സീറ്റ് പോയെങ്കിലും വോട്ടിൽ മുമ്പനായി ബിജെപി; രഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ കോൺഗ്രസിന് ഏറ്റവും വലിയ ഒറ്റക്കക്ഷി ആകാൻ സാധിച്ചില്ല എങ്കിലും ഭരണം പിടിക്കാനായി

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ,ബിജെപി ഭരണത്തിലുണ്ടായിരുന്ന മൂന്ന് പ്രധാന സംസ്ഥാനങ്ങളും ഇന്ന് കോണ്‍ഗ്രസിന്റെ കൈകളിലാണ്. അഞ്ചു സംസ്ഥാനങ്ങളിലും ബി ജെ പി യും കോൺഗ്രസ്സും ഇഞ്ചോടിഞ്ചാണ് പൊരുതിയത്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ പ്രധാനമായിരുന്നു മധ്യപ്രദേശ്. മധ്യപ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പ്രധാനപ്പെട്ട അഞ്ച് എക്സിറ്റ് പോളുകളിൽ മൂന്നെണ്ണവും കോൺഗ്രസ് മുന്നേറ്റമായിരുന്നു പ്രവചിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ കോൺഗ്രസിന് ഏറ്റവും വലിയ ഒറ്റക്കക്ഷി ആകാൻ സാധിച്ചില്ല എങ്കിലും ഭരണം പിടിക്കാനായി.
കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ വോട്ട് മധ്യപ്രദേശില്‍ നേടിയത് ബിജെപി ആയിരുന്നു. കോണ്‍ഗ്രസ് നേടിയതിനേക്കാള്‍ 0.1 ശതമാനം വോട്ട് അധികം നേടിയത് ബിജെപി ആയിരുന്നു. 47827 വോട്ട് ബിജെപിക്കാണ് കൂടുതല്‍. പക്ഷേ കോണ്‍ഗ്രസ് 114 സീറ്റില്‍ വിജയിച്ചു. ബിജെപി 109 സീറ്റിലും. അവസാനം വരെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. മധ്യപ്രദേശ് നിയമസഭയില്‍ 230 സീറ്റുകളുണ്ട്. ഭരണം പിടിക്കാന്‍ വേണ്ടത് 116 സീറ്റുകളാണ്. കോണ്‍ഗ്രസിന് 114സീറ്റു ലഭിച്ചു. ഒപ്പമെത്താന്‍ ബിജെപി ഏറെ ശ്രമിച്ചെങ്കിലും ബിജെപിക്ക് ലഭിച്ചത് 109 സീറ്റ്.
മധ്യപ്രദേശിലെ എല്ലാ ഭാഗങ്ങളിലും ബിജെപിക്ക് ഒരുപോലെ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസും ബിജെപിയും നേരിട്ടാണ് മധ്യപ്രദേശില്‍ ഏറ്റുമുട്ടിയത്. കോണ്‍ഗ്രസ് പല മണ്ഡലങ്ങളിലു ജയിച്ചത് നേരിയ മാര്‍ജിനിലാണ്. മൊത്തം വോട്ട് എണ്ണുമ്പോള്‍ സംസ്ഥാനത്ത് ബിജെപിക്ക് കൂടുതല്‍ കിട്ടി. പക്ഷേ, സീറ്റ് കോണ്‍ഗ്രസിനും ലഭിച്ചു.
കോണ്‍ഗ്രസും ബിജെപിയും അല്ലാത്ത ഏഴ് സ്ഥാനാര്‍ഥികള്‍ മധ്യപ്രദേശില്‍ ജയിച്ചിട്ടുണ്ട്. രണ്ടു സീറ്റില്‍ മായാവതിയുടെ ബിഎസ്പി ജയിച്ചു. ഒരു സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടിയും ജയിച്ചു. നാല് സ്വതന്ത്രരും. ഈ ഏഴ് സീറ്റുകളില്‍ രണ്ടാംസ്ഥാനത്ത് എത്തിയത് ബിജെപിയാണ്. ഇവിടെ കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ല. ബിജെപിക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിക്കാന്‍ ഇതുംകാരണമായി.
ഡിസംബര്‍ 11ന് രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചെങ്കിലും പുലര്‍ച്ചെ വരെ നീണ്ടുനിന്നു. പത്ത് മണ്ഡലങ്ങളില്‍ ജയം 1000ത്തില്‍ താഴെ വോട്ടുകള്‍ക്കാണ്. ഈ മണ്ഡലങ്ങളില്‍ വീണ്ടും വീണ്ടും എണ്ണിയതാണ് സമയം പോകാന്‍ കാരണം. ഇതില്‍ ഏഴെണ്ണം കോണ്‍ഗ്രസിനൊപ്പം നിന്നു. മൂന്നെണ്ണം ബിജെപിക്കും കിട്ടി.
