താന്‍ വിജയിച്ചാൽ ശൈശവ വിവാഹത്തില്‍ പൊലീസ് ഇടപെടില്ലെന്ന് ബിജെപി സ്ഥാനാർത്ഥിയുടെ വാഗ്ദാനം; കൈയടിച്ച് വരവേറ്റ് ജനക്കൂട്ടം; സംഭവം വൻ വിവാദം

രാജസ്ഥാൻ സോജാറ്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ജയിച്ചാൽ ശൈശവ വിവാഹത്തില്‍ പൊലീസ് ഇടപെടില്ലെന്ന് ബിജെപി സ്ഥാനാർത്ഥിയുടെ വാഗ്ദാനം വിവാദത്തിൽ.പാലി ജില്ലയിലെ സോജാറ്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭ ചൗഹാനാണ് താന്‍ ജയിച്ചാല്‍ ശൈശവ വിവാഹത്തില്‍ പൊലീസ് ഇടപെടില്ലെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
പട്ടിക ജാതിക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സോജാറ്റ് മണ്ഡലത്തിലെ കടുത്ത പോരാട്ടത്തിൽ
വിജയിക്കാനായി ശോഭ ചൗഹാന്‍ നല്‍കിയ പുതിയ വാഗ്ദാനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സംഭവം വന്‍ വിവാദമായിയിരിക്കുകയാണ്.
"താന്‍ അധികാരം നേടിയാല്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് ഒരിക്കലും ശൈശവ വിവാഹത്തിന്റെ പേരില്‍ പൊലീസ് നടപടികള്‍ നേരിടില്ലെന്ന് ശോഭ പറയുന്നത് വീഡിയോയിലുണ്ട്. ഇതിനെ കൈയടിച്ചാണ് ജനക്കൂട്ടം സ്വീകരിച്ചത്".
സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ശൈശവ വിവാഹം. പക്ഷേ ഇത് തടയുന്നതിന് രാഷ്ട്രീയ നേതാക്കള്‍ കാര്യമായി ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെയാണ് ശൈശവ വിവാഹത്തെ പിന്തുണയ്ക്കുന്ന നിലപാടുമായി ശോഭ ചൗഹന്‍ രംഗത്ത് വന്നിരിക്കുന്നത്.
ഐഎഎസ് ഓഫീസറായ രാജേഷ് ചൗഹന്റെ ഭാര്യയാണ് ശോഭ ചൗഹന്‍. ഇത് രണ്ടാം തവണയാണ് ശോഭ ചൗഹാൻ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
പാലി ജില്ലാ കളക്ടര്‍ സുധീര്‍ കുമാര്‍ ശര്‍മ്മ സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന കാര്യം സ്ഥിരീകരിച്ചു. അന്വേഷണം നടത്തി വീഡിയോ ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















