ഉത്തർപ്രദേശ് ബുലങ്‌ഷഹർ കലാപം; ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ബജ്രറംഗ്ദള്‍ നേതാവ് യോഗേഷ് രാജ് അറസ്റ്റിൽ
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപത്തിനിടെ ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. ബജ്രറംഗ്ദള്‍ നേതാവായ യോഗേഷ് രാജാണ് പോലീസ് പിടിയിലായത്.
പശുക്കളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊടുന്നനെയുണ്ടായ കലാപത്തിനിടയിലാണ് ബുലന്ദ്ഷഹര്‍ സ്റ്റേഷന്‍ ഓഫീസറായ സുബോധ് കുമാര്‍ കൊലപ്പെട്ടത്. വെടിയേറ്റ നിലയില്‍ കാറിനുള്ളിലാണ് പോലീസ് ഉദ്യോഗസ്ഥന്‍റെ ശരീരം കണ്ടെത്തിയത്.
സുബോധ് കുമാര്‍ സിംഗിന്‍റെ തലയ്ക്ക് മാരകമായി മുറിവേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കലാപത്തിന് ശേഷം 3 ദിവസമായി ഒളിവിലായിരുന്ന യോഗേഷ് രാജിനെ ആക്രമണത്തിന് ആസൂത്രണം ചെയ്തതിനും ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയതിനുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ഒളിവില്‍ കഴിയുന്നതിനിടയിൽ കലാപവുമായോ ഇന്‍സ്‌പെക്ടറുമായോ അദ്ദേഹത്തിന്റെ മരണവുമായോ തനിക്കു ബന്ധമില്ലെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം ഇയാളുടെ വീഡിയോ പുറത്തു വന്നിരുന്നു.
https://www.facebook.com/Malayalivartha