വനിതാ എംഎല്‍എമാരില്ലാതെ മിസോറാം നിയമസഭ; മത്സരിച്ച 15 വനിതാ സ്ഥാനാര്‍ത്ഥികള്‍ക്കും കൂട്ട തോൽവി
മിസോറാമിൽ മത്സരിച്ച 15 വനിതാ സ്ഥാനാര്‍ത്ഥികൾക്കും ദയനീയ തോൽവി. 209 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ ഇതാദ്യമായാണ് 15 വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. എന്നാല്‍ 15 പേരും തോൽക്കുകയായിരുന്നു. ഇതോടെ ഇത്തവണ മിസോറാം നിയമസഭയില്‍ വനിതാ എംഎല്‍എമാര്‍ ആരും ഉണ്ടാകില്ല. 7,07,395 സമ്മതിദായകരില്‍ 6,20,332 സമ്മതിദായകരാണ് തങ്ങളുടെ വോട്ടവകാശം ഇത്തവണ വിനിയോഗിച്ചത്.
അതേസമയം 14,482 വോട്ടുകളാണ് 15 വനിതാ സ്ഥാനാര്‍ത്ഥികളും ഒന്നിച്ച് നേടിയത്. ഇതില്‍ സോറം പീപ്പിള്‍ മൂവ്മെന്റിന്റെ ലാല്‍റിന്‍പുയ് ആണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത്. 3,991 വോട്ടുകളാണ് ഇവര്‍ നേടിയത്.
മേധാവിത്വമുള്ള മിസോറാം സമൂഹവും വനിതകളെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കാത്തതുമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതിന് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ആകെ 40 സീറ്റുകളുള്ള മിസോറമിൽ കേവലഭൂരിപക്ഷത്തിനായി വേണ്ടത് 21 സീറ്റുകളാണ്.
മിസോ നാഷണൽ ഫ്രണ്ടും കോൺഗ്രസും തമ്മില്‍ നടന്ന മത്സരത്തില്‍ മിസോ നാഷണല്‍ ഫ്രണ്ട് 26 സീറ്റുകള്‍ നേടി വിജയം ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ ഭൂരിപക്ഷം നേടി വിജയിച്ച മിസോ നാഷണല് ഫ്രണ്ടില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥിയും ഉണ്ടായിരുന്നില്ല. 14,482 വോട്ടുകളാണ് 15 വനിതാ സ്ഥാനാര്‍ത്ഥികളും ഒന്നിച്ച് നേടിയത്. ഇതില്‍ സോറം പീപ്പിള്‍ മൂവ്മെന്റിന്റെ ലാല്‍റിന്‍പുയ് ആണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത്. 3,991 വോട്ടുകളാണ് ഇവര്‍ നേടിയത്.
പുരുഷ മേധാവിത്വമുള്ള മിസോറാം സമൂഹവും വനിതകളെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കാത്തതുമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതിന് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
https://www.facebook.com/Malayalivartha