റഫാല്‍ കേസിൽ നിർണ്ണായക നീക്കയുമായി സുപ്രീം കോടതി; വ്യോമസേനാ ഉദ്യോഗസ്ഥരെ നേരിട്ടു കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ്; പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ വിളിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം കോടതി തടഞ്ഞു

റഫാല്‍ കേസിൽ നിർണ്ണായക നീക്കയുമായി സുപ്രീം കോടതി.റഫാല്‍ വിലയില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. വില വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് കോടതി തീരുമാനിച്ചാൽ മാത്രം ഇക്കാര്യം ചർച്ച ചെയ്താൽ മതിയെന്നും ഗൊഗോയ് കൂട്ടിച്ചേർത്തു. അതേസമയം റഫാല്‍ ഇടപാടു കോടതി വിലയിരുത്തുന്നതിനെ കേന്ദ്രം എതിര്‍ത്തു. ഇടപാടു വിലയിരുത്തേണ്ടതു വിദഗ്ധരാണെന്നും കോടതി അല്ലെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.. പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ വിളിക്കാനുള്ള നീക്കം കോടതി തടഞ്ഞു. വ്യോമസേനാ ഉദ്യോഗസ്ഥരെ നേരിട്ടു കേള്‍ക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അതേസമയം റഫാല്‍ ഇടപാടു കോടതി വിലയിരുത്തുന്നതിനെ കേന്ദ്രം എതിര്‍ത്തു. ഇടപാടു വിലയിരുത്തേണ്ടതു വിദഗ്ധരാണെന്നും കോടതി അല്ലെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. റഫാൽ ഇടപാടിനെക്കുറിച്ച് കേന്ദ്രം ഉയർത്തുന്ന രഹസ്യ സ്വഭാവമുള്ള നിയമത്തെച്ചൊല്ലി വാദപ്രതിവാദങ്ങൾ കനത്തു. കേന്ദ്രസർക്കാരിനു വേണ്ടി അറ്റോർണി ജനറലും (എജി) എതിർ ഹർജി നൽകിയ അഭിഭാഷകൻ പ്രശാന്ത് ഭൂഷനുമാണ് കോടതിയിൽ നേർക്കുനേർ വാദപ്രതിവാദങ്ങൾ നടത്തിയത്. രഹസ്യ നിയമത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടണമെന്ന് പ്രശാന്ത് ഭൂഷൻ ഉന്നയിച്ചപ്പോൾ രഹസ്യ ധാരണ രഹസ്യമായിരിക്കണമെന്നും അതു കോടതിയിൽ ഹാജരാക്കുന്നത് എങ്ങനെയെന്നും എജി മറുവാദം ഉന്നയിച്ചു. റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം തുടരുകയാണ്.
https://www.facebook.com/Malayalivartha























