത്ത റിപ്പോര്‍ട്ടിംഗ് മേഖലയിലെ രാജ്യത്തെ തന്നെ പ്രമുഖപത്രപ്രവര്‍ത്തകന്‍ സായിനാഥ് പറയുന്നത്.

രാജ്യത്തെ 14 സ്വകാര്യ കമ്പനികളടക്കമുള്ള 18 സ്ഥാപനങ്ങള്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. കര്‍ഷകനില്‍ നിന്ന് പ്രീമിയം പിരിച്ച് വിളകള്‍ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കുകയാണ് ഇവ. എന്നാൽ മഹാരാഷ്ട്രയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരൊറ്റ ഉദാഹരണം മതി കര്‍ഷകരെ എത്ര മാത്രം ഈ കമ്പനികള്‍ ചൂഷണം ചെയ്യുന്നുവെന്നറിയാൻ.

വിളനാശവും കൊടിയ വിലയിടിവും കൂലിചെലവുമെല്ലാം പ്രതിസന്ധിയിലാക്കിയ കര്‍ഷകരില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന്റെ അടുപ്പക്കാരായ ഒരു കമ്പനി സംസ്ഥാനത്തെ ഒരു ജില്ലയില്‍ നിന്ന് മാത്രം പിരിച്ച പ്രീമിയം തുക 173 കോടി രൂപയാണ്. എന്നാല്‍ ഇക്കാലയളവില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി കൊടുത്തത് വെറും 30 കോടിയും. ഒരു സംസ്ഥാനത്തെ ഒറ്റ ജില്ലയില്‍ നിന്ന് മാത്രം ഈ കമ്പനി ഉണ്ടാക്കിയത് 143 കോടി രൂപ ലാഭം. അങ്ങനെയെങ്കിൽ രാജ്യത്താകമാനം എല്ലാ ജില്ലകളിലും കൂടി ഈ സ്വകാര്യകമ്പനികള്‍ കര്‍ഷകരെ പിഴിഞ്ഞ് ഉണ്ടാക്കുന്നതെത്ര കോടി വരും- സായി നാഥ് ചോദിച്ചു . ഇത്തരത്തില്‍ രാജ്യത്തെ 600 ജില്ലകളിലായി വന്‍വെട്ടിപ്പ് നടന്നതായിട്ടാണ് പുറത്തുവരുന്ന വിവരങ്ങള്‍.

68000 കോടി രൂപയാണ് വിള ഇന്‍ഷുറന്‍സിന്റെ പേരില്‍ 18 കോര്‍പ്പറേറ്റ് കമ്പനികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.പ്രീമിയത്തിന്റെ 2 ശതമാനം കര്‍ഷകനും എട്ട് ശതമാനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമാണ് വഹിച്ചത്.ഈ തുകയാണ് കമ്പനികള്‍ക്ക് നല്‍കിയത്.വരള്‍ച്ചാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി നിസാര തുക മാത്രമേ നഷ്ടപരിഹാരയിനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കുകയുള്ളു എന്നതാണ് വാസ്തവം.

മോദി സര്‍ക്കാര്‍ നിലവിലുണ്ടായിരുന്ന കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി പരിഷ്‌കരിച്ചാണ് 2016-ല്‍ ഫസല്‍ ബീമ യോജന ആരംഭിച്ചത് . പദ്ധതി ആരംഭിച്ചതിന് പിന്നാലെ 2016-17-ലും 2017-18-ലുമായി 47,408 കോടി രൂപ പ്രീമിയം തുകയായി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കര്‍ഷകരില്‍ നിന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ലഭിച്ചു.

എന്നാൽ ഈ പദ്ധതി തുടങ്ങുന്നതിനു മുമ്പുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 4.85 കോടി കര്‍ഷകരുണ്ടായിരുന്നു. എന്നാല്‍ വര്‍ദ്ധനയുടെ തോത് കുറഞ്ഞു. ഫസല്‍ ബീമ യോജന തുടങ്ങിയ ശേഷം 2017-18-ല്‍ പദ്ധതിയില്‍ രണ്ടു ലക്ഷം അംഗങ്ങളുടെ വര്‍ദ്ധനയേ ഉള്ളൂ.പ്രീമിയം വന്‍തോതില്‍ കൂടുമ്പോള്‍ ഈ കമ്പനികള്‍ക്കാണ് അതിന്റെ ഗുണം ലഭിക്കുന്നത്.

ഇന്‍ഷുറന്‍സ് പരിരക്ഷയിലായ കൃഷിയിടം 2016-17ല്‍ 4.6 കോടി ഹെക്ടറായിരുന്നെങ്കില്‍ 2017-18ല്‍ 4.9 കോടി ഹെക്ടറായി വര്‍ദ്ധിച്ചു. ഈ സാമ്പത്തിക വര്‍ഷമാവുമ്പോഴേയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള കൃഷിയിടം പത്തുകോടി ഹെക്ടറാക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.

ഫസല്‍ ബീമ യോജന തുടങ്ങുന്നതിനു മുമ്പ് 28,564 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം നല്‍കിയിരുന്നു. അതിനു ശേഷം ഈ വര്‍ഷം ഒക്ടോബര്‍ പത്തു വരെയുള്ള കണക്കില്‍ 31,613 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമാണ് നല്‍കിയിട്ടുള്ളത്. രണ്ടു വര്‍ഷത്തിനിടെ ഇന്‍ഷുറന്‍സ് തുകയുടെ വിതരണത്തില്‍ പത്തു ശതമാനം വര്‍ദ്ധനയേ ഉണ്ടായിട്ടുള്ളൂവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ക്ലെയിം അപേക്ഷയില്‍ വിളവെടുപ്പു കഴിഞ്ഞു രണ്ടു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നാണ് മാര്‍ഗരേഖയെങ്കിലും പലപ്പോഴും ഇത് നടപ്പായില്ല. കാലതാമസം വരുത്തിയാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു മേല്‍ 12 ശതമാനം പിഴ ചുമത്തണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍, നാലു മാസത്തിലേറെ സമയമെടുത്താണ് ഇപ്പോഴുള്ള ക്ലെയിം നല്‍കിയത്. വ്യവസ്ഥാലംഘനമുണ്ടായിട്ടും കമ്പനികള്‍ക്കെതിരെ യാതൊരുവിധ നടപടിയൊട്ടെടുത്തതുമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (5 hours ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (6 hours ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (6 hours ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (6 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (6 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (7 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (7 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (7 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (7 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (7 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (7 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (7 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (7 hours ago)

Malayali Vartha Recommends