2019 -ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ മഹാസഖ്യത്തിൽ ഭിന്നത; മൂന്നാം മുന്നണിക്കൊരുങ്ങി മമത ബാനർജി
പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനന്റെ നീക്കത്തിൽ പ്രതിപക്ഷത്ത് രൂക്ഷ ഭിന്നത ഏർപ്പെടുന്നതായി റിപ്പോർട്ട് .
കരുണാനിധിയുടെ പ്രതിമ അനാച്ഛാദനച്ചടങ്ങിൽ പങ്കെടുത്ത സമാജ് വാദി പാർട്ടി, പ്രതിപക്ഷ ഐക്യത്തിനായി മുൻകൈയെടുക്കുന്ന ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപി, മമത ബാനർജിയുടെ തൃണമൂൽ കോണ്‍ഗ്രസ്, ഫറൂഖ് അബ്ദുള്ളയുടെ നാഷണൽ കോണ്‍ഫറൻസ് എന്നീ പാർട്ടികൾ സ്റ്റാലിന്‍റെ ആഹ്വാനത്തെ ഈ സമയത്തിനുള്ളിൽ തന്നെ എതിർപ്പ് പ്രകടിപ്പിച്ചതായി സൂചന .ഇടതുപക്ഷത്തു നിന്നു പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ, ഐക്യത്തെക്കുറിച്ച് മിണ്ടിയില്ല. പറഞ്ഞത് കരുണാനിധിയുടെ സംഭാവനകൾ മാത്രം.
ഇതുവരെ പ്രധാനമന്ത്രി സ്ഥാനാർത്ഥി സംബന്ധിച്ച ചോദ്യത്തോട് കോൺഗ്രസ്സ് പോലും വളരെ തന്ത്രപരമായാണ് മാറി നിന്നിരുന്നത്. എന്നാൽ ഡിസംബർ 11 ന് നടന്ന നിയമസഭ തെരെഞ്ഞെടുപ്പ് ഫലത്തിൽ ഹിന്ദി ഹൃദയ ഭൂമിയിൽ കോൺഗ്രസ്സ് കാഴ്ച വെച്ച വൻ തിരിച്ച് വരവ് പ്രതിപക്ഷ പാർട്ടിക്കിടയിൽ കോൺഗ്രസ്സിന് മുൻ തൂക്കം നൽകി .
കോണ്‍ഗ്രസ് പാർട്ടി പോലും ഇതുവരെ പ്രധാനമന്ത്രി സ്ഥാനാർഥി സംബന്ധിച്ച ചോദ്യത്തോടു തന്ത്രപരമായി പ്രതികരിച്ച് ഒഴിഞ്ഞുമാറുകയാണു ചെയ്തിരുന്നത്. എന്നാൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഹിന്ദി ഹൃദയഭൂമിയിൽ നടത്തിയ വൻ തിരിച്ചുവരവ് പ്രതിപക്ഷ പാർട്ടികൾക്കിടയിൽ കോണ്‍ഗ്രസിനു മേൽക്കൈ നൽകി.
എന്നാൽ കഴിഞ്ഞ ദിവസം നടന്ന കരുണാനിധിയുടെ പ്രതിമ അനാച്ഛാദനച്ചടങ്ങിൽ സ്റ്റാലിന്റെ പ്രഖ്യാപനം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഞെട്ടൽ ഏൽപ്പിച്ചതായാണ് ലഭിക്കുന്ന വിവരം. ഇതിന്റെ ഭാഗമായി പ്രാദേശിക പാർട്ടികളുടെ സഖ്യം രൂപീകരിക്കുന്നതിനായി മമത തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട് . ഇങ്ങനെ പ്രാദേശിക പാർട്ടികളെ മുൻ നിർത്തി മൂന്നാം മുന്നണി രൂപീകരിച്ച് കോൺഗ്രസിനോട് വിലപേശൽ നടത്താനാണ് മമത ഒരുങ്ങുന്നത്. മമതയ്ക്ക് പുറമെ ഐക്യശ്രമങ്ങളുടെ സൂത്രധാരൻ ആന്ധ്രമുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് .തുടർന്ന് മമതയുടെ ഈ നീക്കത്തോട് താൽപ്പര്യം പ്രകടിപ്പിച്ചതായാണ് വിവരം. ടിഡിപിയെ കൂടാതെ , ആം ആദ്മി പാർട്ടി, ബിഎസ്പി, സമാജ് വാദി പാർട്ടി എന്നിവരും നീക്കത്തോട് യോജിപ്പ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽനിന്നു മമതയും മായാവതിയും വിട്ടുനിന്നിരുന്നു. ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ഇവർ പങ്കെടുക്കില്ലെന്നാണു വിവരം.
രാവിലെ 10 മണിക്ക് ജയ്പൂരില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോൾ വൈകീട്ട് നാലരയ്ക്കാണ് ഛത്തീസ്ജഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗല്‍ അധികാരമേല്‍ക്കുന്നത്. ചടങ്ങുകളില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എന്‍സിപി നേതാവ് ശരത് പവാര്‍, മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജ്വസി യാദവ്, ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍, എല്‍ജെഡി നേതാവ് ശരത് യാദവ്, ജെ.എം.എം.നേതാവ് ഹേമന്ദ് സോറന്‍, മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും ചടങ്ങിനെത്തും.ആം ആദ്മി പാര്‍ട്ടിക്കും ചടങ്ങിലേക് ക്ഷണമുണ്ട് . എന്നാൽ ഇവർ എത്തുമോ എന്നത് സംശയമാണ്.പൊതു തെരെഞ്ഞെടുപ്പ് വരാനിരിക്കെ ഇനിയുള്ള ദിവസങ്ങൾ എന്തായാലും രാഹുൽ ഗാന്ധിക്ക് വളരെ യേറെ നിർണ്ണായകമാണ്.
https://www.facebook.com/Malayalivartha