അമ്മയുടെ ഒപ്പം ഉറങ്ങുകയായിരുന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ
അമ്മയുടെ ഒപ്പം ഉറങ്ങുകയായിരുന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു. പഴയ ഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ ട്രാക്കിന് സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അനില്‍ (24)എന്ന യുവാവിനെ ഞായറാഴ്‌ച്ച രാവിലെ പൊലീസ് അറസ്റ്റു ചെയ്തു. മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്‌ച്ച അര്‍ധരാത്രിയോടെ ഡല്‍ഹി കൊട്ട്വാലി ഏരിയയിലെ നടപ്പാതയില്‍ അമ്മയ്ക്ക് അരികില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ അനില്‍ തട്ടിയെടുത്തു. ശനിയാഴ്‌ച്ച രാവിലെ 2.30നാണ് കുട്ടിയെ കാണാതായ വിവരം അമ്മ അറിയുന്നത്.കുട്ടിയെ തിരഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ശനിയാഴ്‌ച്ച രാവിലെ പത്തിന് പൊലീസില്‍ പരാതി നല്‍കി. ശനിയാഴ്‌ച്ച ഉച്ചകഴിഞ്ഞ് ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ഒരു പെണ്‍കുട്ടിയെ അഡ്‌മിറ്റ് ചെയ്തായി പൊലീസിന് വിവരം ലഭിച്ചു.
കട്ട്വാലിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയാണെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. റെയില്‍വേ ട്രാക്കില്‍ കുട്ടിയെ കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ കുട്ടി അപകട നില തരണം ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha