റഫാൽ വിധിയിൽ പിഴവ് ; തിരുത്തൽ ഹർജി നൽകി കേന്ദ്രം; ഹർജി നലകിയത് കോടതിയെ കേന്ദ്രസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം ഉയരവേ

റഫാൽ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ കേന്ദ്രസര്‍ക്കാര്‍ തിരുത്തൽ ഹർജി നൽകി . വിധിയിൽ വ്യാകരണ പിഴവുണ്ടെന്നും ഇത് തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് കേന്ദ്ര സർക്കാർ ഹർജി നൽകിയിരിക്കുന്നത് .
കേസില്‍ സുപ്രീം കോടതിയെ കേന്ദ്രസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം ഉയരുമ്പോഴാണ് തിരുത്തല്‍ ഹർജിയുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത് .ആരോപണം ഉയര്‍ന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം തന്നെയാണ് പിഴവായി കേന്ദ്രസര്‍ക്കാര്‍ തിരുത്താന്‍ ഹർജി നൽകിയിരിക്കുന്നതും.
സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റ് പരിശോധിച്ചുവെന്ന ഭാഗം തിരുത്തണമെന്നാണ് ആവശ്യം. വിലവിവരങ്ങള്‍ സിഎജിക്ക് നല്‍കിയെന്നതടക്കം തിരുത്തണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. സര്‍ക്കാര്‍ നല്‍കിയ കുറിപ്പിലെ രണ്ട് ഭാഗങ്ങള്‍ തെറ്റായി വായിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. അടുത്തമാസം രണ്ടിന് തിരുത്തല്‍ ഹർജി കോടതിയില്‍ പരാമര്‍ശിക്കും.
സി.എ.ജി റിപ്പോര്‍ട്ട് സഭയിലും പി.എ.സിക്കും നല്‍കിയെന്നും റിപ്പോര്‍ട്ട് പി.എ.സി പരിശോധിച്ചുവെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. റിപ്പോര്‍ട്ട് ഇപ്പോള്‍ പരസ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
എന്നാല്‍ പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട് വന്നിട്ടില്ലെന്ന് പി.എ.സി ചെയര്‍മാന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ വ്യക്തമാക്കി.ഇതിനുപുറമെ വിധിയില്‍ നിരവധി പിശകുകളുണ്ടെന്ന് ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ,അരുണ്‍ഷൂരി എന്നിവരും പറഞ്ഞു. റാഫേലില്‍ സി.എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. തങ്ങള്‍ക്ക് ലഭിച്ച കോടതി രേഖകളില്‍ സി.എ.ജി റിപ്പോര്‍ട്ടില്ല. കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെതെറ്റിദ്ധരിപ്പിച്ചതാകാമെന്നുമാണ് ഇവരുടെ വാദം
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പിഎസി സിഎജി റിപ്പോര്‍ട്ട് കണ്ടിട്ടില്ല ഒരു പക്ഷേ പ്രൈംമിനിസ്റ്റര്‍ ഓഫീസ് കണ്ടിരിക്കാമെന്നായിരുന്നു രാഹുല്‍ഗാന്ധി പറഞ്ഞത്.
അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന്റെ മാതൃസ്ഥാപനമായി മുകേഷ് അംബാനിയുടെ കമ്ബനിയെയാണ് വിധിയില്‍ പരാമര്‍ശിക്കുന്നത്. 2012ല്‍ ദസോള്‍ട്ട് റിലയന്‍സുമായി കരാറിന് ശ്രമിച്ചതായാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. ഇത് മുകേഷ് അംബാനിയുടെ റിലയന്‍സുമായാണ്. അന്തിമ കരാറിന്റെ ഭാഗമായ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സുമായല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha



