500ല്‍ തീഴെ വോട്ടുകള്‍ക്കാണ് രണ്ടു സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചത്. ഗ്വാളിയോര്‍ സൗത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രവീണ്‍ പഥക് ജയിച്ചത് 121 വോട്ടുകള്‍ക്കാണ്. സുസ്വാരയില്‍ കോണ്‍ഗ്രസ് അംഗം ഹര്‍ദീപ് സിങ് ദാങ് ജയിച്ചത് 350 വോട്ടുകള്‍ക്കാണ്. ഇവിടെ നിരവധി തവണ വോട്ടെണ്ണല്‍ നടന്നു. ഒടുവില്‍ നേരിയ വോട്ടിന് കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കുകയായിരുന്നു.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് 32 മുതൽ 62 വരെ ലോക്സഭ സീറ്റുകൾ നഷ്ടമാകുമെന്ന് റിപ്പോർട്ട്. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയാണ് ബി.ജെ.പിക്ക് 62 സീറ്റുകൾ വരെ നഷ്ടമാകുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച് വാർത്ത പുറത്ത് വിട്ടത്. കോണ്‍ഗ്രസ് അധികാരമുറപ്പിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസഗഢ് സംസ്ഥാനങ്ങളില്‍ ആകെ 65 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. ഇതില്‍ 62 എണ്ണമാണ് 2014 ല്‍ ബിജെപി നേടിയത്.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ബി ജെ പി ഏറ്റുവാങ്ങിയത്. മൂന്നു സുപ്രധാന സംസ്ഥാനങ്ങളില്‍ ബി ജെ പി സമാനതകളില്ലാത്ത തോല്‍വിയാണ് നേരിട്ടത്. 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി കേന്ദ്ര സര്‍ക്കാരിന്‍റെ ചുക്കാന്‍ പിടിക്കാന്‍ തുടങ്ങിയതിന് ശേഷം ബി ജെ പി നേരിടുന്ന ഏറ്റവും വലിയ തോല്‍വിയായിരിക്കുമിതെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരിത്തല്‍.
2014ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി വൻ മുന്നേറ്റം കാഴ്ചവെച്ചിരുന്നു. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഇത് ആവർത്തിക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. മധ്യപ്രദേശിൽ-11, രാജസ്ഥാൻ-13, ഛത്തീസ്ഗഢ്-9, എന്നിങ്ങനെയായിരിക്കും ബി.ജെ.പിക്ക് വിവിധ സംസ്ഥാനങ്ങളിലുണ്ടാവുന്ന സീറ്റ് നഷ്ടം. ഇത് ഇനിയും വർധിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു സീറ്റ് മാത്രമാണ് ബി.ജെ.പിയുടെ സാധ്യതയായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
കണക്കുകളില്‍ മാത്രമല്ല രാഷ്ട്രീയമായും കനത്ത വെല്ലുവിളിയാണ് ബിജെപിക്കും നരേന്ദ്രമോദിക്കും നിയമസഭാതിരഞ്ഞെടുപ്പുഫലം ഉയര്‍ത്തുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സമീപസംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകാനുള്ള സാധ്യതയും കരുത്താര്‍ജിക്കുന്ന പ്രതിപക്ഷഐക്യവുമാണ് അതില്‍ പ്രധാനം. ശിവസേന ഉള്‍പ്പെടെയുള്ള എന്‍ഡിഎ ഘടകകക്ഷികള്‍ ഈ ജനവിധി ചൂണ്ടിക്കാട്ടി ബിജെപിയോട് കനത്ത വിലപേശലിന് മുതിരുമെന്നും ഉറപ്പാണ്. ആഴത്തില്‍ മുറിവേറ്റെങ്കിലും തകര്‍ന്നടിഞ്ഞില്ല എന്നത് ബിജെപിക്കും പ്രതീക്ഷ നല്‍കുന്നു. വാജ്പേയ്–അദ്വാനി കാലത്തേക്കാള്‍ മോദി–ഷാ കൂട്ടുകെട്ടിന് ആര്‍എസ്എസുമായുള്ള ഉറച്ച ബന്ധവും പാര്‍ട്ടിയിലെ കെട്ടുറപ്പും അവര്‍ക്ക് തുണയാണ്.
നോട്ട് നിരോധനം. വിലക്കയറ്റം, കര്‍ഷക രോഷം എന്നിവക്കു പുറമെ ഗോസംരക്ഷണവും അടിച്ചു കൊല്ലലും വര്‍ഗീയ പ്രസ്ംഗങ്ങളും ബി.ജെ.പി.യെ തിരിച്ചുകുത്തിയെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha

























