എന്റെ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധി;അദ്ദേഹമാണ് എന്നെ എല്ലായിടത്തും അയക്കുന്നത്’- നവജോത് സിങ്ങ് സിദ്ധു

കർത്താർപൂർ ഇടനാഴി തറക്കല്ലിടൽ ചടങ്ങിൽ പോയത് രാഹുൽ ഗാന്ധിയുടെ സമ്മതത്തോടെ - കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിങ്ങ് സിദ്ധു. രാഹുൽ ഗാന്ധി തന്റെ ക്യാപ്റ്റനാണെന്നും അദ്ദേഹം ഹെെദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.
‘ഏത് ക്യാപ്റ്റനെ പറ്റിയാണ് നിങ്ങള്‍ ചോദിക്കുന്നത്. ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്ങിനെ പറ്റിയാണോ. അദ്ദേഹം ആര്‍മി ക്യാപ്റ്റനാണ്.എന്റെ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹമാണ് എന്നെ എല്ലായിടത്തും അയക്കുന്നത്’- സിദ്ധു പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്തതിന് ശശി തരൂര്‍, ഹരീഷ് റാവത്ത്, രണ്‍ദീപ് സുര്‍ജേവാല എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പുറത്തു തട്ടി അഭിന്ദിച്ചതായും സിദ്ധു പറഞ്ഞു. അതേസമയം അമരീന്ദര്‍ സിംഗ് തനിക്ക് പിതൃസ്ഥാനീയനായ വ്യക്തിയാണെന്നും സിദ്ധു പറഞ്ഞു.
നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിംഗ് സിദ്ധുവിനെ ചടങ്ങില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായി ക്യാബിനറ്റിലെ ഒരംഗം പറഞ്ഞിരുന്നു. അമൃത്‌സറില്‍ വെച്ചുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പാകിസ്ഥാന്റെ ചാര സംഘടനയായ ഐ.എസ്.ഐ ആണ് ആക്രമണത്തിന് ഉത്തരവാദി എന്ന് അമരിന്ദര്‍ പറഞ്ഞിട്ടുണ്ടായിരുന്നു.
ചടങ്ങിനിടെ ഖാലിസ്ഥാന്‍ നേതാവ് ഗോപാല്‍ സിംഗ് ചൗളയോടൊപ്പം ഫോട്ടോയെടുത്തു എന്നും സിദ്ധുവിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. നിങ്ങളോടൊപ്പം 10,000 പേര്‍ സെല്‍ഫിയെടുക്കുമ്പോള്‍ അതിലേതാണ് ചൗള എന്ന് എങ്ങനെയാണ് മനസ്സിലാക്കുക എന്നായിരുന്നു സിദ്ധുവിന്റെ മറുപടി.
സിദ്ധു ഓന്തിനെ പോലെ നിറം മാറുന്ന ആളാണെന്നും ഇങ്ങനെ പോയാല്‍ സിദ്ധു പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ തന്റെ ക്യാപ്റ്റനായി പ്രഖ്യാപിക്കുമെന്ന് ചണ്ഡീഗഢ് ബി.ജെ.പി നാഷണല്‍ സെക്രട്ടറി തരുണ്‍ ചഗ് പറഞ്ഞു.
‘സിദ്ധു രാവിലെ അമരിന്ദര്‍ സിങിനെ ക്യാപ്റ്റനെന്നു വിളിക്കും. വൈകുന്നേരം അദ്ദേഹത്തെ തഴഞ്ഞ് രാഹുല്‍ ഗാന്ധിയെ ക്യാപ്റ്റനാക്കും. സിദ്ധുവിന്റെ അധികാരക്കൊതി അദ്ദേഹത്തെ കൊണ്ട് ഇമ്രാന്‍ ഖാനെ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നതു വരെ കാര്യങ്ങള്‍ എത്തിക്കുമെന്ന് എനിക്കു തോന്നുന്നു’- തരുണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















