മൂന്ന് സംസ്ഥാനങ്ങളിലെ കാർഷിക കടങ്ങൾ ഉടൻ എഴുതി തള്ളും; ഛത്തിസ്ഗഡ് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും ; രാഹുൽ ഗാന്ധി
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഇന്ന് തീരുമാനമായേക്കും. പി സി സി അധ്യക്ഷൻ ഭൂപേഷ് ബാഗൽ, അമ്പികർപൂർ എം എൽ എ ടി എസ് സിംഗ് ദിയോ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത് . ഇരുവരുമായി ഇന്നലെ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചർച്ച നടത്തി.
കോൺഗ്രസ് നിയമസഭാ കക്ഷിയോഗവും ഇന്ന് റായ്പൂരിൽ ചേരുന്നുണ്ട്.90 അംഗ നിയമസഭയിൽ 68 സീറ്റും വിജയിച്ചാണ് കോൺഗ്രസ് ഛത്തീസ്ഗഡിൽ അധികാരമുറപ്പിച്ചത്. അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയം നേടിയ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രി സ്ഥാനങ്ങളില്‍ തീരുമാനമായിരുന്നു.
മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗെഹ്‍ലോട്ടുമാണ് മുഖ്യമന്ത്രിമാര്‍. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ ആവേശം പകർന്ന സച്ചിന്‍ പെെലറ്റ് രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രിയുമാകും.
അധികാരത്തിലേറിയാല്‍ പത്ത് ദിവസത്തിനകം കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്ന തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനം ഉടന്‍ നിറവേറ്റുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു .
ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങളാണ് എത്രയും വേഗം എഴുതിത്തള്ളുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha