വെസ്റ്റ് ബംഗാൾ സ്വദേശിനിയായ അറുപത്തഞ്ചുകാരി വിചിത്രമായ രോഗത്തിന്റെ പിടിയിൽ...സൂര്യ പ്രകാശം ശരീരത്തിൽ വീഴുമ്പോൾ ഇവർക്ക് അസഹനീയമായ വേദനയും പൊള്ളലും അനുഭവപ്പെടും
വെസ്റ്റ് ബംഗാൾ സ്വദേശിനിയായ അറുപത്തഞ്ചുകാരി വിചിത്രമായ രോഗത്തിന്റെ പിടിയിൽ . ഇവർക്ക് സൂര്യപ്രകാശം ഏൽക്കാൻ കഴിയില്ല എന്നതാണ് പ്രശ്നം .
സൂര്യ പ്രകാശം ശരീരത്തിൽ വീഴുമ്പോൾ ഇവർക്ക് അസഹനീയമായ വേദനയും പൊള്ളലും അനുഭവപ്പെടും
സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന ഇവർക്ക് ഈ വിചിത്ര രോഗത്തിന് ചികിത്സ തേടി ആശുപത്രികളിൽ പോകാൻ ഉള്ള കഴിവില്ല. അത് കൊണ്ട് അതിരാവിലെ സൂര്യൻ ഉദിക്കുന്നതിനും മുൻപ് തലയിൽ തുണിയിട്ടു മൂടി കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ് പതിവ്. വൈകുന്നേരം സൂര്യൻ അസ്തമിക്കുന്നത് വരെ ഈ കിടപ്പ് തുടരും .ഇരുപത് വർഷങ്ങൾക്കു മുൻപ് 1998 മുതലാണ് ഇവർ ഈ ശീലം ആരംഭിച്ചതെന്നു പറയുന്നു.
എല്ലാ ദിവസവും 12 മുതൽ 14 മണിക്കൂർ വരെയാണ് ഇവർ വെള്ളത്തിൽ കിടക്കുന്നത്.
അരിയും കുറച്ചു പച്ചക്കറികളും വെള്ളവുമാണ് ഇവർ ദിവസേന ഭക്ഷിക്കുന്നത്. ഇവർ വെള്ളത്തിൽ കിടക്കുമ്പോൾ കുടുംബാംഗങ്ങളാണ് ഭക്ഷണം നദിക്കരയിൽ എത്തിച്ചു നൽകുന്നത്.
കുടുംബക്കാർക്ക് മാത്രമല്ല ഗ്രാമവാസികൾക്കും ഇവരുടെ രോഗാവസ്ഥയിൽ വിഷമമുണ്ട്. പക്ഷെ അവരും നിസ്സഹായരാണ്. സാമ്പത്തികമായി ഗ്രാമവാസികളൊന്നും അത്ര മെച്ചപ്പെട്ട അവസ്ഥയിലല്ല എന്നതാണ് കാരണം . ഗ്രാമവാസികളും ബന്ധുക്കളും പകൽ മുഴുവൻ കൂട്ടായി നദിക്കരയിൽ ഇവർക്കൊപ്പമുണ്ട്. ഇവരുടെ ആരോഗ്യത്തെക്കുറിച്ചോർത്ത് എല്ലാവർക്കും ആശങ്കയുണ്ടെങ്കിലും സഹായിക്കുവാനായി ആരും എത്തുന്നില്ലെന്നുള്ളതാണ് പ്രധാനപ്രശ്നം.
വെസ്റ്റ് ബംഗാളിൽ ആണെന്നല്ലാതെ ഇവർ താമസിക്കുന്ന ഗ്രാമത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല
ഇനിയും വികസനം കടന്നു ചെന്നെത്താത്ത നിരവധി ഗ്രാമങ്ങള്‍ പശ്ചിമ ബംഗാളിലുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഏറെ അകന്ന് ഉടുതുണിക്ക് മറുതുണിയും വിദ്യാഭ്യാസവും ആരോഗ്യവും ഇല്ലാതെ പട്ടിണിക്കോലങ്ങളായി ഇപ്പോഴും പശ്ചിമ ബംഗാളിലെ ഗ്രാമ പ്രദേശങ്ങളിൽ കഴിയുന്നവർ നിരവധിയാണ്. പൊതുവെ ചുട്ടുപൊള്ളുന്ന വെയിലാണിവിടെ . മിക്ക വീടുകളും തകരഷീറ്റ് കൊണ്ട് മേഞ്ഞതാണ് . അതുകൊണ്ട് തന്നെ പകൽ സമയം വീടിനകത്തുപോലും ഭയങ്കര ചൂടായിരിക്കും. ഇതും ഇത്തരത്തിൽ രോഗാവസ്ഥയിലുള്ളവരുടെ സ്ഥിതി ദയനീയമാക്കുന്നു
https://www.facebook.com/Malayalivartha