റഫാല്‍കേസിൽ കേന്ദ്ര സര്‍ക്കാരിന് വീണ്ടും തിരിച്ചടിയാകുമോ ? ; സുപ്രീംകോടതി ജഡ്ജിമാര്‍ ഇംഗ്ലീഷും വ്യാകരണവും അറിയാത്തവരാണെന്നാണോ കേന്ദ്രസര്‍ക്കാരിന്റെ ധാരണയെന്ന് കോൺഗ്രസ്സ്
റഫാല്‍കേസ് വീണ്ടും സുപ്രീംകോടതിയിലെത്തുമ്പോള്‍ പിഴവ് സംഭവിച്ചത് കോടതിയുടെ ഭാഗത്താണെന്ന് തെളിയിക്കാനാകും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുക. വിധിയിലെ തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ നല്‍കിയ അപേക്ഷയെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് എങ്ങനെ സമീപിക്കുമെന്നതിനെ ആശ്രയിച്ചാകും കാര്യങ്ങള്‍. അതുകൊണ്ടുതന്നെ, തങ്ങളുടെ വാക്യങ്ങളെ കോടതി വ്യാഖ്യാനിച്ചതിലാണ് പിഴവുസംഭവിച്ചതെന്ന വാദം സര്‍ക്കാരിന് എളുപ്പത്തില്‍ സമര്‍ഥിക്കാന്‍ സാധിച്ചേക്കില്ലെന്ന വിലയിരുത്തലുമുണ്ട്. മുദ്രവെച്ച കവറില്‍ തങ്ങള്‍ നല്‍കിയതെന്നുപറയുന്ന കുറിപ്പിലെ വാക്യങ്ങള്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ വാദങ്ങള്‍ക്ക് ശക്തിപകരുന്നില്ല. റഫാല്‍ വിലസംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് പി.എ.സി. പരിശോധിച്ചുവെന്നും അതിന്റെ ചുരുക്കരൂപം പാര്‍ലമെന്റില്‍ വെച്ചുവെന്നുമാണ് വിധിന്യായത്തിലുള്ളത്.
വിധിയിലെ 25ാം ഖണ്ഡികയില്‍ ഇല്ലാത്ത സിഎജി റിപ്പോര്‍ട്ടിനെ കുറിച്ച് സുപ്രധാന നിരീക്ഷണങ്ങളുള്ള കാര്യം മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വാര്‍ത്താസമ്മേളനങ്ങളില്‍ അരുണ്‍ജെയ്റ്റ്ലിയോടും രവിശങ്കര്‍പ്രസാദിനോടും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്ന് 'ദി ടെലിഗ്രാഫ്' ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് വ്യാകരണപ്പിശകില്‍ വിശദീകരണവുമായി പ്രതിരോധമന്ത്രാലയം രംഗത്തെത്തിയത്.
സുപ്രീംകോടതി ജഡ്ജിമാര്‍ ഇംഗ്ലീഷും വ്യാകരണവും അറിയാത്തവരാണെന്നാണോ കേന്ദ്രസര്‍ക്കാരിന്റെ ധാരണയെന്ന് കോണ്‍ഗ്രസ് ചോദിച്ചു. തെറ്റായ വിവരം നല്‍കി പരമോന്നത കോടതിയെ കേന്ദ്രസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചു. ഇത് വിധിയെയും ബാധിച്ചു.
