പ്രസാദം കഴിച്ച് 11 പേര്‍ മരിച്ച സംഭവത്തിൽ രണ്ടു പേര്‍ അറസ്റ്റില്‍; രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കം കലാശിച്ചത് പ്രസാദത്തില്‍ കീടനാശിനി കലർത്തി

കർണാടകത്തിൽ ചാമരാജനഗറിൽ ക്ഷേത്രത്തിലെ പ്രസാദത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 11 പേർ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ക്ഷേത്രം മാനേജർ ഉൾപ്പെടെ രണ്ട് ക്ഷേത്രം ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഭക്ഷണത്തിൽ പുറത്തുനിന്ന് കീടനാശിനി കലർത്തി എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കര്‍ണാടകയിലെ ചാമരാജ്‌നഗര്‍ സുലവാദിയില്‍ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച് 12 പേര്‍ മരിക്കാനിടയായ സംഭവത്തിനു പിന്നിലെ ദുരൂഹത മറനീക്കി പുറത്തുവരുകയാണ്. അഞ്ചു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ പേരിലാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയതെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി പുട്ടരംഗ ഷെട്ടി പറഞ്ഞു. കുറ്റവാളികള്‍ ആരായാലും കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. പോലീസ് കേസ് അന്വേഷിക്കുകയാണ്. രണ്ടു പേര്‍ അറസ്റ്റിലായി കഴിഞ്ഞു. രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
അതാവും കാരണമെന്ന് താന്‍ കരുതുന്നുവെന്നും മന്ത്രി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു. കിച്ചു മറാണ്ട ക്ഷേത്രത്തില്‍ വിതരണം ചെയ്ത വിഷം കലര്‍ന്ന പ്രസാദം കഴിച്ച് രണ്ട് കുട്ടികള്‍ അടക്കമാണ് 12 പേര്‍ മരിച്ചത്. 90 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ 47 പേരെ കെയര്‍ ആശുപത്രിയിലേക്കും 17 പേരെ ജെ.എസ്.എസ് ആശുപത്രിയിലേക്കും മറ്റുള്ളവരെ മൈസൂരുവിലെ മറ്റ് ആശുപത്രികളിലേക്കും മാറ്റി. പ്രസാദം കഴിച്ച് നിരവധി പക്ഷികളും ചത്തതായി റിപ്പോര്‍ട്ട്. അതേസമയം, പ്രസാദത്തില്‍ കലര്‍ന്ന വിഷം കീടനാശിനിയാണെന്നും ഡോക്ടര്‍മാര്‍ സംശയിക്കുന്നു.
https://www.facebook.com/Malayalivartha



















