അകന്നുപോയ കാമുകനെ വീണ്ടെടുക്കാനാണ് സ്ത്രീകള്‍ ലൈംഗീക പീഡന പരാതികള്‍ ഫയല്‍ ചെയ്യുന്നത്; പരസ്പരം അറിയുന്നവര്‍ക്കിടയിലാണ് മാനഭംഗങ്ങളും പീഡനങ്ങളും നടക്കുന്നത് ; ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പരാമർശം വിവാദമാകുന്നു
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വീണ്ടും വിവാദത്തില്‍. അകന്നുപോയ കാമുകനെ വീണ്ടെടുക്കാനാണ് സ്ത്രീകള്‍ ലൈംഗീക പീഡന പരാതികള്‍ ഫയല്‍ ചെയ്യുന്നതെന്ന് ഖട്ടര്‍. ലൈംഗീക പീഡനകേസുകളില്‍ അടുത്തിടെ വര്‍ദ്ധനവുണ്ടായെന്ന റിപോര്‍ട്ടുകള്‍ ഖട്ടര്‍ തള്ളി.
ലൈംഗീക പീഡനങ്ങള്‍ മുന്‍പും നടക്കുന്നുണ്ട്. ഇപ്പോഴുമുണ്ട്. പരസ്പരം അറിയുന്നവര്‍ക്കിടയിലാണ് മാനഭംഗങ്ങളും പീഡനങ്ങളും തൊണ്ണൂറ് ശതമാനവും നടക്കുന്നത്. അവര്‍ ഒരുമിച്ച് ദിവസങ്ങളോളം ചുറ്റിക്കറങ്ങും. അവര്‍ക്കിടയില്‍ വഴക്കുണ്ടാകുമ്ബോള്‍ സ്ത്രീകള്‍ ലൈംഗിക പീഡന പരാതി നല്‍കുകയും ചെയ്യും- ഖട്ടര്‍ പറഞ്ഞു.
ഖട്ടറിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്തെത്തി. ഖട്ടറിന്റെ സ്ത്രീ വിരുദ്ധതയാണ് പ്രസ്താവനയിലൂടെ പുറത്തുവന്നതെന്ന് അദ്ദേഹം ആരോപിച്ചു.സംസ്ഥാനം ഭരിക്കുന്ന മുഖ്യന്‍ ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ ഇവിടുത്തെ പെണ്‍കുട്ടികള്‍ എങ്ങനെ സുരക്ഷിതരാകുമെന്ന് രണ്‍ദീപ് സിംഗ് ചോദിച്ചു.
https://www.facebook.com/Malayalivartha