സുപ്രീംകോടതി ജഡ്ജിമാര്‍ ഇംഗ്ലീഷും വ്യാകരണവും അറിയാത്തവരാണെന്നാണോ കേന്ദ്രസര്‍ക്കാരിന്റെ ധാരണയെന്ന് കോണ്‍ഗ്രസ് ചോദിച്ചു. തെറ്റായ വിവരം നല്‍കി പരമോന്നത കോടതിയെ കേന്ദ്രസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചു. ഇത് വിധിയെയും ബാധിച്ചു. ചീഫ്ജസ്റ്റിസ് ഉള്‍പ്പടെ മൂന്ന് ജഡ്ജിമാര്‍ ഒരേപോലെ സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളെ തെറ്റായി വ്യാഖാനിച്ചുവെന്ന സര്‍ക്കാര്‍ വാദം അപഹാസ്യമാണ്. തെറ്റ് തിരുത്തണമെന്ന സര്‍ക്കാരിന്റെ അപേക്ഷ ഗുരുതരമായ കോടതി അലക്ഷ്യമാണ്. വിധി പിന്‍വലിച്ച് കേന്ദ്രസര്‍ക്കാരിന് എതിരെ കോടതി അലക്ഷ്യനടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു.
തെറ്റ് കേന്ദ്രം എഴുതിനല്‍കിയതില്‍ തന്നെയാണെന്ന് കുറിപ്പ് പരിശോധിച്ച് കോടതിക്ക് ബോധ്യമായാല്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിക്കും. വിധിയെ മാറ്റാന്‍ പാകത്തിലുള്ള പിഴവാണ് വന്നിട്ടുള്ളതെങ്കില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ കോടതിക്ക് നിര്‍ദേശിക്കാവുന്നതാണ്. എന്നാല്‍, ഇവിടെ അതല്ലാത്ത സ്ഥിതിക്ക്, പുനഃപരിശോധനയ്ക്കുള്ള സാധ്യത വിരളമാണ്.
അതിനിടെ, ഹര്‍ജിക്കാരില്‍ ആരെങ്കിലും പുനഃപരിശോധനാഹര്‍ജി നല്‍കാനുള്ള സാധ്യതയും തള്ളാനാവില്ല. അങ്ങനെവന്നാല്‍ സര്‍ക്കാരിന്റെ അപേക്ഷയും അതിനോടൊപ്പം പരിഗണിക്കാനുള്ള സാധ്യതയും തള്ളാനാവില്ല.
അതേസമയം നടപടിക്രമം വിവരിച്ചതാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കുറിപ്പിലെ വാക്യങ്ങള്‍ അതിനു ബലം പകരുന്നില്ല. കാരണം, വിലവിവരം സി.എ.ജി.യുമായി പങ്കുവെച്ചുകഴിഞ്ഞു എന്നെഴുതിയതിന്റെ തുടര്‍ച്ചയെന്നോണമാണ് മറ്റു രണ്ടുകാര്യങ്ങളും. അതായത്, പി.എ.സി. പരിശോധിച്ചതും പാര്‍ലമെന്റില്‍ വെച്ചതും പറയുന്നത്. അതുകൊണ്ടുതന്നെ, രണ്ടാമത് പറയുന്ന കാര്യം മാത്രം നടപടിക്രമമായി കോടതി എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്നതാണ് ചോദ്യം.
ഇനി അതല്ല, ഇക്കാര്യങ്ങളെല്ലാം നടപടിക്രമങ്ങളാണെന്ന് സര്‍ക്കാര്‍ വ്യക്തമായി കുറിപ്പില്‍ പറഞ്ഞിട്ടുണ്ടോ എന്ന് അവര്‍ക്കും കോടതിക്കും മാത്രമേ അറിയൂ. കാരണം, മുദ്രവെച്ച കവറില്‍ നല്‍കിയ കാര്യങ്ങള്‍ പരസ്യമാക്കിയിട്ടില്ല. നടപടിക്രമങ്ങള്‍ വിവരിച്ചതാണ് എന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ കാര്യങ്ങള്‍ കേന്ദ്രത്തിന് എളുപ്പമാണ്. കേസ് ഇതേ ബെഞ്ചിനുമുമ്പാകെതന്നെ ലിസ്റ്റ് ചെയ്യും. കേന്ദ്രം പറഞ്ഞപ്രകാരം തെറ്റുതിരുത്തിക്കൊണ്ട് പുതിയ ഉത്തരവ് ഇറക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha