സമസ്താപരാധം ക്ഷമിക്കണം; കഴിഞ്ഞയാഴ്ച ബിജെപി മുന്നണിയിൽ ചേർന്ന പി.സി. ജോർജ് എം എൽ എ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണാൻ ഞായറാഴ്ച സൽഹിയിലെത്തി
കഴിഞ്ഞയാഴ്ച ബിജെപി മുന്നണിയിൽ ചേർന്ന പി.സി. ജോർജ് എം എൽ എ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണാൻ ഞായറാഴ്ച സൽഹിയിലെത്തി. യു ഡി. എഫിൽ തനിക്ക് ഒരു അവസരവും കൂടി നൽകണമെന്നാണ് ജോർജിന്റെ ആവശ്യം. കേരള ഹൗസിലാണ് അദ്ദേഹം താമസം.
പത്തനംതിട്ടയിൽ നിന്നുള്ള ലോകസഭാംഗം ആന്റോ ആന്റണിയാണ് ജോർജിന് രാഹുൽ ഗാന്ധിയെ കാണിക്കാമെന്ന് ഉറപ്പു നൽകിയത്.
സംഭവമറിഞ്ഞ് പത്തനംതിട്ട ലോകസഭാ മണ്ഡലത്തിലുള്ള യുഡിഎഫ് പ്രവർത്തകർ ആന്റോ ആന്റണിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് . അതിനിടെ നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ജോർജിനെ കാണരുതെന്ന് ആവശ്യപ്പെട്ട് മെയിലും കത്തും അയക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള ഒരു എം എൽ എക്ക് കൂടികാഴ്ചക്ക് സമയം അനുവദിക്കുന്നതിനെതിരെ ഇത്രയധികം സമ്മർദ്ദങ്ങൾ ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഒരിക്കലും കരുതിയില്ല.
ജോർജ് എൻ ഡി എ മുന്നണിയിൽ ചേർന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടില്ല. നിയമസഭയിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയ ജോർജ് ഒ രാജഗോപാലിന് സമീപം ഇരുപ്പുറപ്പിച്ചു. ജോർജിനെയും രാജഗോപാലിനെയും ഒരു ബ്ലോക്കാമെന്ന് സ്വീക്കർ സമ്മിക്കുകയും ചെയ്തു. തനിക്ക് ബി ജെ പിയോട് ആകർഷണം തോന്നിയെന്നും ശബരി മല വിഷയമാണ് അതിന് പ്രേരിപ്പിച്ചതെന്നും ജോർജ് പറഞ്ഞു. ശബരിമലയുടെ പുണ്യഭൂമികളിലൊന്നായ ഏരു മേലി ഉൾപ്പെടുന്ന എം എൽ എ പി സി ജോർജ് ആയതിനാൽ തനിക്ക് അയ്യപ്പനോട് ഭക്തിയാണെന്ന് പറഞ്ഞപ്പോൾ ഭക്തർ അക്കാര്യം വിശ്വസിച്ചു. ചിത്തിര അട്ടവിശേഷത്തിനും ജോർജ് എത്തിയിരുന്നു. നിയമസഭയിലുള്ള വേഷപകർച്ച കണ്ട എല്ലാവരും വിശ്വസിക്കുകയും ചെയ്തു.
എന്നാൽ അതോടെ എല്ലാം കുഴഞ്ഞു മറിഞ്ഞു. അതിന് രണ്ട് ദിവസം മുമ്പ് റബറിനെതിരെ നിയമസഭയിൽ നടത്തിയ പരസ്യ പ്രസ്താവന ഇളകിമറിഞ്ഞു . റബറുകൾ താൻ വെട്ടി മുറിച്ചതായി അദ്ദേഹം നിയമസഭയിൽ പറഞ്ഞു. കേരളത്തിലുള്ള റബർ മുഴുവൻ വെട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതോടെ മധ്യ തിരുവിതാംകൂറിലെ കർഷകർ മുഴുവൻ എതിരായി . പൂഞ്ഞാറിലും ഈരാറ്റുപേട്ടയിലുമുള്ള കർഷകർ ജോർജിനെതിരെ തിരിഞ്ഞു. കേരള കോൺഗ്രസ് ജോർജിനെതിരെ പരസ്യ പ്രചരണം നടത്തി.
ഇതിനിടെ ശബരിമല വിഷയം കൂടി കത്തിയതോടെ ജോർജിന് വോട്ടു ചെയ്ത മുസ്ലീം സമുദായംഗങ്ങൾ രംഗത്തെത്തി. അവർ ബിജെപിയെ പോലെ ഭയപ്പെടുന്ന പാർട്ടി മറ്റൊന്നില്ല. ഉടനെ ജോർജ് അടുത്ത നീക്കം തുടങ്ങി. അടുത്ത തെരഞ്ഞടുപ്പിൽ പരാജയം മണത്ത ജോർജ് ആന്റോ ആന്റണിയുമായി ഫോണിൽ സംസാരിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ് രാഹുലിനെ കാണാൻ തീരുമാനിച്ചത്.
രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും പിന്തുണ ജോർജിനില്ല. അവർ കലാപം ഭയന്ന് ജോർജിനെ സഹായിക്കില്ലെന്നു തന്നെയാണ് കേരളം കരുതുന്നത്. ആന്റോയുടെ വിശ്വാസം ആന്റോയെ രക്ഷിക്കട്ടെ എന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്. പത്തനംതിട്ട ലോകസഭാ മണ്ഡലത്തിൽ ജോർജ് വിചാരിച്ചാലും ആന്റോ ജയിക്കാൻ സാധ്യത കുറവാണ്. അവിടെ എം എൽ എ വീണാ ജോർജിനെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഎം ആലോചിക്കുന്നത്. വീണക്ക് സഭയുടെ പൂർണ പിന്തുണയുണ്ട്.
അതിനിടെ അൽഫോൺസ് കണ്ണന്താനത്തെ പത്തനം തിട്ടയിൽ സ്ഥാനാർത്ഥിയാക്കാൻ ബി ജെ പി ആലോചി ക്കുന്നുണ്ട്. അദ്ദേഹവും സഭയുടെ പിന്തുണ അവകാശപ്പെട്ടുന്നുണ്ട്.
ജോർജിന് ബിജെപി തന്നെയാണ് അഭയം. മകനെ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കി സമാധാനിക്കാം.
https://www.facebook.com/Malayalivartha