ബിജെപി യ്ക്ക് കനത്ത തിരിച്ചടി; ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് എം.പി സാവിത്രി ഭായ് ഫൂലെ പാർട്ടിയിൽ നിന്നും രാജിവച്ചു
ഉത്തർപ്രദേശിലെ ബി.ജെ.പി എം.പി സാവിത്രി ഭായ് ഫൂലെ പാർട്ടിയിൽ നിന്നും രാജിവച്ചു. ബഹ്‌റായിചില്‍ നിന്നുള്ള ദലിത് എം.പിയാണ് സാവിത്രി ഭായ് ഫൂലെ. ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു സാവിത്രിയുടെ രാജി.
മുൻപേ തന്നെ ബിജെപിക്കെതിരെ പരസ്യമായ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍നിറഞ്ഞുനിന്ന നേതാവാണ് സാവിത്രി. ബി.ജെ.പി ദളിതരോട് വിവേചനം കാണിക്കുന്നു എന്നതാണ് സാവിത്രി പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുക എന്ന പാര്‍ട്ടി പരിപാടി തട്ടിപ്പാണെന്ന് സാവിത്രി വിമര്‍ശിച്ചിരുന്നു. ദലിത് വീടുകള്‍ സന്ദര്‍ശിച്ച് പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുന്ന ബി.ജെ.പി നേതാക്കളുടെ നടപടി വെറും പ്രകടനം മാത്രമാണെന്നും സാവിത്രി പറഞ്ഞിരുന്നു.
അതേസമയം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന ശരിവച്ച് ഹനുമാൻ സ്വാമിയുടെ ജാതി പറഞ്ഞ് ഫൂലെ രംഗത്തെത്തിയതും ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. 'ഭഗവാന്‍ ഹനുമാന്‍ ദളിതനായിരുന്നു. എന്നാല്‍ അദ്ദേഹം ഭൂപ്രഭുക്കളുടെ(മനുവാദികളുടെ) അടിമയായിരുന്നു. അദ്ദേഹം ദളിതനും മനുഷ്യനുമായിരുന്നു. രാമന് വേണ്ടി അദ്ദേഹം എല്ലാം ചെയ്ത് കൊടുത്തു. എന്നിട്ട് എന്തിനാണ് അദ്ദേഹത്തിന് വാലും കരിപുരണ്ട മുഖവും നല്‍കിയത് ? എന്തിനാണ് അദ്ദേഹത്തെ കുരങ്ങനാക്കിയത് ?' എന്നിങ്ങനെയായിരുന്നു ഫൂലെയുടെ പ്രസ്ഥാവന.
https://www.facebook.com/Malayalivartha